Breaking News
വന്നു വമ്പൻ കേന്ദ്ര പദ്ധതി; ശതകോടികളിറക്കി അംബാനി, അദാനി; ഇനി കോടീശ്വര പോരാട്ടം

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പ്രകൃതിദുരന്തങ്ങളായി കടുത്ത മഞ്ഞു വീഴ്ച, വെള്ളപ്പൊക്കം, വരൾച്ച ഇവയെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളെയും വിറപ്പിച്ചു കൊണ്ടിരിക്കുന്നു.
ഭക്ഷണ മേശകളിലേക്കു വരെ അതിന്റെ അലയൊലികൾ എത്തിയതോടെ 2023ൽ എല്ലാ രാജ്യങ്ങളും കൂടുതലായി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് ബോധപൂർവം നീങ്ങുകയാണ്.
എന്നാൽ ലോകത്തിന്റെ ഊർജ ഉപയോഗം കൂടിവരുന്നതിനാൽ രാജ്യങ്ങൾക്ക് കൽക്കരി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കാനും വയ്യ. ഈ ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ലോകം തിരിഞ്ഞത്.
അതില്‍ത്തന്നെ ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗിച്ച്, ലോകത്തിന്റെ ഉയർന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുള്ള പല പദ്ധതികൾക്കും വിവിധ രാജ്യങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. അതിൽതന്നെ മുൻപന്തിയിലാണ് ഗ്രീൻ ഹൈഡ്രജന്റെ സ്ഥാനം. ഒറ്റവാക്കിൽ പറഞ്ഞാൽ, ശുദ്ധമായ ഊർജ സ്രോതസ്സ്, അതാണ് ഹരിത ഹൈഡ്രജൻ.
എന്നാൽ ഉയർന്ന ഉൽപ്പാദന ചെലവുണ്ട്, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. എന്നാൽ കയ്യില്‍ കാശുണ്ടെങ്കിൽ പിന്നെന്താണു പ്രശ്നം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കു വരുന്ന വാർത്ത ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിൽ ഏതെല്ലാം വിധത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്നത്? ഇതിൽ അംബാനി–അദാനിമാരുടെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്താണ്? പദ്ധതി വഴി ഓഹരിവിപണിയിലേക്കും പണമൊഴുകുമോ? വിശദമായി പരിശോധിക്കാം.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്