Connect with us

Breaking News

ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ്‌ കൂടി

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത്‌ ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും ആവശ്യകതയേറുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ ഹരിതകേരളം മിഷൻ സ്‌കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമാക്കിയത്‌.

ധർമടം മണ്ഡലത്തിലെ എട്ട്‌ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിച്ച ലാബുകൾ വഴി ഇതുവരെ 3625 പരിശോധന നടത്തി. ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം ക്യാമ്പയിനുകളിലൂടെ ജലസംരക്ഷണവും ജല ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട്‌. ഇതോടൊപ്പം ഉപയോഗിക്കുന്ന ജലത്തിന്റെ നിലവാരം സമൂഹം തിരിച്ചറിയുകയും വേണം. എളുപ്പത്തിലും പണച്ചെലവ് ഏറെ ഇല്ലാതെയും പൊതുജനങ്ങൾക്ക് ജല ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യമാണ്‌ സ്‌കൂളിൽ ഒരുക്കുന്നത്‌.

ധർമടം മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യമായി ലാബുകൾ ആരംഭിച്ചത്. പാലയാട്‌, പിണറായി, അഞ്ചരക്കണ്ടി, കാടാച്ചിറ, ചാല, മുഴപ്പിലങ്ങാട്‌, പെരളശേരി, വേങ്ങാട്‌ സ്‌കൂളുകളിലാണ്‌ ആദ്യഘട്ടത്തിൽ ലാബ്‌ ആരംഭിച്ചത്‌. രസതന്ത്രം ലാബിന്റെ ഭാഗമായാണ്‌ ഇവ പ്രവർത്തിക്കുന്നത്‌.
പയ്യന്നൂർ മണ്ഡലത്തിലും ലാബുകൾ സജ്ജമായി. മുൻ എംഎൽഎ സി കൃഷ്‌ണൻ അനുവദിച്ചിരുന്ന ഫണ്ട്‌ ഉപയോഗിച്ച്‌ രാമന്തളി, പയ്യന്നൂർ, കരിവെള്ളൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, പ്രാപ്പൊയിൽ ഹയർ സെക്കൻഡറികളിലാണ്‌ ലാബ്‌ സജ്ജമായത്‌.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 13 സ്‌കൂളുകളിൽ കൂടി ലാബുകൾ ഉടൻ ആരംഭിക്കും. മയ്യിൽ, കുറുമാത്തൂർ, കണിയൻചാൽ, ചിറ്റാരിപറമ്പ്‌, കതിരൂർ, ആറളം, എടയന്നൂർ, മണത്തണ, മാടായി, പാപ്പിനിശേരി, വളപട്ടണം, പടിയൂർ, ഉളിക്കൽ സ്‌കൂളുകളിലാണ്‌ ലാബ്‌ ആരംഭിക്കുന്നത്‌. ലാബുകൾ വഴി നിറം, മണം, പിഎച്ച്‌ മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേർന്നിരിക്കുന്ന പദാർഥങ്ങളുടെ അളവ്, ലവണത്വം, കോളിഫോം, നൈട്രേറ്റ്‌, അമോണിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!