Connect with us

Breaking News

ആളില്ല,ലാബില്ല,വാഹനവുമില്ല ,​ ഭക്ഷ്യസുരക്ഷ വട്ട പൂജ്യം

Published

on

Share our post

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല. ഭക്ഷ്യ വിഷബാധകൾ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകൾ പിന്നെങ്ങനെ പര്യാപ്തമാകും? ഫീൽഡിലിറങ്ങാൻ അത്യവശ്യത്തിനെങ്കിലും വാഹനം വേണം. അതുമില്ല. പരിശോധനാ സംവിധാനങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള മൂന്നു റീജിയണൽ ലാബുകളിൽ ഒതുങ്ങി. ഈ മൂന്നിടത്തും മൈക്രോ ബയോളജി അക്രഡിറ്റേഷനുമില്ല!

ദുരന്തങ്ങൾക്കു കാരണമാകുന്ന കുഴിമന്തി, ഷവർമ്മ, അൽഫാം എന്നിവയിലെയും ഇറച്ചിയിലെയും ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് മൈക്രോ ബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനിക പരിശോധന അനിവാര്യമാണ്. ഈ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ 2021-22 വർഷങ്ങളിലായി ആറുകോടി രൂപ അനുവദിച്ചെങ്കിലും അതു പ്രയോജനപ്പെടുത്തിയില്ല.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ 140 ഫുഡ് സേഫ്ടി സർക്കിളുകളിൽ ഒരോ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഒരു സർക്കിളിൽ മാത്രം രണ്ടായിരത്തിലധികം ഭക്ഷണശാലകൾ ഉണ്ടെന്നാണ് കണക്ക്. രണ്ടു സർക്കിളുകൾക്കാണ് ഒരു വാഹനം.

ഒരു ഓഫീസർ പരിശോധനയ്ക്ക് ഇറങ്ങിയാൽ അടുത്ത സർക്കിളിലെ ഓഫീസർക്ക് പരിശോധന നടത്താനാവില്ല. ഇവർക്കു കീഴിലുള്ള ക്ളാർക്കിനും ഓഫീസ് അസിസ്റ്റന്റിനും മറ്റു പല സർക്കിളുകളുടെ ചുമതലയുമുണ്ട്. ഇതുകാരണം, ഒരു ഓഫീസിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് കീഴ് ജീവനക്കാരിൽ പലരും ഡ്യൂട്ടിക്കെത്തുന്നത്.

കോടതികളിൽ ഹാജരാകേണ്ടതും പരാതികൾ പരിഹരിക്കേണ്ടതും സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകേണ്ടതും ഈ ഓഫീസറാണ്. ഫലത്തിൽ നേരിട്ടെത്തിയുള്ള പരിശോധനകൾ പലപ്പോഴും പരാതികൾ ഉയരുമ്പോൾ മാത്രം!

9 ജില്ലകളിൽ

ലാബില്ല

ജില്ലാതലത്തിൽ പത്തനംതിട്ടയിലും കണ്ണൂരും മാത്രമാണ് ലാബുള്ളത്. ഒൻപത് ജില്ലകളിൽ ലാബുകളില്ല. 14 ജില്ലകളിലും മൊബൈൽ ലാബുകളുണ്ടെങ്കിലും മായം തിരിച്ചറിയാനുള്ള ചെറിയ പരിശോധനകൾ മാത്രമേ നടത്താനാവൂ.

ശബരിമലയുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിൽ ലാബ് ആരംഭിച്ചത്. കണ്ണൂരിൽ തുടങ്ങിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ താത്പര്യമെടുത്താണ്. കണ്ണൂരിൽ ഡ്യൂട്ടിക്കുള്ളത് കോഴിക്കോട് റിജ്യണൽ ലാബിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ രണ്ടുപേരാണ്. മൊബൈൽ ലാബിൽ നിന്നുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.

ഫലം അറിയാൻ

തിരുവനന്തപുരം 3 മാസംവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലെ റിജിയണൽ ലാബുകൾക്കു മാത്രമാണ് എൻ.എ.ബി.എച്ച് അംഗീകാരമുള്ളത്.എല്ലാ ജില്ലകളിലെയും ഗൗരവമുള്ള പരിശോധന റീജിയണൽ ലാബുകളിലാണ് നടക്കുന്നത്. ഇതുകാരണം ,

പരിശോധനാഫലം ലഭിക്കാൻ മൂന്നുമാസത്തിലേറെ കാത്തിരിക്കണം. ഫലം ലഭിച്ചാൽ മാത്രമേ നിയമനടപടി ആരംഭിക്കാനാകൂ.

പരിശോധന സംവിധാനം

3: റീജിയണൽ ലാബുകൾ :

(തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്)

2: ജില്ലാ ലാബുകൾ

(പത്തനംതിട്ട, കണ്ണൂർ)

14: മൊബൈൽ ലാബുകൾ

(എല്ലാ ജില്ലകളിലും ഓരോന്ന് )

140: ഫുഡ് സേഫ്റ്റി ഓഫീസർ

(നിയോജക മണ്ഡല അടിസ്ഥാനത്തിൽ)

14:ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ

3: മൊബൈൽ വിജിലൻസ് സ്ക്വാഡ്

കെട്ടികിടക്കുന്നത്

2700 കേസുകൾ

10വർഷം വരെ പഴക്കമുള്ള കേസുകളുണ്ട്

2700കേസുകൾ തീർപ്പാകാനുണ്ട്

1500എണ്ണം കോടതികളിൽ

 1200കേസുകൾ ആർ.‌ഡി.ഒയുടെ മുന്നിൽ

 പ്രത്യേക കോടതികൾ സജ്ജമാക്കണമെന്ന് ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും നടപടിയില്ല

ജീവന് ഭീഷണിയാകുന്ന ഭക്ഷണം വിളമ്പിയ കേസുകളാണ് കോടതികളുടെ പരിഗണനയിൽ

ഭക്ഷ്യസാധനങ്ങളുടെ നിലവാരം കുറഞ്ഞത് സംബന്ധിച്ച കേസുകളാണ് ആർ.ഡി.ഒമാരുടെ മുന്നിൽ


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!