Breaking News
ആളില്ല,ലാബില്ല,വാഹനവുമില്ല , ഭക്ഷ്യസുരക്ഷ വട്ട പൂജ്യം

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല. ഭക്ഷ്യ വിഷബാധകൾ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകൾ പിന്നെങ്ങനെ പര്യാപ്തമാകും? ഫീൽഡിലിറങ്ങാൻ അത്യവശ്യത്തിനെങ്കിലും വാഹനം വേണം. അതുമില്ല. പരിശോധനാ സംവിധാനങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള മൂന്നു റീജിയണൽ ലാബുകളിൽ ഒതുങ്ങി. ഈ മൂന്നിടത്തും മൈക്രോ ബയോളജി അക്രഡിറ്റേഷനുമില്ല!
ദുരന്തങ്ങൾക്കു കാരണമാകുന്ന കുഴിമന്തി, ഷവർമ്മ, അൽഫാം എന്നിവയിലെയും ഇറച്ചിയിലെയും ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് മൈക്രോ ബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനിക പരിശോധന അനിവാര്യമാണ്. ഈ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ 2021-22 വർഷങ്ങളിലായി ആറുകോടി രൂപ അനുവദിച്ചെങ്കിലും അതു പ്രയോജനപ്പെടുത്തിയില്ല.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ 140 ഫുഡ് സേഫ്ടി സർക്കിളുകളിൽ ഒരോ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഒരു സർക്കിളിൽ മാത്രം രണ്ടായിരത്തിലധികം ഭക്ഷണശാലകൾ ഉണ്ടെന്നാണ് കണക്ക്. രണ്ടു സർക്കിളുകൾക്കാണ് ഒരു വാഹനം.
ഒരു ഓഫീസർ പരിശോധനയ്ക്ക് ഇറങ്ങിയാൽ അടുത്ത സർക്കിളിലെ ഓഫീസർക്ക് പരിശോധന നടത്താനാവില്ല. ഇവർക്കു കീഴിലുള്ള ക്ളാർക്കിനും ഓഫീസ് അസിസ്റ്റന്റിനും മറ്റു പല സർക്കിളുകളുടെ ചുമതലയുമുണ്ട്. ഇതുകാരണം, ഒരു ഓഫീസിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് കീഴ് ജീവനക്കാരിൽ പലരും ഡ്യൂട്ടിക്കെത്തുന്നത്.
കോടതികളിൽ ഹാജരാകേണ്ടതും പരാതികൾ പരിഹരിക്കേണ്ടതും സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകേണ്ടതും ഈ ഓഫീസറാണ്. ഫലത്തിൽ നേരിട്ടെത്തിയുള്ള പരിശോധനകൾ പലപ്പോഴും പരാതികൾ ഉയരുമ്പോൾ മാത്രം!
9 ജില്ലകളിൽ
ലാബില്ല
ജില്ലാതലത്തിൽ പത്തനംതിട്ടയിലും കണ്ണൂരും മാത്രമാണ് ലാബുള്ളത്. ഒൻപത് ജില്ലകളിൽ ലാബുകളില്ല. 14 ജില്ലകളിലും മൊബൈൽ ലാബുകളുണ്ടെങ്കിലും മായം തിരിച്ചറിയാനുള്ള ചെറിയ പരിശോധനകൾ മാത്രമേ നടത്താനാവൂ.
ശബരിമലയുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിൽ ലാബ് ആരംഭിച്ചത്. കണ്ണൂരിൽ തുടങ്ങിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ താത്പര്യമെടുത്താണ്. കണ്ണൂരിൽ ഡ്യൂട്ടിക്കുള്ളത് കോഴിക്കോട് റിജ്യണൽ ലാബിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ രണ്ടുപേരാണ്. മൊബൈൽ ലാബിൽ നിന്നുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.
ഫലം അറിയാൻ
തിരുവനന്തപുരം 3 മാസംവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലെ റിജിയണൽ ലാബുകൾക്കു മാത്രമാണ് എൻ.എ.ബി.എച്ച് അംഗീകാരമുള്ളത്.എല്ലാ ജില്ലകളിലെയും ഗൗരവമുള്ള പരിശോധന റീജിയണൽ ലാബുകളിലാണ് നടക്കുന്നത്. ഇതുകാരണം ,
പരിശോധനാഫലം ലഭിക്കാൻ മൂന്നുമാസത്തിലേറെ കാത്തിരിക്കണം. ഫലം ലഭിച്ചാൽ മാത്രമേ നിയമനടപടി ആരംഭിക്കാനാകൂ.
പരിശോധന സംവിധാനം
3: റീജിയണൽ ലാബുകൾ :
(തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്)
2: ജില്ലാ ലാബുകൾ
(പത്തനംതിട്ട, കണ്ണൂർ)
14: മൊബൈൽ ലാബുകൾ
(എല്ലാ ജില്ലകളിലും ഓരോന്ന് )
140: ഫുഡ് സേഫ്റ്റി ഓഫീസർ
(നിയോജക മണ്ഡല അടിസ്ഥാനത്തിൽ)
14:ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ
3: മൊബൈൽ വിജിലൻസ് സ്ക്വാഡ്
കെട്ടികിടക്കുന്നത്
2700 കേസുകൾ
10വർഷം വരെ പഴക്കമുള്ള കേസുകളുണ്ട്
2700കേസുകൾ തീർപ്പാകാനുണ്ട്
1500എണ്ണം കോടതികളിൽ
1200കേസുകൾ ആർ.ഡി.ഒയുടെ മുന്നിൽ
പ്രത്യേക കോടതികൾ സജ്ജമാക്കണമെന്ന് ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും നടപടിയില്ല
ജീവന് ഭീഷണിയാകുന്ന ഭക്ഷണം വിളമ്പിയ കേസുകളാണ് കോടതികളുടെ പരിഗണനയിൽ
ഭക്ഷ്യസാധനങ്ങളുടെ നിലവാരം കുറഞ്ഞത് സംബന്ധിച്ച കേസുകളാണ് ആർ.ഡി.ഒമാരുടെ മുന്നിൽ
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്