Connect with us

Breaking News

കണ്ണൂർ അർബൻ നിധി കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ ; രണ്ട് ഡയറക്ടര്‍മാര്‍ അറസ്‌റ്റിൽ

Published

on

Share our post

കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ​ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി എന്നിവരെയാണ് ഇൻസ്പെക്ടർ പി. എ ബിനുമോഹൻ അറസ്റ്റുചെയ്തത്. സ്ഥാപനത്തിൽ 59 ലക്ഷം രൂപ നിക്ഷേപിച്ച തലശേരിയിലെ ഡോ. ദീപക് കല്യാട്ടിന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രതികളെ കോടതി റിമാൻഡുചെയ്തു. നിക്ഷേപകരുടെ പരാതിയിൽ കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടർ ആന്റണി, അസിസ്റ്റന്റ്‌ ജനറൽ മാനേജർ സിറ്റി വട്ടക്കുളത്തെ കണ്ണോളി ഹൗസിൽ സി വി ജീന എന്നിവരുൾപ്പെടെ ഡയറക്ടർമാരും ജീവനക്കാരുമായ ഒമ്പത് പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സ്ഥാപനത്തിനെതിരെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ 143 പരാതിയാണ് ലഭിച്ചത്. അഞ്ചു കോടിയോളം രൂപ നിക്ഷേപമായി സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപവരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽപ്പെടുന്നു.

പ്രവാസിയുടെ ആധാരം തട്ടിയെടുത്ത് സഹകരണ ബാങ്കിൽ പണയംവച്ച് രണ്ടു കോടി രൂപ കൈക്കലാക്കിയ കേസിൽ ഷൗക്കത്ത് അലി നേരത്തെ പിടിയിലായിരുന്നു. സ്ഥലവില കൂട്ടിക്കാണിച്ച് എസ്ബിഐയിൽനിന്ന്‌ കൂടുതൽ വായ്പയെടുക്കാൻ ​ഗൂഢാലോചന നടത്തിയ കേസിലും ഇയാളെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ​​ഗഫൂർ നിരവധി ചെക്ക് കേസുകളിലും പ്രതിയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും സ്ഥാപനത്തിൽ വലിയ തുക നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസുൾപ്പെടെ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അജിത്‌കുമാർ പറഞ്ഞു.

12 ശതമാനം പലിശ വാഗ്‌ദാനം ചെയ്‌താണ്‌ കണ്ണൂർ അർബൻ നിധിയിൽ നിക്ഷേപം സ്വീകരിച്ചത്‌. നിക്ഷേപകരെ കണ്ടെത്തിയാൽ സ്ഥാപനത്തിൽ ജോലിയും വാഗ്‌ദാനംചെയ്‌തു. ജോലി സ്വീകരിക്കുന്നവരിൽനിന്ന്‌ വൻതുക നിക്ഷേപമായി വാങ്ങിയിരുന്നു. കലക്ഷൻ ഏജന്റുമാരെയും നിയമിച്ചിരുന്നു. പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ ദിവസേന നിക്ഷേപിച്ചവരുടെ എണ്ണംകൂടിയാകുമ്പോൾ തട്ടിപ്പിനിരയായവർ അഞ്ഞൂറിലേറെയാകുമെന്നാണ്‌ സൂചന. നിരവധി ഓട്ടോഡ്രൈവർമാരും തട്ടിപ്പിനിരയായി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!