Connect with us

Breaking News

കണ്ണൂർ അർബൻ നിധി കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ ; രണ്ട് ഡയറക്ടര്‍മാര്‍ അറസ്‌റ്റിൽ

Published

on

Share our post

കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ​ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി എന്നിവരെയാണ് ഇൻസ്പെക്ടർ പി. എ ബിനുമോഹൻ അറസ്റ്റുചെയ്തത്. സ്ഥാപനത്തിൽ 59 ലക്ഷം രൂപ നിക്ഷേപിച്ച തലശേരിയിലെ ഡോ. ദീപക് കല്യാട്ടിന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രതികളെ കോടതി റിമാൻഡുചെയ്തു. നിക്ഷേപകരുടെ പരാതിയിൽ കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടർ ആന്റണി, അസിസ്റ്റന്റ്‌ ജനറൽ മാനേജർ സിറ്റി വട്ടക്കുളത്തെ കണ്ണോളി ഹൗസിൽ സി വി ജീന എന്നിവരുൾപ്പെടെ ഡയറക്ടർമാരും ജീവനക്കാരുമായ ഒമ്പത് പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സ്ഥാപനത്തിനെതിരെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ 143 പരാതിയാണ് ലഭിച്ചത്. അഞ്ചു കോടിയോളം രൂപ നിക്ഷേപമായി സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപവരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽപ്പെടുന്നു.

പ്രവാസിയുടെ ആധാരം തട്ടിയെടുത്ത് സഹകരണ ബാങ്കിൽ പണയംവച്ച് രണ്ടു കോടി രൂപ കൈക്കലാക്കിയ കേസിൽ ഷൗക്കത്ത് അലി നേരത്തെ പിടിയിലായിരുന്നു. സ്ഥലവില കൂട്ടിക്കാണിച്ച് എസ്ബിഐയിൽനിന്ന്‌ കൂടുതൽ വായ്പയെടുക്കാൻ ​ഗൂഢാലോചന നടത്തിയ കേസിലും ഇയാളെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ​​ഗഫൂർ നിരവധി ചെക്ക് കേസുകളിലും പ്രതിയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും സ്ഥാപനത്തിൽ വലിയ തുക നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസുൾപ്പെടെ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അജിത്‌കുമാർ പറഞ്ഞു.

12 ശതമാനം പലിശ വാഗ്‌ദാനം ചെയ്‌താണ്‌ കണ്ണൂർ അർബൻ നിധിയിൽ നിക്ഷേപം സ്വീകരിച്ചത്‌. നിക്ഷേപകരെ കണ്ടെത്തിയാൽ സ്ഥാപനത്തിൽ ജോലിയും വാഗ്‌ദാനംചെയ്‌തു. ജോലി സ്വീകരിക്കുന്നവരിൽനിന്ന്‌ വൻതുക നിക്ഷേപമായി വാങ്ങിയിരുന്നു. കലക്ഷൻ ഏജന്റുമാരെയും നിയമിച്ചിരുന്നു. പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ ദിവസേന നിക്ഷേപിച്ചവരുടെ എണ്ണംകൂടിയാകുമ്പോൾ തട്ടിപ്പിനിരയായവർ അഞ്ഞൂറിലേറെയാകുമെന്നാണ്‌ സൂചന. നിരവധി ഓട്ടോഡ്രൈവർമാരും തട്ടിപ്പിനിരയായി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!