ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മുംബയിലെ വ്യവസായിയായ ശേഖർ മിശ്രയാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വെെകിയതായി ആരോപണമുണ്ട്. നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചത് ഡിസംബർ 28നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും.
ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി.ന്യൂയോർക്ക് – ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ 70കാരിയായ സഹയാത്രികയ്‌ക്കുമേലാണ് ഇയാൾ മൂത്രമൊഴിച്ചത്. എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുപതുകാരി കത്തെഴുതിയതിനെ തുടർന്നാണ് നവംബറിൽ നടന്ന സംഭവത്തിൽ നടപടിയുണ്ടായത്.സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി.
ഇത്തരം യാത്രക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ അറിയിച്ചിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നുള്ള എയർഇന്ത്യാ വിമാനത്തിലെ യാത്ര ജീവിതത്തിലെ ഏറ്റവും ആഘാതകരമായ ഒന്നാണെന്നാണ് ചെയർമാനെഴുതിയ കത്തിൽ എഴുപതുകാരി പറഞ്ഞത്. എയർ ഇന്ത്യ ജീവനക്കാർ പ്രൊഫഷണലുകളല്ലെന്നും അവർ ചൂണ്ടിക്കാട്ടി.ഭക്ഷണ ശേഷം വിമാനത്തിൽ ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മറ്റൊരു യാത്രക്കാരൻ സീറ്റിനടുത്തേക്കുവന്ന് മൂത്രമൊഴിച്ചത്.
തുടർന്ന് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് അവിടെ തന്നെ നിന്നയാളെ അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടെയാണ് തിരിച്ചയച്ചത്. വസ്ത്രങ്ങളും ചെരുപ്പും ബാഗും മൂത്രം നനഞ്ഞതിനാൽ ജീവനക്കാർ പൈജാമയും ചെരുപ്പും നൽകി. തന്റെ ആവശ്യപ്രകാരം ജീവനക്കാരുടെ ക്രൂ സീറ്റ് നൽകിയെങ്കിലും പിന്നീട് മടക്കിഅയച്ചു. മൂത്ര ഗന്ധമുള്ളിടത്ത് ഇരിക്കാൻ വിസമ്മതിച്ചപ്പോൾ, മറ്റൊരു ക്രൂ സീറ്റ് നൽകി. ശേഷിക്കുന്ന അഞ്ച് മണിക്കൂർ അവിടെ ഇരുന്നാണ് യാത്ര ചെയ്‌തത്.
ഫസ്റ്റ്ക്ളാസിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും അനുവദിച്ചില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡൽഹിയിൽ കസ്റ്റംസ് നടപടികൾ പെട്ടെന്ന് തീർക്കാൻ വീൽചെയർ തരാമെന്ന് പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ ആരും സ്വീകരിക്കാൻ വന്നില്ല. സ്വന്തമായാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. അതേസമയം തന്റെ മേൽ മൂത്രമൊഴിച്ച യാത്രക്കാരൻ ഒരു നടപടിക്കും വിധേയനാകാതെ പുറത്തുപോയെന്നും കത്തിൽ പറയുന്നു. 2018 ആഗസ്റ്റിൽ ന്യൂയോർക്ക്-ഡൽഹി വിമാനത്തിലും ഒരു യാത്രക്കാരിയുടെ സീറ്റിൽ ഒരാൾ മദ്യലഹരിയിൽ മൂത്രമൊഴിച്ചിരുന്നു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്