Connect with us

Breaking News

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

Published

on

Share our post

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മുംബയിലെ വ്യവസായിയായ ശേഖർ മിശ്രയാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വെെകിയതായി ആരോപണമുണ്ട്. നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചത് ഡിസംബർ 28നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും.

ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി.ന്യൂയോർക്ക് – ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ 70കാരിയായ സഹയാത്രികയ്‌ക്കുമേലാണ് ഇയാൾ മൂത്രമൊഴിച്ചത്. എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുപതുകാരി കത്തെഴുതിയതിനെ തുടർന്നാണ് നവംബറിൽ നടന്ന സംഭവത്തിൽ നടപടിയുണ്ടായത്.സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി.

ഇത്തരം യാത്രക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ അറിയിച്ചിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നുള്ള എയർഇന്ത്യാ വിമാനത്തിലെ യാത്ര ജീവിതത്തിലെ ഏറ്റവും ആഘാതകരമായ ഒന്നാണെന്നാണ് ചെയർമാനെഴുതിയ കത്തിൽ എഴുപതുകാരി പറഞ്ഞത്. എയർ ഇന്ത്യ ജീവനക്കാർ പ്രൊഫഷണലുകളല്ലെന്നും അവർ ചൂണ്ടിക്കാട്ടി.ഭക്ഷണ ശേഷം വിമാനത്തിൽ ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മറ്റൊരു യാത്രക്കാരൻ സീറ്റിനടുത്തേക്കുവന്ന് മൂത്രമൊഴിച്ചത്.

തുടർന്ന് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് അവിടെ തന്നെ നിന്നയാളെ അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടെയാണ് തിരിച്ചയച്ചത്. വസ്ത്രങ്ങളും ചെരുപ്പും ബാഗും മൂത്രം നനഞ്ഞതിനാൽ ജീവനക്കാർ പൈജാമയും ചെരുപ്പും നൽകി. തന്റെ ആവശ്യപ്രകാരം ജീവനക്കാരുടെ ക്രൂ സീറ്റ് നൽകിയെങ്കിലും പിന്നീട് മടക്കിഅയച്ചു. മൂത്ര ഗന്ധമുള്ളിടത്ത് ഇരിക്കാൻ വിസമ്മതിച്ചപ്പോൾ, മറ്റൊരു ക്രൂ സീറ്റ് നൽകി. ശേഷിക്കുന്ന അഞ്ച് മണിക്കൂർ അവിടെ ഇരുന്നാണ് യാത്ര ചെയ്‌തത്.

ഫസ്റ്റ്ക്ളാസിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും അനുവദിച്ചില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡൽഹിയിൽ കസ്റ്റംസ് നടപടികൾ പെട്ടെന്ന് തീർക്കാൻ വീൽചെയർ തരാമെന്ന് പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ ആരും സ്വീകരിക്കാൻ വന്നില്ല. സ്വന്തമായാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. അതേസമയം തന്റെ മേൽ മൂത്രമൊഴിച്ച യാത്രക്കാരൻ ഒരു നടപടിക്കും വിധേയനാകാതെ പുറത്തുപോയെന്നും കത്തിൽ പറയുന്നു. 2018 ആഗസ്റ്റിൽ ന്യൂയോർക്ക്-ഡൽഹി വിമാനത്തിലും ഒരു യാത്രക്കാരിയുടെ സീറ്റിൽ ഒരാൾ മദ്യലഹരിയിൽ മൂത്രമൊഴിച്ചിരുന്നു.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!