Connect with us

Breaking News

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

Published

on

Share our post

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മുംബയിലെ വ്യവസായിയായ ശേഖർ മിശ്രയാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വെെകിയതായി ആരോപണമുണ്ട്. നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചത് ഡിസംബർ 28നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും.

ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി.ന്യൂയോർക്ക് – ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ 70കാരിയായ സഹയാത്രികയ്‌ക്കുമേലാണ് ഇയാൾ മൂത്രമൊഴിച്ചത്. എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുപതുകാരി കത്തെഴുതിയതിനെ തുടർന്നാണ് നവംബറിൽ നടന്ന സംഭവത്തിൽ നടപടിയുണ്ടായത്.സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി.

ഇത്തരം യാത്രക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ അറിയിച്ചിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നുള്ള എയർഇന്ത്യാ വിമാനത്തിലെ യാത്ര ജീവിതത്തിലെ ഏറ്റവും ആഘാതകരമായ ഒന്നാണെന്നാണ് ചെയർമാനെഴുതിയ കത്തിൽ എഴുപതുകാരി പറഞ്ഞത്. എയർ ഇന്ത്യ ജീവനക്കാർ പ്രൊഫഷണലുകളല്ലെന്നും അവർ ചൂണ്ടിക്കാട്ടി.ഭക്ഷണ ശേഷം വിമാനത്തിൽ ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മറ്റൊരു യാത്രക്കാരൻ സീറ്റിനടുത്തേക്കുവന്ന് മൂത്രമൊഴിച്ചത്.

തുടർന്ന് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് അവിടെ തന്നെ നിന്നയാളെ അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടെയാണ് തിരിച്ചയച്ചത്. വസ്ത്രങ്ങളും ചെരുപ്പും ബാഗും മൂത്രം നനഞ്ഞതിനാൽ ജീവനക്കാർ പൈജാമയും ചെരുപ്പും നൽകി. തന്റെ ആവശ്യപ്രകാരം ജീവനക്കാരുടെ ക്രൂ സീറ്റ് നൽകിയെങ്കിലും പിന്നീട് മടക്കിഅയച്ചു. മൂത്ര ഗന്ധമുള്ളിടത്ത് ഇരിക്കാൻ വിസമ്മതിച്ചപ്പോൾ, മറ്റൊരു ക്രൂ സീറ്റ് നൽകി. ശേഷിക്കുന്ന അഞ്ച് മണിക്കൂർ അവിടെ ഇരുന്നാണ് യാത്ര ചെയ്‌തത്.

ഫസ്റ്റ്ക്ളാസിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും അനുവദിച്ചില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡൽഹിയിൽ കസ്റ്റംസ് നടപടികൾ പെട്ടെന്ന് തീർക്കാൻ വീൽചെയർ തരാമെന്ന് പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ ആരും സ്വീകരിക്കാൻ വന്നില്ല. സ്വന്തമായാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. അതേസമയം തന്റെ മേൽ മൂത്രമൊഴിച്ച യാത്രക്കാരൻ ഒരു നടപടിക്കും വിധേയനാകാതെ പുറത്തുപോയെന്നും കത്തിൽ പറയുന്നു. 2018 ആഗസ്റ്റിൽ ന്യൂയോർക്ക്-ഡൽഹി വിമാനത്തിലും ഒരു യാത്രക്കാരിയുടെ സീറ്റിൽ ഒരാൾ മദ്യലഹരിയിൽ മൂത്രമൊഴിച്ചിരുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!