Connect with us

Breaking News

അഞ്ചു മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത; ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

Published

on

Share our post

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം അനുവദിക്കാത്ത സർക്കാർ നിലപാടാണ് 5 മാസവും 4 ദിവസവും ജോലി ചെയ്ത വകയിൽ ദിവസം 31.85 രൂപ വീതം ലഭിച്ച മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ എത്തിച്ചത്. മുഴുപ്പട്ടിണിയുടെ ഭീഷണിയിലാണ് ഇവിടത്തെ 400 തൊഴിലാളികളും 20 ജീവനക്കാരും. തൊഴിലാളികളിൽ 288 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ ആണെന്ന പരിഗണനയും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളം ആണ് മുടങ്ങിയത്. എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പും അധികൃതരുടെ ഭാഗത്ത് നിന്നില്ല. തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യാൻ ഗ്രാന്റ് അനുവദിക്കണണെന്ന അപേക്ഷകൾ സർക്കാർ മടക്കിയ സാഹചര്യത്തിൽ കൃഷിവകുപ്പിൽ നിന്നും മറ്റും ആയി ഫാമിൽ ലഭിച്ചതിൽ വീതിച്ചു നൽകിയതാണ് 5000 രൂപ സഹായം. പ്രതിമാസം ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകുന്നതിനു 70 ലക്ഷത്തോളം രൂപ വേണം.

പിഎഫ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. 2019 മുതൽ വിവിധ ഘട്ടങ്ങളിൽ വർധന വരുത്തിയ ശമ്പള കുടിശികയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. 50000 – 60000 രൂപ ഓരോ തൊഴിലാളിക്കും ഈ വകയിൽ മാത്രം കിട്ടാനുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല. ഫാമിലെ 20 ഓളം പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി അംഗീകരിക്കാനും 55 താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 11 മാസം മുൻപ് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ധനസഹായ അപേക്ഷയുമായി വന്നേക്കരുത്

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പട്ടിക വർഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള പൊതുമേഖല സ്ഥാപനം ആയാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡിന്റെ പ്രവർത്തനം. ഫലത്തിൽ ഇവിടത്തെ തൊഴിലാളികൾ സർക്കാർ ജീവനക്കാർക്കു തുല്യം തന്നെയാണ്. ഇവർക്കുള്ള വേതന വിതരണത്തിൽ ഉൾപ്പെടെ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെങ്കിലും ധനസഹായം അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടിലാണ് സർക്കാർ.

നൽകിയ അപേക്ഷകൾ തള്ളി എന്നു മാത്രം അല്ല, ഇനി ഇത്തരം അപേക്ഷ നൽകരുതെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ഫാം നേരിടുന്ന സാമ്പത്തിക മാന്ദ്യമാണ് ശമ്പളം മുടങ്ങാൻ കാരണം. വിള നഷ്ടവും കാട്ടാന ശല്യവും മൂലം കോടിക്കണക്കിനു രൂപയാണ് ഫാമിന് നഷ്ടം സംഭവിക്കുന്നത്. 5 കോടി രൂപ എങ്കിലും സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചാലേ പ്രതിസന്ധിയിൽ നിന്ന് ഫാമിന് കര കയറാൻ കഴിയൂ.

ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

5 മാസത്തിൽ അധികം ആയി ശമ്പളം മുടങ്ങിയ ഫാമിൽ അടുത്തിടെ 30 തൊഴിലാളികളെ പട്ടിക വർഗ വിഭാഗത്തിൽ നിന്നു നിയമിച്ചു. 10000 രൂപ വീതം മാസ ശമ്പളത്തിൽ 8 ഇന്റേണുകളെയും നിയമിച്ചു. ആറളം ഫാമിൽ ഇടയ്ക്കിടെ ശമ്പളം മുടക്കം പതിവാണെങ്കിലും ഇത്രയും വൈകിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വിവരാണാതീതമായ നരകയാതനകളാണ് ആദിവാസികൾ ഉൾപ്പെടെ ഉള്ള തൊഴിലാളി കുടുംബങ്ങൾ നേരിടുന്നത്.

തൊഴിലാളികൾ മാസം തോറും ശമ്പളം കിട്ടുമ്പോഴാണ് പലചരക്ക്, നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ കടയിലെ പറ്റ്, മക്കളുടെ സ്കൂൾ ഫീസ്, സ്കൂളിൽ മക്കളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വാടക തുടങ്ങിയവ എല്ലാം നൽകുന്നത്. ശമ്പളം മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങി. കച്ചവട സ്ഥാപനങ്ങൾ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ ഇവർക്ക് കടം നൽകുന്നത് നിർത്തിയതോടെ മിക്ക കുടുംബങ്ങൾ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്.

തോട്ടം കാട് വെട്ടൽ നടന്നത് 8 ശതമാനം സ്ഥലത്ത്

ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ പണം ഇല്ലാതെ പ്രതിസന്ധിയിൽ തുടരുന്ന ഫാമിൽ നേരിയ പ്രതീക്ഷ വരുന്ന കശുവണ്ടി സീസൺ ആണ്. ഇവിടെ കാട് വെട്ടിത്തെളിക്കൽ തീരേണ്ട സമയം ആയി. ഇക്കുറിയുണ്ടായ പ്രത്യേക സാഹചര്യത്തിൽ 618 ഹെക്ടർ കശുവണ്ടി തോട്ടത്തിൽ 50.55 ഹെക്ടർ മാത്രം ആണു കാട് വെട്ടൽ നടന്നത്. ആനകൾക്ക് പുറമേ കടുവ ഭീഷണി കൂടി വന്നതോടെ പണികൾ പ്രതിസന്ധിയിലാണ്. ചെയ്ത ജോലികളുടെ കൂലി നൽകാത്തതും പ്രശ്നം ആണ്.

ജീവനക്കാരുടെയും തൊഴിലാളികളുടെയും വായ്പ അടവ് മുടങ്ങിയ വകയിൽ ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് 1 കോടി രൂപ നൽകാനുണ്ട്. ഇവർ ഹൈക്കോടതിയിൽ‌ ഹർജി നൽകിയിരിക്കുകയാണ്. ഏപ്രിൽ മുതൽ വിവിധ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ 1.25 കോടി രൂപ നൽകാനുണ്ട്. ഫാം വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വകയിൽ 8 മാസത്തെ പണം കൊടുക്കാനുണ്ട്. ഡിഎ അരിയേർസ്, മെഡിക്കൽ ആനുകൂല്യം എന്നിവ മുടങ്ങിയിട്ട് 8 മാസം മാസം ആയി. 5 മാസം ആയി ഇപിഎഫ് മുടങ്ങിയതും കർശന നടപടിക്ക് കാരണമാകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!