Breaking News
അഞ്ചു മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത; ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം അനുവദിക്കാത്ത സർക്കാർ നിലപാടാണ് 5 മാസവും 4 ദിവസവും ജോലി ചെയ്ത വകയിൽ ദിവസം 31.85 രൂപ വീതം ലഭിച്ച മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ എത്തിച്ചത്. മുഴുപ്പട്ടിണിയുടെ ഭീഷണിയിലാണ് ഇവിടത്തെ 400 തൊഴിലാളികളും 20 ജീവനക്കാരും. തൊഴിലാളികളിൽ 288 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ ആണെന്ന പരിഗണനയും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളം ആണ് മുടങ്ങിയത്. എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പും അധികൃതരുടെ ഭാഗത്ത് നിന്നില്ല. തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യാൻ ഗ്രാന്റ് അനുവദിക്കണണെന്ന അപേക്ഷകൾ സർക്കാർ മടക്കിയ സാഹചര്യത്തിൽ കൃഷിവകുപ്പിൽ നിന്നും മറ്റും ആയി ഫാമിൽ ലഭിച്ചതിൽ വീതിച്ചു നൽകിയതാണ് 5000 രൂപ സഹായം. പ്രതിമാസം ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകുന്നതിനു 70 ലക്ഷത്തോളം രൂപ വേണം.
പിഎഫ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. 2019 മുതൽ വിവിധ ഘട്ടങ്ങളിൽ വർധന വരുത്തിയ ശമ്പള കുടിശികയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. 50000 – 60000 രൂപ ഓരോ തൊഴിലാളിക്കും ഈ വകയിൽ മാത്രം കിട്ടാനുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല. ഫാമിലെ 20 ഓളം പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി അംഗീകരിക്കാനും 55 താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 11 മാസം മുൻപ് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ധനസഹായ അപേക്ഷയുമായി വന്നേക്കരുത്
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പട്ടിക വർഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള പൊതുമേഖല സ്ഥാപനം ആയാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡിന്റെ പ്രവർത്തനം. ഫലത്തിൽ ഇവിടത്തെ തൊഴിലാളികൾ സർക്കാർ ജീവനക്കാർക്കു തുല്യം തന്നെയാണ്. ഇവർക്കുള്ള വേതന വിതരണത്തിൽ ഉൾപ്പെടെ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെങ്കിലും ധനസഹായം അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടിലാണ് സർക്കാർ.
നൽകിയ അപേക്ഷകൾ തള്ളി എന്നു മാത്രം അല്ല, ഇനി ഇത്തരം അപേക്ഷ നൽകരുതെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ഫാം നേരിടുന്ന സാമ്പത്തിക മാന്ദ്യമാണ് ശമ്പളം മുടങ്ങാൻ കാരണം. വിള നഷ്ടവും കാട്ടാന ശല്യവും മൂലം കോടിക്കണക്കിനു രൂപയാണ് ഫാമിന് നഷ്ടം സംഭവിക്കുന്നത്. 5 കോടി രൂപ എങ്കിലും സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചാലേ പ്രതിസന്ധിയിൽ നിന്ന് ഫാമിന് കര കയറാൻ കഴിയൂ.
ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം
5 മാസത്തിൽ അധികം ആയി ശമ്പളം മുടങ്ങിയ ഫാമിൽ അടുത്തിടെ 30 തൊഴിലാളികളെ പട്ടിക വർഗ വിഭാഗത്തിൽ നിന്നു നിയമിച്ചു. 10000 രൂപ വീതം മാസ ശമ്പളത്തിൽ 8 ഇന്റേണുകളെയും നിയമിച്ചു. ആറളം ഫാമിൽ ഇടയ്ക്കിടെ ശമ്പളം മുടക്കം പതിവാണെങ്കിലും ഇത്രയും വൈകിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വിവരാണാതീതമായ നരകയാതനകളാണ് ആദിവാസികൾ ഉൾപ്പെടെ ഉള്ള തൊഴിലാളി കുടുംബങ്ങൾ നേരിടുന്നത്.
തൊഴിലാളികൾ മാസം തോറും ശമ്പളം കിട്ടുമ്പോഴാണ് പലചരക്ക്, നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ കടയിലെ പറ്റ്, മക്കളുടെ സ്കൂൾ ഫീസ്, സ്കൂളിൽ മക്കളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വാടക തുടങ്ങിയവ എല്ലാം നൽകുന്നത്. ശമ്പളം മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങി. കച്ചവട സ്ഥാപനങ്ങൾ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ ഇവർക്ക് കടം നൽകുന്നത് നിർത്തിയതോടെ മിക്ക കുടുംബങ്ങൾ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്.
തോട്ടം കാട് വെട്ടൽ നടന്നത് 8 ശതമാനം സ്ഥലത്ത്
ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ പണം ഇല്ലാതെ പ്രതിസന്ധിയിൽ തുടരുന്ന ഫാമിൽ നേരിയ പ്രതീക്ഷ വരുന്ന കശുവണ്ടി സീസൺ ആണ്. ഇവിടെ കാട് വെട്ടിത്തെളിക്കൽ തീരേണ്ട സമയം ആയി. ഇക്കുറിയുണ്ടായ പ്രത്യേക സാഹചര്യത്തിൽ 618 ഹെക്ടർ കശുവണ്ടി തോട്ടത്തിൽ 50.55 ഹെക്ടർ മാത്രം ആണു കാട് വെട്ടൽ നടന്നത്. ആനകൾക്ക് പുറമേ കടുവ ഭീഷണി കൂടി വന്നതോടെ പണികൾ പ്രതിസന്ധിയിലാണ്. ചെയ്ത ജോലികളുടെ കൂലി നൽകാത്തതും പ്രശ്നം ആണ്.
ജീവനക്കാരുടെയും തൊഴിലാളികളുടെയും വായ്പ അടവ് മുടങ്ങിയ വകയിൽ ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് 1 കോടി രൂപ നൽകാനുണ്ട്. ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഏപ്രിൽ മുതൽ വിവിധ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ 1.25 കോടി രൂപ നൽകാനുണ്ട്. ഫാം വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വകയിൽ 8 മാസത്തെ പണം കൊടുക്കാനുണ്ട്. ഡിഎ അരിയേർസ്, മെഡിക്കൽ ആനുകൂല്യം എന്നിവ മുടങ്ങിയിട്ട് 8 മാസം മാസം ആയി. 5 മാസം ആയി ഇപിഎഫ് മുടങ്ങിയതും കർശന നടപടിക്ക് കാരണമാകും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്