Connect with us

Breaking News

ഹരിത കർമ സേനയും 50 രൂപയും..വസ്തുത എന്താണ്?

Published

on

Share our post

ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ഒരു വിവരാവകാശ മറുപടിയുമായി വ്യാപകമായ പ്രചരണം നടക്കുകയാണ്.
ഇത് ഒരു ഫേക് ന്യൂസ് ആണ്.

പരാമർശിക്കപ്പെടുന്ന വിവരാവകാശ നിയമത്തിനുള്ള മറുപടിയിൽ പറയുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ്.
എന്നാൽ അത്തരം ഒരു വ്യവസ്ഥ ഏർപ്പെടുത്താൻ പഞ്ചായത്തുകളോടും നഗരസഭകളോടും നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട് താനും.

സർക്കാരിന്റെ GO (Rt) No. 1496/2020 LSGD Dt. 12-08-2020 എന്ന ഉത്തരവിന്റെ 26 ആം പേജിൽ ഹരിത കർമ്മ സേനയുടെ സംഘാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ ഇങ്ങനെ പറയുന്നു :
// xiv. തദ്ദേശ സ്വയം ഭരണ സ്ഥാപനം, യൂസർഫീ പിരിവിനു ഹരിത കർമ്മ സേനയെ പിന്തുണച്ചുകൊണ്ട് വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുക വഴി ഗതാഗത ചിലവുകൾ ഇല്ലായ്മ ചെയ്യുവാനും, സംരംഭകർ സ്വയമേവ അത് അത് വഹിക്കുന്ന രീതിയിലേക്ക് മാറുവാനും സാധിക്കും.

ഇതിലേക്കായി പ്രവർത്തന ചിലവുകൾ കഴിഞ്ഞു മെച്ചപ്പെട്ട വരുമാനം ലഭിക്കുംവിധം യൂസർഫീ തുക തുക നിശ്ചയിച്ചും, യൂസർഫ് പിരിവു നിര്ബന്ധമാക്കത്തക്ക നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി സ്വീകരിച്ചും (തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾക്കും, സാക്ഷ്യപത്രങ്ങൾക്കും ഉൾപ്പെടെ ഹരിത കർമ്മ സേന പദ്ധതിയിൽ ഭാഗമാകുന്ന അല്ലെങ്കിൽ സ്വയമേവ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന് തെളിവ് നൽകുന്നവർക്ക് പ്രഥമ പരിഗണന നൽകും വിധം അല്ലെങ്കിൽ തത്തുല്യ മറ്റു രീതികൾ അവലംബിച്ചു).

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രവർത്തനവും, ഹരിത കർമ്മ സേന പ്രവർത്തനവും തമ്മിൽ ബന്ധപ്പെടുത്തേണ്ടതുമാണ്. //ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഖരമാലിന്യ പരിപാലന ചട്ടം 2016 ന്റെ – ചട്ടം 4 (3) പ്രകാരം ഓരോ മാലിന്യ ഉൽപാദകനും അവർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ഏറ്റുവാങ്ങി സംസ്കരിക്കുന്നതിന് തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന യൂസർ ഫീ നൽകുവാൻ നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നു. അതുപോലെ ഈ ചട്ടത്തിന്റെ 15 (f) പ്രകാരം ഓരോ തദ്ദേശ സ്ഥാപനവും നേരിട്ടോ, അല്ലാതെയോ നടത്തുന്ന മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉചിതമായ യൂസർഫീ നിശ്ചയിക്കുവാനും ബാധ്യതപ്പെട്ടിരിക്കുന്നു.

ഇതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾ അവയുടെ ഖരമാലിന്യ പരിപാലന ബൈലാ വഴിയോ അതത് ഭരണ സമിതി തീരുമാനപ്രകാരമോ മാലിന്യ ശേഖരണത്തിന് യൂസർ ഫീ നിശ്ചയിക്കുകയും യൂസർഫി നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുളളത്.അതിൽ നിയമപരമായി തെറ്റൊന്നുമില്ല. അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. സർക്കാരിന്റെ ഈ ഉത്തരവ് അതിന് പിൻബലം നൽകുന്നുമുണ്ട്.

ഇതു കൂടാതെ, പഞ്ചായത്തിലേക്ക് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലേക്ക് നൽകേണ്ടുന്ന ഏതെങ്കിലും തുക നൽകാതിരുന്നാൽ അത് നൽകിയതിനു ശേഷം മാത്രം ലൈസൻ പോലുള്ള സേവനം കൊടുത്താൽ മതി എന്നുള്ള തീരുമാനമെടുക്കാൻ അതത് പഞ്ചായത്തിന്റെ / മുൻസിപ്പാലിറ്റിയുടെ സെക്രട്ടറിമാർക്കും കേരള പഞ്ചായത്ത് – മുൻസിപ്പാലിറ്റി നിയമങ്ങൾ അധികാരം നൽകുന്നുണ്ട്.

(Section 236 (13) KP Act & Section 443 KM Act)
ചുരുക്കത്തിൽ ഹരിത കർമ്മ സേനയ്ക് യൂസർ ഫീ നൽകുന്നതിനും യൂസർ ഫീ വാങ്ങുന്നതിനും നിയമ പരിരക്ഷയില്ല എന്ന തരത്തിലുള്ള പ്രചരണം അംസബന്ധവും വ്യാജവുമാണ്. ഇത്തരം നുണകളും മിസ് ഇൻഫർമേഷനും ഫേക്ക് ന്യൂസും പ്രചരിപ്പിക്കുന്നവർക്കെതിരായി കർശന നടപടി ഉണ്ടാകുന്നതാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!