Breaking News
ഹരിത കർമ സേനയും 50 രൂപയും..വസ്തുത എന്താണ്?

ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ഒരു വിവരാവകാശ മറുപടിയുമായി വ്യാപകമായ പ്രചരണം നടക്കുകയാണ്.
ഇത് ഒരു ഫേക് ന്യൂസ് ആണ്.
പരാമർശിക്കപ്പെടുന്ന വിവരാവകാശ നിയമത്തിനുള്ള മറുപടിയിൽ പറയുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ്.
എന്നാൽ അത്തരം ഒരു വ്യവസ്ഥ ഏർപ്പെടുത്താൻ പഞ്ചായത്തുകളോടും നഗരസഭകളോടും നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട് താനും.
സർക്കാരിന്റെ GO (Rt) No. 1496/2020 LSGD Dt. 12-08-2020 എന്ന ഉത്തരവിന്റെ 26 ആം പേജിൽ ഹരിത കർമ്മ സേനയുടെ സംഘാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ ഇങ്ങനെ പറയുന്നു :
// xiv. തദ്ദേശ സ്വയം ഭരണ സ്ഥാപനം, യൂസർഫീ പിരിവിനു ഹരിത കർമ്മ സേനയെ പിന്തുണച്ചുകൊണ്ട് വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുക വഴി ഗതാഗത ചിലവുകൾ ഇല്ലായ്മ ചെയ്യുവാനും, സംരംഭകർ സ്വയമേവ അത് അത് വഹിക്കുന്ന രീതിയിലേക്ക് മാറുവാനും സാധിക്കും.
ഇതിലേക്കായി പ്രവർത്തന ചിലവുകൾ കഴിഞ്ഞു മെച്ചപ്പെട്ട വരുമാനം ലഭിക്കുംവിധം യൂസർഫീ തുക തുക നിശ്ചയിച്ചും, യൂസർഫ് പിരിവു നിര്ബന്ധമാക്കത്തക്ക നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി സ്വീകരിച്ചും (തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾക്കും, സാക്ഷ്യപത്രങ്ങൾക്കും ഉൾപ്പെടെ ഹരിത കർമ്മ സേന പദ്ധതിയിൽ ഭാഗമാകുന്ന അല്ലെങ്കിൽ സ്വയമേവ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന് തെളിവ് നൽകുന്നവർക്ക് പ്രഥമ പരിഗണന നൽകും വിധം അല്ലെങ്കിൽ തത്തുല്യ മറ്റു രീതികൾ അവലംബിച്ചു).
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രവർത്തനവും, ഹരിത കർമ്മ സേന പ്രവർത്തനവും തമ്മിൽ ബന്ധപ്പെടുത്തേണ്ടതുമാണ്. //ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഖരമാലിന്യ പരിപാലന ചട്ടം 2016 ന്റെ – ചട്ടം 4 (3) പ്രകാരം ഓരോ മാലിന്യ ഉൽപാദകനും അവർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ഏറ്റുവാങ്ങി സംസ്കരിക്കുന്നതിന് തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന യൂസർ ഫീ നൽകുവാൻ നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നു. അതുപോലെ ഈ ചട്ടത്തിന്റെ 15 (f) പ്രകാരം ഓരോ തദ്ദേശ സ്ഥാപനവും നേരിട്ടോ, അല്ലാതെയോ നടത്തുന്ന മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉചിതമായ യൂസർഫീ നിശ്ചയിക്കുവാനും ബാധ്യതപ്പെട്ടിരിക്കുന്നു.
ഇതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾ അവയുടെ ഖരമാലിന്യ പരിപാലന ബൈലാ വഴിയോ അതത് ഭരണ സമിതി തീരുമാനപ്രകാരമോ മാലിന്യ ശേഖരണത്തിന് യൂസർ ഫീ നിശ്ചയിക്കുകയും യൂസർഫി നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുളളത്.അതിൽ നിയമപരമായി തെറ്റൊന്നുമില്ല. അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. സർക്കാരിന്റെ ഈ ഉത്തരവ് അതിന് പിൻബലം നൽകുന്നുമുണ്ട്.
ഇതു കൂടാതെ, പഞ്ചായത്തിലേക്ക് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലേക്ക് നൽകേണ്ടുന്ന ഏതെങ്കിലും തുക നൽകാതിരുന്നാൽ അത് നൽകിയതിനു ശേഷം മാത്രം ലൈസൻ പോലുള്ള സേവനം കൊടുത്താൽ മതി എന്നുള്ള തീരുമാനമെടുക്കാൻ അതത് പഞ്ചായത്തിന്റെ / മുൻസിപ്പാലിറ്റിയുടെ സെക്രട്ടറിമാർക്കും കേരള പഞ്ചായത്ത് – മുൻസിപ്പാലിറ്റി നിയമങ്ങൾ അധികാരം നൽകുന്നുണ്ട്.
(Section 236 (13) KP Act & Section 443 KM Act)
ചുരുക്കത്തിൽ ഹരിത കർമ്മ സേനയ്ക് യൂസർ ഫീ നൽകുന്നതിനും യൂസർ ഫീ വാങ്ങുന്നതിനും നിയമ പരിരക്ഷയില്ല എന്ന തരത്തിലുള്ള പ്രചരണം അംസബന്ധവും വ്യാജവുമാണ്. ഇത്തരം നുണകളും മിസ് ഇൻഫർമേഷനും ഫേക്ക് ന്യൂസും പ്രചരിപ്പിക്കുന്നവർക്കെതിരായി കർശന നടപടി ഉണ്ടാകുന്നതാണ്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്