Breaking News
സ്വപ്‌നം സഫലമാക്കിയത് കഠിന പരിശീലനം; സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറായി ശിവ ചൗഹാന്‍

11-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും സ്വപ്‌നങ്ങള്‍ക്ക് കൂട്ടായതും അമ്മ. ചെറുപ്പം മുതലേ ആഗ്രഹം ഇന്ത്യന്‍ കരസേനയില്‍ അംഗമാകണമെന്നായിരുന്നു. ഉദയ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിങ്ങും പൂര്‍ത്തിയാക്കിയ ശിവ ചൗഹാന്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനത്തില്‍ സമാനതകളില്ലാത്ത അത്യുത്സാഹവും മികവും പുലര്‍ത്തിയാണ് 2021 മുതല്‍ എഞ്ചിനീയര്‍ റെജിമെന്റിന്റെ ഭാഗമാവുന്നത്. ഇന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ജോലി ചെയ്യുന്ന ആദ്യ വനിതാ സൈനിക ഓഫീസറാണ്, ക്യാപ്റ്റന്‍ ശിവ ചൗഹാന്‍.
സിയാച്ചിന്‍ മലനിരകളിലെ കുമാര്‍ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനില്‍ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്. 1984 മുതല്‍ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങള്‍ക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ നിയോഗിക്കപ്പെടുന്നത്.
നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാര്‍ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്. സിയാച്ചിനിലെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാന്‍.
സഹനശക്തി വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍, കുത്തനെയുള്ള മഞ്ഞുപാളികള്‍ കയറുന്ന ഐസ് വാള്‍ ക്ലൈംബിങ്, ഹിമപാതത്തിലും ഹിമപരപ്പിലും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താനുള്ളതടക്കമുള്ള പരിശീലനങ്ങള്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍കും. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ സൈനിക എഞ്ചിനീയറിങ് ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതായിരിക്കും സിയാച്ചിനില്‍ ശിവ ചൗഹാന്റെ ചുമതല. 2022 കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സിയാച്ചിനിലെ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് സുരാ സോയ് സൈക്കിള്‍ പര്യടനത്തെ നയിച്ചിരുന്നു, ശിവ ചൗഹാന്‍. ഇതിന് ശേഷമാണ് എഞ്ചിനീയര്‍ റെജിമെന്റിന്റെ നേതൃത്വത്തിലേക്ക് ശിവ ചൗഹാന്‍ എത്തുന്നത്. ഈ ചുമതലയിലെ പ്രകടനത്തിന്റെ മികവിലാണ് സിയാച്ചിനിലേക്ക് നിയോഗിക്കപ്പെടുന്നത്.
ബ്രേക്കിങ് ദി ഗ്ലാസ് സീലിങ് എന്ന അടിക്കുറിപ്പോടെ കരസേന തന്നെയായിരുന്നു ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രോത്സഹാനം നല്‍കുന്നതാണ് ക്യാപ്റ്റന്‍ ശിവയുടെ നേട്ടമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. കൂടുതല്‍ വനിതകള്‍ കരസേനയില്‍ ചേരുന്നതും പ്രതിബന്ധങ്ങള്‍ മറികടക്കുന്നതില്‍ എല്ലാ വെല്ലുവിളികളെ നേരിടുന്നതിലും ഞാന്‍ വളരേയധികം സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരസേനയുടെ ട്വീറ്റിലുള്ളതുപോലെ, പരിമിതികളില്‍ മാത്രം തളച്ചിടുന്ന അദൃശ്യമായ തടസ്സങ്ങളെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാവുകയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടം.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്