Connect with us

Breaking News

നടക്കല്‍ ഉണ്ണികൃഷ്ണന് വിട; വികാര നിര്‍ഭര യാത്രാമൊഴിയുമായി ‘അജഗജാന്തരം’ ടീം

Published

on

Share our post

മലയാളിക്കെന്നും ആനച്ചിത്രങ്ങളോട് പ്രിയമേറെയാണ്. തലയെടുപ്പോടെ ആന വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയപ്പോഴൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന തലപ്പൊക്കത്തിലും ആനക്കഥകള്‍ ബിഗ് സ്‌ക്രീനില്‍ ചരിത്രം രചിച്ചിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയായിരുന്നു ‘അജഗജാന്തരം’. ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

ആന്റണി വര്‍ഗ്ഗീസ് നായകനായ ‘അജഗജാന്തര’ത്തിലെ പ്രധാന കഥാപാത്രമായെത്തിയിരുന്നത് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയായിരുന്നു. നെയ്‌ശേരി പാര്‍ഥന്‍ എന്ന പേരിലായിരുന്നു ചിത്രത്തില്‍ ആനയെത്തിയിരുന്നത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞെന്ന വാര്‍ത്ത സിനിമാപ്രേമികളേവരേയും കണ്ണീരാഴ്ത്തിയിരിക്കുകയാണ്.

‘നടയ്ക്കല്‍ ഉണ്ണികൃഷ്ണന് പ്രണാമം’ എന്ന് കുറിച്ചുകൊണ്ടാണ് അജഗജാന്തരം സംവിധായകന്‍ ടിനു പാപച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉണ്ണികൃഷ്ണന് വിട…അജഗജാന്തരം ഇത്ര മികച്ചതാക്കാന്‍ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം പാര്‍ത്ഥന്‍’ എന്നാണ് അജഗജാന്തരത്തിലെ നായകന്‍ ആന്റണി വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പാര്‍ത്ഥന്‍ മരിക്കില്ലൊരിക്കലും ജനമനസ്സുകളില്‍ ജീവിക്കും’, ‘വാടാ ആനേടടുത്തേക്ക് വാ’…എന്നൊക്കെയെഴുതി കണ്ണീര്‍ പ്രണാമങ്ങളുമായി നിരവധിപേരും ഇവരുടെ പോസ്റ്റിന് താഴെ ആനയ്ക്ക് ആദരാഞ്ജലികളുമായെത്തിയിട്ടുണ്ട്.

ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു ‘അജഗജാന്തരം’. ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നതും ഏറെ പ്രത്യേകതയായിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമൊക്കെയായെത്തിയ അജഗജാന്തരം വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നവുമായിരുന്നു.

വിവിധ സിനിമകളില്‍ കഥാപാത്രമായെത്തിയിട്ടുമുണ്ട് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍. അജഗജാന്തരം കൂടാതെ ഒടിയന്‍, പഞ്ചവര്‍ണ്ണതത്ത, തിരുവമ്പാടി തമ്പാന്‍, കുങ്കി, ഹാത്തിമേരാ സാത്തി, പാല്‍തു ജാന്‍വര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ച് ഏവരുടേയും മനം കവര്‍ന്നിട്ടുമുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 1982ല്‍ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചത്.

പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കല്‍ വര്‍ക്കി എന്നയാള്‍ വാങ്ങുകയായിരുന്നു. ഒട്ടുമിക്ക ഗജലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണന്‍ ശാന്ത സ്വഭാവിയും എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്തിരുന്ന ആനയായിരുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!