Connect with us

Breaking News

നടക്കല്‍ ഉണ്ണികൃഷ്ണന് വിട; വികാര നിര്‍ഭര യാത്രാമൊഴിയുമായി ‘അജഗജാന്തരം’ ടീം

Published

on

Share our post

മലയാളിക്കെന്നും ആനച്ചിത്രങ്ങളോട് പ്രിയമേറെയാണ്. തലയെടുപ്പോടെ ആന വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയപ്പോഴൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന തലപ്പൊക്കത്തിലും ആനക്കഥകള്‍ ബിഗ് സ്‌ക്രീനില്‍ ചരിത്രം രചിച്ചിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയായിരുന്നു ‘അജഗജാന്തരം’. ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

ആന്റണി വര്‍ഗ്ഗീസ് നായകനായ ‘അജഗജാന്തര’ത്തിലെ പ്രധാന കഥാപാത്രമായെത്തിയിരുന്നത് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയായിരുന്നു. നെയ്‌ശേരി പാര്‍ഥന്‍ എന്ന പേരിലായിരുന്നു ചിത്രത്തില്‍ ആനയെത്തിയിരുന്നത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞെന്ന വാര്‍ത്ത സിനിമാപ്രേമികളേവരേയും കണ്ണീരാഴ്ത്തിയിരിക്കുകയാണ്.

‘നടയ്ക്കല്‍ ഉണ്ണികൃഷ്ണന് പ്രണാമം’ എന്ന് കുറിച്ചുകൊണ്ടാണ് അജഗജാന്തരം സംവിധായകന്‍ ടിനു പാപച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉണ്ണികൃഷ്ണന് വിട…അജഗജാന്തരം ഇത്ര മികച്ചതാക്കാന്‍ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം പാര്‍ത്ഥന്‍’ എന്നാണ് അജഗജാന്തരത്തിലെ നായകന്‍ ആന്റണി വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പാര്‍ത്ഥന്‍ മരിക്കില്ലൊരിക്കലും ജനമനസ്സുകളില്‍ ജീവിക്കും’, ‘വാടാ ആനേടടുത്തേക്ക് വാ’…എന്നൊക്കെയെഴുതി കണ്ണീര്‍ പ്രണാമങ്ങളുമായി നിരവധിപേരും ഇവരുടെ പോസ്റ്റിന് താഴെ ആനയ്ക്ക് ആദരാഞ്ജലികളുമായെത്തിയിട്ടുണ്ട്.

ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു ‘അജഗജാന്തരം’. ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നതും ഏറെ പ്രത്യേകതയായിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമൊക്കെയായെത്തിയ അജഗജാന്തരം വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നവുമായിരുന്നു.

വിവിധ സിനിമകളില്‍ കഥാപാത്രമായെത്തിയിട്ടുമുണ്ട് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍. അജഗജാന്തരം കൂടാതെ ഒടിയന്‍, പഞ്ചവര്‍ണ്ണതത്ത, തിരുവമ്പാടി തമ്പാന്‍, കുങ്കി, ഹാത്തിമേരാ സാത്തി, പാല്‍തു ജാന്‍വര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ച് ഏവരുടേയും മനം കവര്‍ന്നിട്ടുമുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 1982ല്‍ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചത്.

പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കല്‍ വര്‍ക്കി എന്നയാള്‍ വാങ്ങുകയായിരുന്നു. ഒട്ടുമിക്ക ഗജലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണന്‍ ശാന്ത സ്വഭാവിയും എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്തിരുന്ന ആനയായിരുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!