Connect with us

Breaking News

വണ്ടി ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക, വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒൻപതു വരെ അത്ര നല്ല സമയമല്ല

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് 2021-ല്‍ മാത്രം 4.12 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 2020-ലെ കണക്ക് അനുസരിച്ച് അരലക്ഷത്തോളം അപകടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2021-ല്‍ മാത്രം റോഡ് അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് മരിച്ചത്. രാജ്യത്തുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ 100 അപകടത്തില്‍ 37 പേര്‍ എന്ന നിലയില്‍ ആളുകള്‍ മരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഈ സഹചര്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സമയം. സര്‍ക്കാരിന്റെ പഠനങ്ങള്‍ അനുസരിച്ച് 2021-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റോഡ് അപകടങ്ങളില്‍ 40 ശതമാനവും നടന്നത് ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി ഒമ്പ് മണി വരെയുള്ള സമയത്താണെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4.12 ലക്ഷം അപകടങ്ങളില്‍ 1.58 ലക്ഷവും നടന്നിരിക്കുന്നത് വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലുമാണ്.

ഇതില്‍ തന്നെ വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് അപകടങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളതെന്നും പറയുന്നു. മൊത്തം അപകടങ്ങളുടെ 21 ശതമാനം ഈ സമയത്താണ് നടന്നിട്ടുള്ളത്. മൂന്ന് മുതല്‍ ആറ് വരെയുള്ള സമയത്തെ അപകടങ്ങള്‍ 18 ശതമാനമാണ്. കേവലം 2021-ല്‍ മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപകടങ്ങള്‍ സമാനമായ സമയങ്ങളിലാണെന്നാണ് വിലയിരുത്തല്‍. 2021-ലെ അപകടങ്ങളില്‍ 4996 എണ്ണത്തിന്റെ മാത്രാമാണ് സമയം കൃത്യമായി അറിയാത്തത്.

രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയമാണ് താരതമ്യേന സുരക്ഷിതമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്ത അപകടങ്ങളില്‍ 10 ശതമാനം മാത്രമാണ് ഈ സമയത്ത് സംഭവിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. 2017 മുതലുള്ള അപകടത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മൊത്ത അപകടത്തിന്റെ 35 ശതമാനവും മൂന്നിനും ഒമ്പതിനും ഇടയിലുള്ള സമയത്താണ് നടന്നിട്ടുള്ളത്. 2020-ല്‍ മാത്രമാണ് അപകടങ്ങളില്‍ കുറവുണ്ടായിട്ടുള്ളത്.

സംസ്ഥാനടിസ്ഥാനത്തിലുള്ള കണക്കുകള്‍ അനുസരിച്ച് തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍. ആറ് മുതല്‍ ഒമ്പത് വരെയുള്ള സമയങ്ങളില്‍ 14,416 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. 10,332 അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്ന് മണി മുതല്‍ ഒമ്പത് മണി വരെ നടന്നിട്ടുള്ള അപകടങ്ങള്‍ 82,879 എണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!