Connect with us

Breaking News

വരുന്നൂ, കശുവണ്ടിക്കാലം; കർഷകപ്രതീക്ഷ തളിർക്കുമോ?

Published

on

Share our post

ശ്രീകണ്ഠപുരം: തുടരുന്ന വിളനാശവും വിലക്കുറവുമെല്ലാം കരിനിഴൽവീഴ്ത്തിയ കർഷകസ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ പൂക്കളുമായി മറ്റൊരു കശുവണ്ടിക്കാലം വരവായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരഗ്രാമങ്ങളിൽ ഇത്തവണ നേരത്തെതന്നെ കശുമാവുകൾ പൂവിട്ടുതുടങ്ങിയിട്ടുണ്ട്.

രണ്ട് വർഷം ലോക്ഡൗണിൽ കുടുങ്ങി വിൽപനപോലും മുടങ്ങിപ്പോയതിന്റെ സങ്കടം കഴിഞ്ഞവർഷം തീരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് കശുവണ്ടിക്കർഷകർ പറയുന്നു. വിലയുണ്ടായിട്ടും വിളവില്ലാത്തതിന്റെയും ഉൽപാദനം കൂടിയപ്പോൾ വിലയിടിവുണ്ടായതിന്റെയും ദുരിതമനുഭവിച്ച കശുവണ്ടിക്കർഷകർ ഇത്തവണ ഏറെ പ്രതീക്ഷയിലാണുള്ളത്.

കഴിഞ്ഞവർഷം സീസൺതുടക്കത്തിൽ കശുവണ്ടിക്ക് കിലോക്ക് 110-112 രൂപയാണ് വില ലഭിച്ചത്. ഇത് വളരെ കുറവാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൊല്ലത്തേക്ക് ആദ്യ ലോഡ് കയറ്റിയത് കഴിഞ്ഞവർഷം ഫെബ്രുവരി ആദ്യവാരമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാണ്.

ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷകപ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും ഉൾപ്പെടെ കർഷകപ്രതീക്ഷക്ക് മങ്ങലേൽപിച്ചതിനാൽ കശുവണ്ടിയെങ്കിലും ആശ്വാസമേകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.അതുകൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങൾ ഇത്തവണയും കർഷകർ പാട്ടത്തിനെടുത്തു തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായി.

സീസൺ തുടക്കത്തിൽ 100 രൂപ ലഭിച്ചിരുന്ന വർഷങ്ങളിൽ സീസൺ പകുതിയായപ്പോൾ 90 മുതൽ 50വരെ മാത്രമായി കശുവണ്ടി വിലയിടിഞ്ഞ അവസ്ഥയാണുണ്ടായത്. ലോക്ഡൗൺ കാലത്ത് കടകൾ തുറക്കാത്തതിനാൽ ആഴ്ചകളോളം കശുവണ്ടി വീടുകളിലും തോട്ടങ്ങളിലും കൂട്ടിയിടേണ്ടിവന്ന ദുരവസ്ഥ കർഷകനെ കണ്ണീർ കുടിപ്പിച്ചതിന്റെ ഓർമയാണുള്ളത്. സഹകരണ ബാങ്കുകൾ മുഖേന കശുവണ്ടിസംഭരണത്തിന് സർക്കാർ തയാറായെങ്കിലും നാമമാത്രവിലയാണ് അന്ന് ലഭ്യമാക്കിയത്.

പലപ്പോഴും മൊത്തക്കച്ചവട ലോബിയുടെ കളികളാണ് വിലയിടിവ് ഉണ്ടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെനിന്ന് കയറ്റിയയക്കുന്ന കശുവണ്ടിപ്പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്. 50 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ ഗുണനിലവാരമനുസരിച്ച് 45 മുതൽ 85 രൂപ വരെയും അതിലധികവും വിലയീടാക്കുന്നുണ്ട്.

ഒന്നാം തരം കശുവണ്ടിപ്പരിപ്പിന് കിലോക്ക് 1000 രൂപയിലധികവും രണ്ടാം തരത്തിന് 880 രൂപയുമാണ് വില. ഇത് പലയിടങ്ങളിലും വ്യത്യാസപ്പെടുന്നുമുണ്ട്. എങ്കിലും കർഷകൻ വിൽക്കുന്ന കശുവണ്ടിക്ക് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുകയാണ്.കിലോഗ്രാമിന് 150 രൂപ വരെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നെങ്കിലും പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരുംവരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷകദുരിതങ്ങൾക്ക് ഒരുപരിധിവരെ ശമനമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞവർഷം സീസൺ തുടക്കത്തിൽ 100-112 വരെ വില നൽകി കർഷകരിൽനിന്ന് കശുവണ്ടി വാങ്ങിയെങ്കിലും നഷ്ടത്തിൽ വിൽക്കേണ്ടിവന്നുവെന്നും സീസൺ പകുതിയാവുമ്പോൾ 60-55 രൂപവരെയാണ് വിലയുണ്ടായതെന്നും ചെങ്ങളായിയിലെ മലഞ്ചരക്ക് വ്യാപാരി കെ.പി. മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ ഇത്തവണ നല്ല കശുവണ്ടി ഉൽപാദനം നടക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. വിലസ്ഥിരതയും സംഭരണവും ഉറപ്പാക്കാൻ സർക്കാർ തയാറായാൽ അത് കർഷകരക്ഷയാവുകയും ചെയ്യും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!