Connect with us

Breaking News

പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്‌ഡ്‌

Published

on

Share our post

കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ഒമ്പത്‌ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. നോർത്ത്‌ ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള വീടുകളിലാണ്‌ പുലർച്ചെ റെയ്‌ഡ്‌ നടന്നത്‌. പലയിടത്തുനിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും ലഘുലേഖകളും പിടിച്ചെടുത്തു. ഡൽഹി, കൊച്ചി എൻ.ഐ.എ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും റെയ്‌ഡിൽ പങ്കെടുത്തു.

കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്തായിരുന്നു റെയ്‌ഡ്‌. പോപ്പുലർ ഫ്രണ്ട്‌ ഡിവിഷൻ സെക്രട്ടറിയായിരുന്ന പി .പി അഫ്‌സലിന്റെ കക്കാട്ടെ പി .പി ഹൗസിൽ എൻ.ഐ.എ ഡൽഹി യൂണിറ്റ് എസ്‌.ഐ ഉൽക്കർഷ് ബെൻസാലിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ രണ്ടു ഫോണും സിംകാർഡുകളും കണ്ടെടുത്തു. മുഹമ്മദ്‌ റംഷീദിന്റെ കിഴുത്തള്ളി വട്ടാഞ്ചാൽ ഹൗസിൽ കൊച്ചി യൂണിറ്റ്‌ എസ്‌ഐ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലും മെമ്മറി കാർഡുകൾ പിടിച്ചെടുത്തു.

പി .വി അനസിന്റെ മട്ടന്നൂർ ചാവശേരിയിലെ ഫാത്തിമാസിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു റെയ്‌ഡ്‌ . എൻഐഎ ഇൻസ്‌പെക്ടർ മായങ്ക്‌ ജ്യോതിവർമയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടെനിന്ന്‌ ബാങ്ക്‌ പാസ്‌ബുക്ക്‌ കണ്ടെടുത്തു. വളപട്ടണം സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്ത്‌ പരിശോധന നടന്നു. സി സി അനസിന്റെ പാപ്പിനിശേരി ഇല്ലിപുറത്തെ വീടായ ബുൽസാരിസിൽ എൻഐഎ ഇൻസ്‌പെക്ടർ മുകേഷ്‌ കുമാറിന്റെയും വി .കെ നൗഫലിന്റെ പാപ്പിനിശേരി വെസ്‌റ്റിലെ വീടായ ദുഅവയിൽ സിഐ നവീൻ ചന്ദിന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

കണ്ണൂർസിറ്റി മരക്കാർകണ്ടിയിലെ പി .പി മുസാഫിറിന്റെ പുതിയപുരയിൽ ഹൗസിൽ പുലർച്ചെ നാലുമണിക്കാരംഭിച്ച റെയ്‌ഡ്‌ ഉച്ചവരെ നീണ്ടു. കോടിയേരി പാറാൽ അറബിക്‌ കോളേജിനടുത്ത മർഹബയിൽ ചന്ദ്രൻകണ്ടി സി. കെ അഫ്‌സലിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോൺ, സിംകാർഡ്‌, റിഹാബ്‌ ഫൗണ്ടേഷന്റെ പഴയ നാല്‌ പുസ്‌തകം എന്നിവ കസ്‌റ്റഡിയിലെടുത്തു. എൻ.ഐ.എ കൊച്ചി യുണിറ്റ്‌ വ്യാഴാഴ്‌ച പുലർച്ചെ നാലേ കാലിനാണ്‌ വീട്ടിലെത്തിയത്‌.

പരിശോധന എട്ടരവരെ തുടർന്നു. എൻഐഎ എസ്‌ഐമാരായ സാജൽകുമാർ സർക്കാർ, സുരേഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി അബ്ദുൾ ഖാദർ വാടകയ്‌ക്ക്‌ താമസിക്കുന്ന മുഴപ്പിലങ്ങാട്ടെ വിജയവിഹാർ വീട്ടിൽ എ.എസ്‌.പി സുഭാഷ്‌ ചന്ദിന്റെ നേതൃത്വത്തിൽ രാവിലെ ഏഴരയോടെയാണ്‌ സംഘം റെയ്‌ഡിനെത്തിയത്‌.

പോപ്പുലർ ഫ്രണ്ട്‌ കണ്ണൂർ നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ എ പി മഹമൂദിന്റെ മാട്ടൂൽ ബിരിയാണി റോഡിലെ ആനക്കാരൻ പാറക്കാട്ട്‌ ഹൗസിൽ പുലർച്ചെ മൂന്നരയോടെയാണ്‌ ഇൻസ്‌പെക്ടർ നവീനിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്‌. നേരത്തെ പിടിയിലായ മഹമൂദ്‌ ജയിലിലാണ്‌. ഇയാളുടെ ഭാര്യവീട്ടിലും പരിശോധന നടന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!