Connect with us

Breaking News

പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്‌ഡ്‌

Published

on

Share our post

കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ഒമ്പത്‌ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. നോർത്ത്‌ ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള വീടുകളിലാണ്‌ പുലർച്ചെ റെയ്‌ഡ്‌ നടന്നത്‌. പലയിടത്തുനിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും ലഘുലേഖകളും പിടിച്ചെടുത്തു. ഡൽഹി, കൊച്ചി എൻ.ഐ.എ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും റെയ്‌ഡിൽ പങ്കെടുത്തു.

കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്തായിരുന്നു റെയ്‌ഡ്‌. പോപ്പുലർ ഫ്രണ്ട്‌ ഡിവിഷൻ സെക്രട്ടറിയായിരുന്ന പി .പി അഫ്‌സലിന്റെ കക്കാട്ടെ പി .പി ഹൗസിൽ എൻ.ഐ.എ ഡൽഹി യൂണിറ്റ് എസ്‌.ഐ ഉൽക്കർഷ് ബെൻസാലിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ രണ്ടു ഫോണും സിംകാർഡുകളും കണ്ടെടുത്തു. മുഹമ്മദ്‌ റംഷീദിന്റെ കിഴുത്തള്ളി വട്ടാഞ്ചാൽ ഹൗസിൽ കൊച്ചി യൂണിറ്റ്‌ എസ്‌ഐ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലും മെമ്മറി കാർഡുകൾ പിടിച്ചെടുത്തു.

പി .വി അനസിന്റെ മട്ടന്നൂർ ചാവശേരിയിലെ ഫാത്തിമാസിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു റെയ്‌ഡ്‌ . എൻഐഎ ഇൻസ്‌പെക്ടർ മായങ്ക്‌ ജ്യോതിവർമയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടെനിന്ന്‌ ബാങ്ക്‌ പാസ്‌ബുക്ക്‌ കണ്ടെടുത്തു. വളപട്ടണം സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്ത്‌ പരിശോധന നടന്നു. സി സി അനസിന്റെ പാപ്പിനിശേരി ഇല്ലിപുറത്തെ വീടായ ബുൽസാരിസിൽ എൻഐഎ ഇൻസ്‌പെക്ടർ മുകേഷ്‌ കുമാറിന്റെയും വി .കെ നൗഫലിന്റെ പാപ്പിനിശേരി വെസ്‌റ്റിലെ വീടായ ദുഅവയിൽ സിഐ നവീൻ ചന്ദിന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

കണ്ണൂർസിറ്റി മരക്കാർകണ്ടിയിലെ പി .പി മുസാഫിറിന്റെ പുതിയപുരയിൽ ഹൗസിൽ പുലർച്ചെ നാലുമണിക്കാരംഭിച്ച റെയ്‌ഡ്‌ ഉച്ചവരെ നീണ്ടു. കോടിയേരി പാറാൽ അറബിക്‌ കോളേജിനടുത്ത മർഹബയിൽ ചന്ദ്രൻകണ്ടി സി. കെ അഫ്‌സലിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോൺ, സിംകാർഡ്‌, റിഹാബ്‌ ഫൗണ്ടേഷന്റെ പഴയ നാല്‌ പുസ്‌തകം എന്നിവ കസ്‌റ്റഡിയിലെടുത്തു. എൻ.ഐ.എ കൊച്ചി യുണിറ്റ്‌ വ്യാഴാഴ്‌ച പുലർച്ചെ നാലേ കാലിനാണ്‌ വീട്ടിലെത്തിയത്‌.

പരിശോധന എട്ടരവരെ തുടർന്നു. എൻഐഎ എസ്‌ഐമാരായ സാജൽകുമാർ സർക്കാർ, സുരേഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി അബ്ദുൾ ഖാദർ വാടകയ്‌ക്ക്‌ താമസിക്കുന്ന മുഴപ്പിലങ്ങാട്ടെ വിജയവിഹാർ വീട്ടിൽ എ.എസ്‌.പി സുഭാഷ്‌ ചന്ദിന്റെ നേതൃത്വത്തിൽ രാവിലെ ഏഴരയോടെയാണ്‌ സംഘം റെയ്‌ഡിനെത്തിയത്‌.

പോപ്പുലർ ഫ്രണ്ട്‌ കണ്ണൂർ നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ എ പി മഹമൂദിന്റെ മാട്ടൂൽ ബിരിയാണി റോഡിലെ ആനക്കാരൻ പാറക്കാട്ട്‌ ഹൗസിൽ പുലർച്ചെ മൂന്നരയോടെയാണ്‌ ഇൻസ്‌പെക്ടർ നവീനിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്‌. നേരത്തെ പിടിയിലായ മഹമൂദ്‌ ജയിലിലാണ്‌. ഇയാളുടെ ഭാര്യവീട്ടിലും പരിശോധന നടന്നു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!