Connect with us

Breaking News

56 വീടുകളിൽ എൻ.ഐ.എ റെയ്ഡ്,​ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊക്കി

Published

on

Share our post

ആയുധമുൾപ്പെടെ പിടിച്ചെടുത്തു നിരോധിച്ചിട്ടും സംഘടന സജീവംകൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ 56 നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ആയുധങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ സഹോദരന്മാരുൾപ്പെടെ മൂന്നുപേരും കൊച്ചി വൈപ്പിൻ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്.

നിരോധന ശേഷവും സമൂഹമാദ്ധ്യമങ്ങളിൽ രഹസ്യകൂട്ടായ്മകളുണ്ടാക്കി സജീവമാണെന്നും വിദേശത്തു നിന്നുൾപ്പെടെ പണം സ്വീകരിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് റെയ്ഡ്.കഴിഞ്ഞ സെപ്തംബർ 22ന് 24 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. അന്ന് 13 മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ ആസൂത്രണം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകിട്ടാണ് പൂർത്തിയായത്.

കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ ഡൽഹി, മുംബയ് യൂണിറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വൈപ്പിൻ എടവനക്കാട് സ്വദേശി മുബാറക്, തിരുവനന്തപുരം വിതുര തൊളിക്കാട് സ്വദേശികളും സഹോദരന്മാരുമായ സുൽഫി, സുധീർ, ഇവരുടെ ജോലിക്കാരൻ കരമന സ്വദേശി സലിം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എൻ.ഐ.എ കൊച്ചി ഓഫീസിലെത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. മൂർച്ചയേറിയ ആയുധങ്ങൾ, ഇലക്ട്രോണിക് രേഖകൾ, മൊബൈൽ ഫോണുകൾ, ലഘുലേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.രണ്ടാംനിര നേതാക്കളെയാണ് ഇന്നലെ ലക്ഷ്യംവച്ചത്.

ഏഴ് സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ, ഏഴ് മേഖലാ ഭാരവാഹികൾ, 15 ശാരീരിക പരിശീലകർ, കത്തികളും വാളുകളും കൊടുവാളുകളും ഉപയോഗിക്കാൻ പരിശീലനം നേടിയ ഏഴ് പ്രവർത്തകർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.എറണാകുളം ജില്ലയിൽ 13 സ്ഥലങ്ങളിലും തിരുവനന്തപുരത്ത് മൂന്നിടത്തും റെയ്ഡ് നടന്നു.പത്തനംതിട്ട 3,​ കോട്ടയം 2,​ ആലപ്പുഴ 3,​ തൃശൂർ 2,​ പാലക്കാട് 1,​ മലപ്പുറം 7,​ കോഴിക്കോട് 4,​ കണ്ണൂർ 9,​വയനാട് 6 എന്നിങ്ങനെയാണ് റെയ്ഡ് നടന്ന മറ്റു വീടുകൾ.ആലുവയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന മുഹ്സിൻ, ഫായിസ്, മൂവാറ്റുപുഴയിൽ മുൻ സംസ്ഥാന സെക്രട്ടറി എ.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

പത്തനംതിട്ടയിൽ സംസ്ഥാന സമിതി അംഗങ്ങളായിരുന്ന നിസാർ, സജീവ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മലപ്പുറത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഒ.എം.എ. സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലുൾപ്പെടെയും റെയ്ഡ് നടത്തി.സംസ്ഥാന പൊലീസിനെവിളിച്ചു,​ വിവരം ചോർന്നു?​അതേസമയം,​ സംസ്ഥാന പൊലീസിനെ സഹകരിപ്പിച്ചതോടെ റെയ്ഡ് വിവരം ചോർന്നെന്ന് എൻ.ഐ.എ സംശയിക്കുന്നു. പല നേതാക്കളും വീടുകളിൽ നിന്ന് മുങ്ങിയിരുന്നു.

ഇത് പൊലീസിൽ നിന്ന് വിവരം ചോർന്നതിനെ തുടർന്നാണോ എന്ന് അന്വേഷിക്കും. തൊളിക്കോട് കണ്ണങ്കരയിൽ സുൽഫിയുടെ കാര്യം ഈ സംശയം ശരിവയ്ക്കുന്നതാണ്. റെയ്ഡിനായി എൻ.ഐ.എ വെളുപ്പിനെത്തുമ്പോൾ ഇയാൾ മുങ്ങിയിരുന്നു. വീട്ടിൽ കാത്തിരുന്ന സംഘം ഉച്ചയോടെ ഇയാൾ തിരിച്ചെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ സെപ്തംബറിൽ സി.ഐ.എസ്.എഫ് കാവലിലാണ് റെയ്ഡ് നടത്തിയത്. അന്ന് ലക്ഷ്യമിട്ട നേതാക്കളെയെല്ലാം വീടുവളഞ്ഞ് പിടികൂടാനായി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!