Connect with us

Breaking News

അയ്യൻകുന്നിലെ ജനവാസ കേന്ദ്രത്തിലേക്ക് കർണാടക; ആശങ്കയോടെ മലയോരം

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കർണാടകയുടെ പ്രതിനിധികൾ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികളെല്ലാം. ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യെയും സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിലും ബ്രഹ്മഗിരി ബഫർ സോൺ ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂണിൽ മാധ്യമങ്ങൾ കൃത്യമായ നിരീക്ഷണങ്ങൾ നിരത്തിയും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ കർണാടകയുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി എടുക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക ഉയർത്തി അടയാളപ്പെടുത്തൽ തുടങ്ങിയത്.
6 ഇടത്ത് അടയാളപ്പെടുത്തൽ

അയ്യൻകുന്നിൽ റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 128.43 കോടി രൂപ ചെലവിൽ നവീകരണം നടത്തിക്കൊണ്ടിരിക്കുന്ന കെ.എസ്ടി.പി റോഡിൽ പാലത്തിൻകടവ് പള്ളിക്ക് അടുത്തു മുതൽ പൊട്ടിച്ചപ്പാറ, ചേന്നപ്പള്ളി ഷാജിയുടെ വീടിന് സമീപം, ബാരാപോൾ പവർ ഹൗസിന് സമീപം, മാക്കണ്ടി ക്ഷേത്രം റോഡ്, കളിതട്ടുംപാറ എന്നിവിടങ്ങളിലാണ് ചുവന്ന പെയിന്റടിച്ച് അക്ഷരവും നമ്പറും രേഖപ്പെടുത്തിയത്. ഇതോടെ 300 കുടുംബങ്ങളും 500 ഓളം പേരുടെ ഭൂമിയും പരിസ്ഥിതി ലോല മേഖലാ ഭീഷണിയിലായി. ബാരാപോൾ ജലവൈദ്യുതിയുടെയും പവർ ഹൗസിന്റെയും പ്രവർത്തനങ്ങളും ആശങ്കയിലാണ്.കളിതട്ടുംപാറയിൽ വിശുദ്ധ അൽഫോൻസാ കുരിശുപള്ളിക്കു സമീപം ടാർ റോഡിലാണ് അടയാളപ്പെടുത്തൽ.

യൂത്ത് കോൺഗ്രസ് മായ്ച്ചു

കളിതട്ടുംപാറയിൽ കേരളത്തിന്റെ മണ്ണിൽ കർണാടക നടത്തിയ സർവേയിലും അടയാളപ്പെടുത്തലിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. റോഡിൽ കർണാടക രേഖപ്പെടുത്തിയ അക്ഷരങ്ങളും നമ്പറും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു മായ്ച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടയാളപ്പെടുത്തൽ

കഴിഞ്ഞ 4 ദിവസങ്ങൾക്കിടെ ഏതെങ്കിലും സമയത്തായി പ്രദേശവാസികളുടെ ശ്രദ്ധയിൽ അധികം പെടാത്ത തരത്തിലാണ് അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും അടയാളപ്പെടുത്തൽ സംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്നലെ രാവിലെ 6 ന് വനാതിർത്തിയിൽ ബാരാപ്പുഴ തീരത്തു കൂടി ഡ്രോൺ പറത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.

ബഫർ സോൺ സംബന്ധിച്ച 2017 ൽ പുറത്തിറക്കിയ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഭൂപടത്തിൽ കേരളത്തിന്റെ കൊട്ടിയൂർ നിക്ഷിപ്ത വനവും കർണാടക വനാതിർത്തിയിലുള്ള കേരളത്തിൽപെടുന്ന സ്വകാര്യ ഭൂമിയും കാണിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് രേഖപ്പെടുത്തൽ ആരംഭിച്ചിട്ടുള്ളതെന്നാണു നിഗമനം. കേരളത്തിലെ സ്വകാര്യ ഭൂമി ഉൾപ്പെടുന്ന പ്രദേശമൊഴികെയുള്ള സ്ഥലങ്ങളിൽ 2017ൽ തന്നെ കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയിരുന്നു. ഒരു കിലോമീറ്റർ എന്ന കണക്കിലാണിത്.

ബഫർ സോൺ രേഖപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് കർണാടക

മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ കേരളത്തിൽ ബഫർ സോൺ സ്ഥലം നിശ്ചയിച്ചു രേഖപ്പെടുത്താൻ കർണാടക വനം വകുപ്പ് ആരെയെങ്കിലും നിയോഗിക്കുകയോ, തങ്ങൾ നേരിട്ടു ഇക്കാര്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നു കേരളത്തെ അറിയിച്ചു. നിജസ്ഥിതി തേടി കണ്ണൂർ ഡിഎഫ്ഒ ബന്ധപ്പെട്ടപ്പോൾ മടിക്കേരി ഡിഎഫ്ഒ നൽകിയ മറുപടിയാണിത്. സണ്ണി ജോസഫ് എംഎൽഎ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടത് അനുസരിച്ചു അദ്ദേഹം ആണു അന്വേഷണത്തിനു കണ്ണൂർ ഡിഎഫ്ഒയെ ചുമതലപ്പെടുത്തിയത്.

“ഞാൻ വീട്ടിലുള്ളപ്പോൾ കേരള റജിസ്ട്രേഷൻ കാർ അതിർത്തി ഭാഗത്തേക്കു പോകുന്നതു കണ്ടു. പിന്നീട് റോഡിൽ എഴുതുന്നതു കണ്ടു. എന്താണെന്നു തിരക്കിയപ്പോൾ വനത്തിലെ മലയുടെ പൊക്കം കണക്കാക്കാനുള്ള പരിശോധനയാണെന്നു പറഞ്ഞു.” – ജിനു കറുകത്തറ, കളിതട്ടുംപാറ.

“കേരളത്തിന്റെ വനം മന്ത്രി, അഡീഷനൽ പിസിസിഎഫ്, കലക്ടർ എന്നിവരോടു നേരിൽ പ്രശ്നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. നേരത്തേ നിയമസഭയിൽ ഈ പ്രശ്നം ഞാൻ ഉന്നയിച്ചതാണ്. യഥാസമയം കാര്യങ്ങളിൽ ഇടപെടൽ നടത്താത്ത അനാസ്ഥയും കർണാടകയ്ക്ക് സഹായകമായി.കർണാടക സർക്കാരുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹർജി നൽകിക്കണം.” – സണ്ണി ജോസഫ് എംഎൽഎ

“കർണാടകയുടെ നടപടി ഗൗരവത്തോടെയാണു കാണുന്നത്. ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാക്കിയ നടപടിയാണിത്. ജനവാസ കേന്ദ്രത്തിൽ ഒരിഞ്ചു ഭൂമി പോലും പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കപ്പെടാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ നടത്തണം.” – കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (പ്രസിഡന്റ്, അയ്യൻകുന്ന് പഞ്ചായത്ത്)


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!