Connect with us

Breaking News

നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Published

on

Share our post

മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക്‌ സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരെ ആകർഷിക്കുകയാണ്‌ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിനുപുറമെ ടൂറിസ്‌റ്റുകളെ ആകർഷിക്കുംവിധമുള്ള ക്ഷേത്രങ്ങളും പദ്ധതി പരിസരത്തുണ്ട്‌. ക്ഷേത്രത്തിനടുത്തുള്ള പറശ്ശിനി പാലവും നണിശേരിക്കടവ്‌ പാലവും ബന്ധിപ്പിച്ച്‌ രണ്ട്‌ കിലോമീറ്റർ ദൂരത്തിൽ നടപ്പാത പണിയും.

നടപ്പാതയുടെ വിവിധ കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ, ഗ്രാമീണ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യം, ഭക്ഷണശാലകൾ, ഇളനീർ പാർലറുകൾ എന്നിവ സ്ഥാപിക്കും. പുഴയിൽ ചൂണ്ടയിട്ടും വലയെറിഞ്ഞും മത്സ്യം പിടിക്കുന്നതിനുള്ള സംവിധാനം, ബോട്ടിങ്, കയാക്കിങ് എന്നിവയുണ്ടാകും. ടൂറിസ്‌റ്റുകൾക്ക്‌ താൽക്കാലിക താമസസൗകര്യവും നടപ്പാതയോട്‌ ചേർന്ന്‌ കളിസ്ഥലവുമൊരുക്കും.

നടപ്പാത നിർമിക്കേണ്ട 90 ശതമാനം സ്ഥലവും മയ്യിൽ പഞ്ചായത്തിന്റേതാണ്‌. ഇതിനായി തീരത്തോട്‌ ചേർന്ന്‌ കരിങ്കൽ ഭിത്തിയാണ്‌ വേണ്ടത്‌. ഒരു കിലോമീറ്റർ കരിങ്കൽഭിത്തി നിലവിലുണ്ട്‌. കളിസ്ഥവും വിശ്രമകേന്ദ്രവും നിർമിക്കുന്നതിന്‌ പഞ്ചായത്ത്‌ വക സ്ഥലമുണ്ട്‌. നടപ്പാതയ്‌ക്ക്‌ സമാന്തരമായി പറശ്ശിനി പാലത്തെയും നണിശേരിക്കടവ്‌ പാലത്തെയും ബന്ധിപ്പിച്ച്‌ റോഡുമുണ്ട്‌. ഫാം ടൂറിസത്തിനും ഇവിടെ നല്ല സാധ്യതയാണ്‌.

മുത്തപ്പൻ ക്ഷേത്രം, വിസ്‌മയ പാർക്ക്‌, സ്‌നേക്ക്‌ പാർക്ക്‌, എൻജിനിയറിങ്‌ കോളേജ്‌, ഫാഷൻ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, കെഎപി നാലാം ബറ്റാലിയൻ എന്നിവ പദ്ധതിയുടെ മൂന്ന്‌ കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്‌. രണ്ട്‌ ഷട്ടിൽ കോർട്ട്‌, കവുങ്ങ്‌, ഓല എന്നിവകൊണ്ടാണ്‌ ടൂറിസ്‌റ്റുകൾക്കുള്ള താൽക്കാലിക താമസമൊരുക്കുക. പൂന്തോട്ടവും മരങ്ങളും വച്ചുപിടിപ്പിക്കും. കുട്ടികൾക്കുള്ള വിനോദ ഉപാധികൾ, ബോട്ട്‌ ജെട്ടി എന്നിവയും നിർമിക്കും. മയ്യിൽ പഞ്ചായത്ത്‌ ഇതിനാവശ്യമായ സ്ഥലം ടൂറിസം വകുപ്പിന്‌ വിട്ടുകൊടുക്കും.

പദ്ധതിക്ക്‌ ഭരണാനുമതി നൽകിയ സംസ്ഥാന സർക്കാരിനെയും ഇതിനായി ഇടപെട്ട എം. വി ഗോവിന്ദൻ എം.എൽ.എയെയും മയ്യിൽ പഞ്ചായത്ത്‌ 18 –-ാം വാർഡ് ഗ്രാമസഭ അഭിനന്ദിച്ചു. പഞ്ചായത്തംഗം എം അസ്സിനാർ അധ്യക്ഷനായി. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത്‌, പഞ്ചായത്ത്‌ അംഗങ്ങളായ എ .പി സുചിത്ര, പി .പി പ്രീത, കെ. ശാലിനി എന്നിവർ സംസാരിച്ചു. പി .മുകുന്ദൻ സ്വാഗതം പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!