Connect with us

Breaking News

വില്ലേജ് ഓഫീസിൽ മെല്ലേപ്പോക്ക്, നികുതി വരുമാനം ലഭിക്കുന്നില്ലെന്ന് മേയർ

Published

on

Share our post

കണ്ണൂർ: വില്ലേജ് ഓഫീസിലെ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാൻ സാധിക്കുന്നില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കളക്ടർക്ക് കത്തയക്കുമെന്നും മേയർ യോഗത്തിൽ വ്യക്തമാക്കി.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ലഭിക്കാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും കെട്ടിട നമ്പറിന് വേണ്ടി കാത്തിരുന്ന് വൈദ്യുതി കിട്ടാതെ ഗൃഹപ്രവേശനം പോലും മാറ്റിവയ്ക്കപ്പെടേണ്ട സ്ഥിതിയാണെന്നുംവികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. എടക്കാട് സോണൽ പരിധിയിൽ മാത്രം കെട്ടിട നമ്പറിനായി 92 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മേയർ പറഞ്ഞു.

അമൃത് ഒന്നാംഘട്ട പദ്ധതികളുടെ സമയപരിധി 2023 മാർച്ച് 31നകം അവസാനിക്കുന്നതിനാൽ പൂർത്തീകരിക്കാത്ത പദ്ധതികൾ അതിനുമുമ്പ് തീർക്കണമെന്നും മേയർ അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചോലോറയിൽ പ്രവൃത്തി തുടങ്ങാനിരിക്കുന്ന 100 കെ.എൽ.ഡി സെപ്‌​റ്റേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റിന്റെ നിലവിലെ ടെക്‌നോളജി മാ​റ്റി ഓപ്പൺ ടെക്‌നോളജി ആക്കുന്നതിനുള്ള അനുമതി അജണ്ടയിൽ വന്നത് ചർച്ചയായി.

നിലവിൽ പുതിയ ടെക്‌നോളജിയെ കുറിച്ച് കൗൺസിലർമാർക്ക് പോലും അറിവില്ലെന്നും ടെക്‌നോളജിയെ കുറിച്ച് വിശദമായി പഠിക്കാതെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എൽ.ഡി.എഫിലെ അഡ്വ. പി.കെ.അൻവർ പറഞ്ഞു.യോഗത്തിൽ മേയർ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മി​റ്റി അംഗങ്ങളായ സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, എം.പി രാജേഷ്, കൗൺസിലർമാരായ ടി. രവീന്ദ്രൻ, വി.കെ. ഷൈജു എന്നിവർ സംബന്ധിച്ചു.കെട്ടിട നമ്പർ ലഭിക്കുന്നില്ലസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാരിലേക്ക് ഒ​റ്റത്തവണയുള്ള ടാക്‌സ്, ലക്ഷ്വറി ടാക്‌സ് എന്നിവ അടച്ചു കഴിഞ്ഞാൽ മാത്രമേ കോർപറേഷൻ കെട്ടിട നമ്പർ നൽകാൻ പാടുള്ളു. കെട്ടിട നമ്പർ ലഭിച്ചാൽ മാത്രമേ നികുതി അടക്കാൻ സാധിക്കൂ.

വില്ലേജ് ഓഫീസിൽ ടാക്‌സ് അടച്ച്, കെട്ടിട ഉടമ വില്ലേജ് ഓഫീസിൽ ഒക്യൂപൻസി നൽകിയ പ്ലാനിന്റെ പകർപ്പ് നൽകണം. അതിനുശേഷം വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകും. ഈ സാക്ഷ്യപത്രം കോർപറേഷനിൽ ഹാജരാക്കിയാൽ മാത്രമാണ് കെട്ടിട നമ്പർ ലഭിക്കുന്നത്. എന്നാൽ വില്ലേജ് ഓഫിസിൽ സർട്ടിഫിക്ക​റ്റ് ഹാജരാക്കിയ ജനങ്ങൾക്ക് സാക്ഷ്യപത്രം നൽകാതെ നികുതി ഈടാക്കിയ രസീ​റ്റ് മാത്രം നൽകുകയാണ്. സർട്ടിഫിക്കറ്റിന് കാലതാമസം വരുന്നതാണ് പ്രശ്നമാകുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!