Connect with us

Breaking News

വില്ലേജ് ഓഫീസിൽ മെല്ലേപ്പോക്ക്, നികുതി വരുമാനം ലഭിക്കുന്നില്ലെന്ന് മേയർ

Published

on

Share our post

കണ്ണൂർ: വില്ലേജ് ഓഫീസിലെ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാൻ സാധിക്കുന്നില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കളക്ടർക്ക് കത്തയക്കുമെന്നും മേയർ യോഗത്തിൽ വ്യക്തമാക്കി.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ലഭിക്കാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും കെട്ടിട നമ്പറിന് വേണ്ടി കാത്തിരുന്ന് വൈദ്യുതി കിട്ടാതെ ഗൃഹപ്രവേശനം പോലും മാറ്റിവയ്ക്കപ്പെടേണ്ട സ്ഥിതിയാണെന്നുംവികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. എടക്കാട് സോണൽ പരിധിയിൽ മാത്രം കെട്ടിട നമ്പറിനായി 92 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മേയർ പറഞ്ഞു.

അമൃത് ഒന്നാംഘട്ട പദ്ധതികളുടെ സമയപരിധി 2023 മാർച്ച് 31നകം അവസാനിക്കുന്നതിനാൽ പൂർത്തീകരിക്കാത്ത പദ്ധതികൾ അതിനുമുമ്പ് തീർക്കണമെന്നും മേയർ അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചോലോറയിൽ പ്രവൃത്തി തുടങ്ങാനിരിക്കുന്ന 100 കെ.എൽ.ഡി സെപ്‌​റ്റേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റിന്റെ നിലവിലെ ടെക്‌നോളജി മാ​റ്റി ഓപ്പൺ ടെക്‌നോളജി ആക്കുന്നതിനുള്ള അനുമതി അജണ്ടയിൽ വന്നത് ചർച്ചയായി.

നിലവിൽ പുതിയ ടെക്‌നോളജിയെ കുറിച്ച് കൗൺസിലർമാർക്ക് പോലും അറിവില്ലെന്നും ടെക്‌നോളജിയെ കുറിച്ച് വിശദമായി പഠിക്കാതെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എൽ.ഡി.എഫിലെ അഡ്വ. പി.കെ.അൻവർ പറഞ്ഞു.യോഗത്തിൽ മേയർ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മി​റ്റി അംഗങ്ങളായ സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, എം.പി രാജേഷ്, കൗൺസിലർമാരായ ടി. രവീന്ദ്രൻ, വി.കെ. ഷൈജു എന്നിവർ സംബന്ധിച്ചു.കെട്ടിട നമ്പർ ലഭിക്കുന്നില്ലസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാരിലേക്ക് ഒ​റ്റത്തവണയുള്ള ടാക്‌സ്, ലക്ഷ്വറി ടാക്‌സ് എന്നിവ അടച്ചു കഴിഞ്ഞാൽ മാത്രമേ കോർപറേഷൻ കെട്ടിട നമ്പർ നൽകാൻ പാടുള്ളു. കെട്ടിട നമ്പർ ലഭിച്ചാൽ മാത്രമേ നികുതി അടക്കാൻ സാധിക്കൂ.

വില്ലേജ് ഓഫീസിൽ ടാക്‌സ് അടച്ച്, കെട്ടിട ഉടമ വില്ലേജ് ഓഫീസിൽ ഒക്യൂപൻസി നൽകിയ പ്ലാനിന്റെ പകർപ്പ് നൽകണം. അതിനുശേഷം വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകും. ഈ സാക്ഷ്യപത്രം കോർപറേഷനിൽ ഹാജരാക്കിയാൽ മാത്രമാണ് കെട്ടിട നമ്പർ ലഭിക്കുന്നത്. എന്നാൽ വില്ലേജ് ഓഫിസിൽ സർട്ടിഫിക്ക​റ്റ് ഹാജരാക്കിയ ജനങ്ങൾക്ക് സാക്ഷ്യപത്രം നൽകാതെ നികുതി ഈടാക്കിയ രസീ​റ്റ് മാത്രം നൽകുകയാണ്. സർട്ടിഫിക്കറ്റിന് കാലതാമസം വരുന്നതാണ് പ്രശ്നമാകുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!