Connect with us

Breaking News

വെജ്കോയുടെ വിജയമുദ്ര

Published

on

Share our post

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ.
ശുദ്ധവും ജൈവവുമായ പച്ചക്കറികളും പഴവർഗങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നഗരത്തിലെ ഏറ്റവും പഴക്കമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണിത്.

തളിപ്പറമ്പ് ആസ്ഥാനമായ റീജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസെറ്റി 1984 ലാണ് കണ്ണൂരിൽ വെജ്കോ ആരംഭിക്കുന്നത്. വിലക്കയറ്റം പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ള പച്ചക്കറികൾ ഇതര കമ്പോളത്തിൽ ഉള്ളതിനെക്കാൾ വില കുറച്ച് നൽകുന്നു എന്നതാണ് വെജ്കോയെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.

നഗരത്തിലെ ഗവ. സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ തന്നെയാണ് സ്ഥിരം ഉപഭോക്താക്കൾ. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി വെജ്കോയുടെ 21 ഔട്ട് ലെറ്റ്‌ പ്രവർത്തിക്കുന്നു. 1977 ൽ തളിപ്പറമ്പിൽ ഔട്ട്‌ലെറ്റ് തുടങ്ങുമ്പോൾ തളിപ്പറമ്പ്, കീഴാറ്റൂർ, കൂവോട് ഭാഗങ്ങളിലെ കർഷകർ വിളയിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമാണ് ഇവിടെ വിപണനം ചെയ്തിരുന്നത്.

തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന റിജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ്‌ സൊസൈറ്റിയുടെ ആസ്ഥാനത്ത്‌ 2020 ൽ സൂപ്പർമാർക്കറ്റും പ്രവർത്തനം തുടങ്ങി. നിലവിൽ കണ്ണൂരിലെ 17 ഉം കാസർകോട്ടെ നാല് ഔട്ട്‌ലെറ്റിലുമായി നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നു.കൃഷിയിടങ്ങളിലേക്ക് നേരിട്ട് വാഹനവുമായി എത്തി ജീവനക്കാർ ഉൽപ്പന്നങ്ങൾ ശേഖരിക്കും.

വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും ഓർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കും. ഹോം ഡെലിവറിയുമുണ്ട്‌.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപഭോക്താവിന് മിതമായ നിരക്കിൽ നൽകി ഉൽപ്പാദകന് ന്യായവില നൽകാനും സ്ഥിരം വിപണന കേന്ദ്രമൊരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടറി ടി .കെ സജേഷ് പറഞ്ഞു.സംസ്ഥാന സഹകരണ വകുപ്പിന്റെ മികച്ച മാർക്കറ്റിങ്‌ സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം വെജ്കോ രണ്ടുതവണ നേടിയിട്ടുണ്ട്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!