Connect with us

Breaking News

വെജ്കോയുടെ വിജയമുദ്ര

Published

on

Share our post

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ.
ശുദ്ധവും ജൈവവുമായ പച്ചക്കറികളും പഴവർഗങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നഗരത്തിലെ ഏറ്റവും പഴക്കമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണിത്.

തളിപ്പറമ്പ് ആസ്ഥാനമായ റീജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസെറ്റി 1984 ലാണ് കണ്ണൂരിൽ വെജ്കോ ആരംഭിക്കുന്നത്. വിലക്കയറ്റം പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ള പച്ചക്കറികൾ ഇതര കമ്പോളത്തിൽ ഉള്ളതിനെക്കാൾ വില കുറച്ച് നൽകുന്നു എന്നതാണ് വെജ്കോയെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.

നഗരത്തിലെ ഗവ. സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ തന്നെയാണ് സ്ഥിരം ഉപഭോക്താക്കൾ. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി വെജ്കോയുടെ 21 ഔട്ട് ലെറ്റ്‌ പ്രവർത്തിക്കുന്നു. 1977 ൽ തളിപ്പറമ്പിൽ ഔട്ട്‌ലെറ്റ് തുടങ്ങുമ്പോൾ തളിപ്പറമ്പ്, കീഴാറ്റൂർ, കൂവോട് ഭാഗങ്ങളിലെ കർഷകർ വിളയിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമാണ് ഇവിടെ വിപണനം ചെയ്തിരുന്നത്.

തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന റിജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ്‌ സൊസൈറ്റിയുടെ ആസ്ഥാനത്ത്‌ 2020 ൽ സൂപ്പർമാർക്കറ്റും പ്രവർത്തനം തുടങ്ങി. നിലവിൽ കണ്ണൂരിലെ 17 ഉം കാസർകോട്ടെ നാല് ഔട്ട്‌ലെറ്റിലുമായി നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നു.കൃഷിയിടങ്ങളിലേക്ക് നേരിട്ട് വാഹനവുമായി എത്തി ജീവനക്കാർ ഉൽപ്പന്നങ്ങൾ ശേഖരിക്കും.

വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും ഓർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കും. ഹോം ഡെലിവറിയുമുണ്ട്‌.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപഭോക്താവിന് മിതമായ നിരക്കിൽ നൽകി ഉൽപ്പാദകന് ന്യായവില നൽകാനും സ്ഥിരം വിപണന കേന്ദ്രമൊരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടറി ടി .കെ സജേഷ് പറഞ്ഞു.സംസ്ഥാന സഹകരണ വകുപ്പിന്റെ മികച്ച മാർക്കറ്റിങ്‌ സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം വെജ്കോ രണ്ടുതവണ നേടിയിട്ടുണ്ട്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!