Connect with us

Breaking News

മികവിന്റെ ഉയരങ്ങളിലേക്ക്‌

Published

on

Share our post

കണ്ണൂർ: പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവുയർത്തുന്ന ചുവടുവയ്‌പുകളാണ്‌ കഴിഞ്ഞ ഒരു വർഷം ജില്ലാ ആസ്പത്രിയിലുണ്ടായത്‌. സാധാരണക്കാരന്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികൾ യാഥാർഥ്യമായി.

ചികിത്സയ്‌ക്കായി ജില്ലാ ആസ്പത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്‌. ത്വരിതഗതിയിൽ മുന്നോട്ടുപോകുന്ന അടിസ്ഥാന സൗകര്യ വികസനം തന്നെയാണ്‌ പൊതുജനാരോഗ്യമേഖലയ്‌ക്ക്‌ ജില്ലാ ആസ്പത്രി നൽകുന്ന വലിയ പ്രതീക്ഷ.

ഹൃദയം തൊട്ട്‌
ഹൃദയചികിത്സാ രംഗത്ത്‌ വൻമുന്നേറ്റവുമായി കഴിഞ്ഞ ജൂലൈ 24നാണ്‌ ജില്ലാ ആസ്പത്രിയിൽ കാത്ത്‌ ലാബ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അതിനും മാസങ്ങൾക്കുമുമ്പ്‌ നിർമാണം പൂർത്തിയായ ഉടൻ കാത്ത്‌ ലാബ് പ്രവർത്തനം തുടങ്ങിയിരുന്നു. 11 മാസത്തിനുള്ളിൽ ജില്ലാ ആശുപത്രി കാത്ത്‌ ലാബിൽ ഇരുന്നൂറിലേറെ പേർ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്‌റ്റിയും ചെയ്‌തു.

ഭൂരിഭാഗംപേർക്കും സൗജന്യമായിരുന്നു ശസ്‌ത്രക്രിയ. ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദയ ശസ്‌ത്രക്രിയ അർഹതപ്പെട്ടവർക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലും ലഭ്യമാക്കാൻ കഴിഞ്ഞുവെന്നതാണ്‌ നേട്ടം.
എട്ടുകോടി ചെലവിട്ട പദ്ധതിയിൽ 10,64,032 രൂപ ജില്ലാപഞ്ചായത്ത്‌ വിഹിതമാണ്‌. നാലരക്കോടി രൂപയുടെ കാത്ത്‌ മെഷിൻ, പ്രീകാത്ത്‌ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ അഞ്ച്‌ കിടക്കകളും പോസ്‌റ്റ്‌ കാത്ത്‌ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പത്ത്‌ കിടക്കകളുമുണ്ട്.

ഇനിയെല്ലാം സൂപ്പറാവും
ജില്ലാ ആസ്പത്രിയുടെ മുഖം മാറ്റിയ പദ്ധതിയാണ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌. ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ മാസ്‌റ്റർപ്ലാനിൽ ഒരുങ്ങിയ അഞ്ച്‌ നിലകെട്ടിടത്തിന്റെ രണ്ട്‌ നിലകളിൽ കഴിഞ്ഞ സെപ്‌തംബർ അവസാനവാരം രോഗികളെ പ്രവേശിപ്പിച്ചു. മൂന്നും നാലും നിലയിലെ 30 വീതം കിടക്കകളുള്ള ജനറൽ വാർഡിലേക്കാണ്‌ പഴയ കെട്ടിടത്തിലെ മെയിൽ മെഡിക്കൽ, മെയിൽ സർജറി വാർഡുകൾ മാറ്റിയത്‌.

ഒന്നാംനിലയിൽ കാത്ത്‌ ലാബ്‌, ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌, ഫാർമസി, കൺസൾട്ടേഷൻ മുറി, രണ്ടാം നിലയിൽ മൂന്ന്‌ ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡ്‌, ന്യൂറോളജി, യൂറോളജി ഐസിയുകൾ, മൂന്നാം നിലയിൽ ഡയാലിസിസ്‌ യൂണിറ്റ്‌, ഏഴ്‌ സ്‌പെഷ്യാലിറ്റി വാർഡ്‌ നാലാം നിലയിൽ 18 സ്‌പെഷ്യൽ വാർഡുകൾ എന്നിവയുണ്ടാകും.
എസി റൂമുകൾ ഉൾപ്പെടെ 23 പേ വാർഡുകളാണ്‌ ബ്ലോക്കിലുള്ളത്‌. സർക്കാർ 61.72 കോടി രൂപ കിഫ്‌ബി വഴി അനുവദിച്ച പദ്ധതി പ്രവൃത്തി ബി.എസ്‌.എൻഎല്ലിന്റെ മേൽനോട്ടത്തിൽ പി .ആൻഡ്‌ സി പ്രൊജക്ട്‌സാണ്‌ നടത്തുന്നത്‌.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!