Connect with us

Breaking News

സ്‌റ്റേറ്റ്‌ ബാങ്കിനും മരണമണി ; സ്വകാര്യവൽക്കരണ വേഗം കൂട്ടി

Published

on

Share our post

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌.ബി.ഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിയുമാണ്‌ ബാങ്ക്‌ സ്വകാര്യവൽക്കരണത്തിന്‌ ആക്കംകൂട്ടുന്നത്‌.

സ്വകാര്യവൽക്കരണത്തിനുള്ള മുഖ്യകടമ്പയായ കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനായി സെയിൽസ്‌ ഫോഴ്‌സ്‌ രൂപീകരണം ത്വരിതപ്പെടുത്തി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ്‌ ജീവനക്കാരായി മാറ്റുന്നതിനാണ്‌ മൾട്ടി പ്രോഡക്ട്‌ സെയിൽസ്‌ ഫോഴ്‌സ്‌ രൂപീകരണം. പരീക്ഷണമേഖലയായ കേരളത്തിൽ 1200 ജീവനക്കാരെ ഫോഴ്‌സിലേക്കു മാറ്റി.

അസോസിയറ്റ്‌ ബാങ്കുകളുടെ ലയനത്തോടെ എസ്‌ബിഐയുടെ 11,205 ശാഖ പൂട്ടി. 90 ശതമാനവും ഗ്രാമീണമേഖലയിലാണ്‌. ഇടപാടുകാരെ ബാങ്കിന്റെ 22,219 ശാഖകളിലേക്കു മാറ്റി. ഇതോടെ ഭൂരിപക്ഷംപേരും ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു. അനാദായകരായ ഇടപാടുകാർ ഒഴിഞ്ഞെന്നാണ്‌ സ്വകാര്യവൽക്കരണത്തിന്റെ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്‌.

ബാങ്ക്‌ ലയനത്തിനുമുമ്പ്‌ 15,000ൽപ്പരം ജീവനക്കാരെ സ്വയംവിരമിക്കൽവഴി ഒഴിവാക്കി. ലയനശേഷം 30,000 ക്ലറിക്കൽ തസ്‌തികയിൽ നിയമനമില്ലാതാക്കി. കുറവുവരുന്ന ജീവനക്കാരുടെ ജോലികൾക്ക്‌ പുറംകരാറുമാക്കി. ഇതിനായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓപ്പറേഷൻസ്‌ സപ്പോർട്ട്‌ സർവീസസ്‌ (എസ്‌ബിഒഎസ്‌എസ്‌) എന്ന സ്വകാര്യസ്ഥാപനം രൂപീകരിച്ചു.

ഉടമസ്ഥത കൈവിടുന്നു
ബാങ്കിന്റെ 56.92 ശതമാനം ഓഹരി മാത്രമാണ്‌ കേന്ദ്ര സർക്കാരിൽ അവശേഷിക്കുന്നത്‌. പ്രവർത്തനങ്ങൾ 22 സബ്‌സിഡിയറി കമ്പനികളിലേക്കു മാറ്റി. എസ്‌ബിഐക്ക്‌ ഹോൾഡിങ്‌ കമ്പനി പദവി മാത്രമായി. ഈ സബ്‌സിഡിയറികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത്‌ വൻകിട കോർപറേറ്റുകളാണ്‌. റിലയൻസുമായി ചേർന്ന്‌ ആരംഭിച്ച ജിയോ പേയ്‌മെന്റ്‌ ബാങ്കിൽ എസ്‌.ബി.ഐ ഓഹരി 30 ശതമാനമാണ്‌.

ചെറുകിട വായ്‌പയ്‌ക്ക്‌ 
പുറംകരാർ
ചെറുകിട കാർഷികവായ്‌പ വിതരണവും ബാങ്ക്‌ കൈവിട്ടു. അദാനി ക്യാപിറ്റൽ കമ്പനിയുമായി തുടങ്ങിവച്ച കരാർ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കി. കോ ലെൻഡിങ്‌ സംവിധാനത്തിനും തുടക്കമിട്ടു. ഭവനവായ്‌പ വിതരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചുതുടങ്ങി.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!