Breaking News
സ്‌റ്റേറ്റ് ബാങ്കിനും മരണമണി ; സ്വകാര്യവൽക്കരണ വേഗം കൂട്ടി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിയുമാണ് ബാങ്ക് സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുന്നത്.
സ്വകാര്യവൽക്കരണത്തിനുള്ള മുഖ്യകടമ്പയായ കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനായി സെയിൽസ് ഫോഴ്‌സ് രൂപീകരണം ത്വരിതപ്പെടുത്തി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ് ജീവനക്കാരായി മാറ്റുന്നതിനാണ് മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്‌സ് രൂപീകരണം. പരീക്ഷണമേഖലയായ കേരളത്തിൽ 1200 ജീവനക്കാരെ ഫോഴ്‌സിലേക്കു മാറ്റി.
അസോസിയറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്‌ബിഐയുടെ 11,205 ശാഖ പൂട്ടി. 90 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഇടപാടുകാരെ ബാങ്കിന്റെ 22,219 ശാഖകളിലേക്കു മാറ്റി. ഇതോടെ ഭൂരിപക്ഷംപേരും ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു. അനാദായകരായ ഇടപാടുകാർ ഒഴിഞ്ഞെന്നാണ് സ്വകാര്യവൽക്കരണത്തിന്റെ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്.
ബാങ്ക് ലയനത്തിനുമുമ്പ് 15,000ൽപ്പരം ജീവനക്കാരെ സ്വയംവിരമിക്കൽവഴി ഒഴിവാക്കി. ലയനശേഷം 30,000 ക്ലറിക്കൽ തസ്‌തികയിൽ നിയമനമില്ലാതാക്കി. കുറവുവരുന്ന ജീവനക്കാരുടെ ജോലികൾക്ക് പുറംകരാറുമാക്കി. ഇതിനായി സ്‌റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് (എസ്‌ബിഒഎസ്‌എസ്) എന്ന സ്വകാര്യസ്ഥാപനം രൂപീകരിച്ചു.
ഉടമസ്ഥത കൈവിടുന്നു
ബാങ്കിന്റെ 56.92 ശതമാനം ഓഹരി മാത്രമാണ് കേന്ദ്ര സർക്കാരിൽ അവശേഷിക്കുന്നത്. പ്രവർത്തനങ്ങൾ 22 സബ്‌സിഡിയറി കമ്പനികളിലേക്കു മാറ്റി. എസ്‌ബിഐക്ക് ഹോൾഡിങ് കമ്പനി പദവി മാത്രമായി. ഈ സബ്‌സിഡിയറികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത് വൻകിട കോർപറേറ്റുകളാണ്. റിലയൻസുമായി ചേർന്ന് ആരംഭിച്ച ജിയോ പേയ്‌മെന്റ് ബാങ്കിൽ എസ്.ബി.ഐ ഓഹരി 30 ശതമാനമാണ്.
ചെറുകിട വായ്‌പയ്‌ക്ക്
പുറംകരാർ
ചെറുകിട കാർഷികവായ്‌പ വിതരണവും ബാങ്ക് കൈവിട്ടു. അദാനി ക്യാപിറ്റൽ കമ്പനിയുമായി തുടങ്ങിവച്ച കരാർ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കി. കോ ലെൻഡിങ് സംവിധാനത്തിനും തുടക്കമിട്ടു. ഭവനവായ്‌പ വിതരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചുതുടങ്ങി.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്