Connect with us

Breaking News

മഥുര പള്ളിയിലും സർവേ നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ

Published

on

Share our post

മഥുര: ഉത്തർപ്രദേശില്‍ കാശി ജ്ഞാൻവാപി മസ്ജിദിന് പിന്നാലെ, മഥുര ഷാഹി ഈദ്‌ ഗാഹ്‌ മസ്ജിദിലും സ്ഥലപരിശോധന (സര്‍വേ) നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ (എഎസ്‌ഐ). ജനുവരി രണ്ടിനുശേഷം സർവേ നടത്തി 20ന്‌ മുമ്പ്‌ റിപ്പോർട്ട്‌ സമർപ്പിക്കാന്‍ മഥുര ജില്ലാ കോടതി ഉത്തരവിട്ടു. തീവ്രവലത്‌ സംഘടനയായ ഹിന്ദുസേന ദേശീയ പ്രസിഡന്റ്‌ വിഷ്ണു ഗുപ്തയുടെ ഹർജിയിലാണ്‌ നടപടി.

സമാന കോടതി ഉത്തരവിനെത്തുടർന്ന്‌ ജ്ഞാൻവാപിയിലെ പരിശോധനയിൽ കണ്ടെത്തിയ പുരാതന ജലധാരയന്ത്രമെന്ന് കരുതുന്ന രൂപമാണ്‌ ‘ശിവലിംഗ’മാണെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദുത്വവാദികൾ രം​ഗത്തുവന്നത്.അയോധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിന് കൈമാറി 2019ല്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ, അടുത്ത ലക്ഷ്യം കാശിയിലെയും മഥുരയിലെയും മസ്ജിദുകള്‍ പൊളിക്കലാണെന്ന് സംഘപരിവാര്‍ ശക്തികള്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ പതിനേഴാം നൂറ്റാണ്ടുമുതല്‍ നിലനില്‍ക്കുന്ന പള്ളി പൊളിച്ചുമാറ്റണമെന്ന്‌ ആവശ്യപ്പെടുന്ന നിരവധി ഹര്‍ജികളിലൊന്നാണ് മഥുര ജില്ലാകോടതി കഴിഞ്ഞദിവസം പരി​ഗണിച്ചത്. മുമ്പ്‌ സമർപ്പിച്ച സമാന ഹര്‍ജി 1991ലെ ആരാധനാലയ നിയമപ്രകാരം പരിഗണിക്കാനാകില്ലെന്നുകാട്ടി മഥുര സിവിൽ കോടതി തള്ളിയിരുന്നു. 1947 ആഗസത്‌ 15ന്‌ ആരാധനാലയങ്ങളായി പ്രവർത്തിച്ചിരുന്ന ഇടങ്ങൾക്ക്‌ തൽസ്ഥിതി തുടരാമെന്നാണ്‌ നിയമം. സിവിൽ കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ്‌ നിലവിൽ ജില്ലാ കോടതിയുടെ ഇടപെടലുണ്ടായത്.

മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തോട് ചേര്‍ന്ന് 13.37 ഏക്കറിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത്‌ 1669–- 70ൽ കത്ര കേശവ്‌ ദേവ്‌ ക്ഷേത്രം തകർത്താണ്‌ പള്ളി പണിതതെന്ന് ഹര്‍ജിയില്‍ പറയുന്നു. മസ്ജിദ് പരിപാലനവുമായി ബന്ധപ്പെട്ട് 1968ൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘവും ഷാഹി പള്ളിയും തമ്മിലുണ്ടാക്കിയ ധാരണ നിയമപരമല്ലെന്നും ആരോപിക്കുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!