Connect with us

Breaking News

കടുവാഭീതി: തൊഴിലാളികൾ ജോലി നിർത്തിവച്ചു

Published

on

Share our post

ഇരിട്ടി: കടുവാഭീഷണി നിലനിൽക്കുന്ന ബ്ലോക്ക്‌ നാലിൽ തൊഴിലാളികളെ കാടുവെട്ടാൻ നിയോഗിച്ചതിൽ പ്രതിഷേധം. ആദിവാസികളടക്കം വെള്ളിയാഴ്‌ച ജോലിക്കെത്തിയ അറുപതോളം തൊഴിലാളികൾ ജോലിയിൽനിന്ന്‌ വിട്ടുനിന്നു. സുരക്ഷ ഒരുക്കുമെന്ന വനംവകുപ്പ് പ്രഖ്യാപനം പാഴ്‌വാക്കാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു.

കടുവാ സാന്നിധ്യമറിയാൻ പ്രദേശത്ത് വനംവകുപ്പ്‌ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഭക്ഷണാവശിഷ്ടം തേടി കടുവയെത്തുമെന്നാണ് വനം വകുപ്പ്‌ നിഗമനം. നിരീക്ഷണ ക്യാമറയിൽ കടുവയുടെ സാന്നിധ്യം പതിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ പ്രകാരം കൂടുവച്ച്‌ പിടികൂടാനാണ്‌ വനംവകുപ്പ്‌ നീക്കം.
പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകും. ഇതിനായി വെറ്ററിനറി സർജൻ പശുവിന്റെ ജഡം പരിശോധിച്ച്‌ മൂല്യനിർണയ സാക്ഷ്യപത്രം നൽകി.

വെള്ളി രാവിലെ എട്ടോടെ ബ്ലോക്ക് നാലിലെ സൂപ്രവൈസർ വി എസ് സായിയും തൊഴിലാളികളും ജോലിക്കെത്തിയപ്പോഴാണ്‌ പശുവിന്റെ ജഡം കണ്ടത്‌.
കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്‌, ഡെപ്യൂട്ടി റെയിഞ്ചർ കെ ജിജിൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്‌ എന്നിവരും ആറളം പൊലീസും സ്ഥലത്തെത്തി.
ആയിത്തറയിൽ പുലിയെ 
കണ്ടതായി ടാപ്പിങ്‌ തൊഴിലാളി
കൂത്തുപറമ്പ്
ആയിത്തറ കമ്പനിക്കുന്നിൽ പുലിയെ കണ്ടതായി ടാപ്പിങ്‌ തൊഴിലാളി. വെള്ളി പുലർച്ചെ ടാപ്പിങ്ങിനിടെയാണ്‌ പുലിയെ കണ്ടത്. പുലർച്ചെ 3:30 ഓടെ ഊരക്കാട്ട് ജോസും ഭാര്യ കുഞ്ഞുമോളുമാണ്‌ പുലിയെ കണ്ടത്‌. ടോർച്ച്‌ വെളിച്ചത്തിൽ വ്യക്തമായി കണ്ടതായാണ്‌ ഇരുവരും പറയുന്നത്‌. തൊട്ടടുത്തുള്ള മകളുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ശിവപുരം അയ്യല്ലൂരിൽ കണ്ട പുലിയാവാം ഇവിടെ എത്തിയതെന്ന്‌ കരുതുന്നതായി വനപാലകർ അറിയിച്ചു.
ഒരു നിമിഷം ജീവൻ നിലച്ചു
“ഭാര്യയോടൊത്ത് റബർ ടാപ്പിങ്ങിനിടയിലാണ് മുരൾച്ച കേട്ടത്. നോക്കുമ്പോൾ തൊട്ടരികൽ പുലി. ടോർച്ച്‌ വെളിച്ചത്തിൽ തൊട്ടടുത്ത പറമ്പിലെ വീടിന്റെ മുന്നിലൂടെ പുലി കടന്നുപോകുന്നത്‌ കണ്ടു. ഭീതി ഇനിയും മാറിയിട്ടില്ല”
കയരളത്തും പുലി സാന്നിധ്യം
മയ്യിൽ
പഞ്ചായത്ത് കയരളം അറാക്കാവിന് സമീപം പുലിയെ കണ്ടതായി സംശയം. ആയാർ മുനമ്പ് റോഡിന്‌ സമീപത്തെ കാട്ടിൽ പുലിയെ കണ്ടതായി അറാക്കാവിലെ രാജേഷിന്റെയും ഷീനയുടെയും മകൾ ആരാധ്യയാണ് രക്ഷിതാക്കളോട്‌ പറഞ്ഞത്‌. വെള്ളിയാഴ്ച പകൽ പതിനൊന്നോടെയാണ്‌ സംഭവം. വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടെ സമീപത്തെ കാട്ടിലൂടെ പുലി നടന്ന്‌ പോകുന്നത്‌ കണ്ടെന്നാണ്‌ കുട്ടി പറഞ്ഞത്‌. തളിപ്പറമ്പ് റെയിഞ്ച് ഓഫീസിൽനിന്നുള്ള വനപാലകർ പരിശോധന നടത്തി.
കാൽപ്പാടുകൾ കണ്ടെത്തിയിട്ടില്ല. ജാഗ്രത പുലർത്തണമെന്ന്‌ വനപാലകർ അറിയിച്ചു. തളിപ്പറമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി രാജീവൻ, ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. നാട്ടുകാർ സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചുവരികയാണ്.
കൊട്ടംചുരത്തും പുലി
പേരാവൂർ
കൊട്ടംചുരത്ത് പുലിയെ കണ്ടെന്ന്‌ വീട്ടമ്മ. വെള്ളി പകൽ 2.30തോടെയാണ് വീടിനടുത്തുള്ള തോട്ടിൽ അലക്കുന്നതിനിടെ പുത്തൻ പുരയ്‌ക്കൽ പുഷ്‌പയാണ്‌ പുലി നടന്നുപോകുന്നത്‌ കണ്ടത്‌. ബഹളം വച്ചതിനെ തുടർന്നെത്തിയ മകനും പുലിയെ കണ്ടതായി പറഞ്ഞു.
ഇതേ തുടർന്ന്‌ വനപാലകരായ കെ സി അനീഷ്, എം ജിതിൻ, വാച്ചർമാരായ ഷംസീർ, ജിജോ, ബിബീഷ്, അഭിജിത്ത്, അജു എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കാൽപാടുകളും കണ്ടില്ല. ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Breaking News

വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം

Published

on

Share our post

ഇരിട്ടി:ചതിരൂര്‍ നീലായില്‍ വളര്‍ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!