Connect with us

Breaking News

പുലിയെത്തേടി കൂടുതൽ ക്യാമറ, മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ; കൂട് വയ്ക്കാൻ നിയമ തടസ്സം

Published

on

Share our post

മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം വിടാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. പുലി പ്രദേശത്ത് തന്നെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ക്യാമറകൾ വയ്ക്കുന്നത്. പുലി വെള്ളം കുടിക്കാനെത്തുമെന്നുള്ള നിഗമനത്തെ തുടർന്നു കുളങ്ങളുടെ പരിസരങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.

അയ്യല്ലൂർ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശവും അധികൃതർ നൽകി. മേഖലയിൽ അനൗൺസ്മെന്റും തുടരുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം തെളിയുകയും ചെയ്തു. വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്. ജനങ്ങൾ ഭയപ്പടേണ്ടതില്ലെന്നും വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യമുള്ള പുലിയായതിനാൽ മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനം എടുക്കുന്നതിന് നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വനം വകുപ്പും പൊലീസും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂട് സ്ഥാപിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.

കൂട് വയ്ക്കാൻ നിയമ തടസ്സം

പുലിയെ ക്യാമറയിൽ കണ്ടെത്തിയെങ്കിലും കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം തടസ്സമുള്ളതിനാൽ വനം വകുപ്പ് അതിനു മുതിരുന്നില്ല. വന്യജീവി നാട്ടിലിറങ്ങി ജനങ്ങളുടേയും വളർത്തു മൃഗങ്ങളുടേയോ ജീവനു ഭീഷണിയായാൽ മാത്രമേ കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം അനുശാസിക്കുന്നുള്ളൂ. അയ്യല്ലൂരിൽ കാട്ടിലെ കുറുനരിയെ കൊന്നു തിന്നതല്ലാതെ ജനങ്ങൾക്ക് ഉപദ്രവമാകുന്ന വിധം ആക്രമണം പുലിയിൽ നിന്ന് ഉണ്ടായിട്ടില്ല. ഭക്ഷണം കിട്ടിയ ശേഷം പുലി തിരികെ കാട്ടിലേക്കു കടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള നടപടി ആവശ്യപ്പെട്ട് കെ.കെ.ശൈലജ എംഎൽഎ കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിക്കു കത്ത് നൽകിയിരുന്നു.

വീണ്ടും പുലിയെ കണ്ടെന്ന്

എടത്തൊട്ടി∙ പ്രദേശത്ത് പുലിയെ കണ്ടെത്തിയതായി ആശങ്ക. കഴിഞ്ഞ 2 ദിവസവും ഓരോ വ്യക്തികൾ പുലിയെ കണ്ടതായാണു അറിയിച്ചത്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാട് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനായില്ല. ബുധനാഴ്ച പുലർച്ചെ 2.30ന് എടത്തൊട്ടിയിലെ ഇല്ലിക്കൽ ബേബിയാണ് ആദ്യം പുലിയെ കണ്ടത്. റബർ ടാപ്പിങ്ങിനിടെ സമീപത്ത് പുലിയെ കണ്ടതോടെ വീട്ടിലേക്കു മടങ്ങി. രാത്രി എടത്തൊട്ടി – പെരുമ്പുന്ന റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ പി.പി.സുരേഷും പുലിയെ കണ്ടതായി പറഞ്ഞു. വനം ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനം ദ്രുത കർമ സേന ഉൾപ്പെടെ തിരച്ചിൽ നടത്തി.

അയ്യല്ലൂരിന്റെ പരിസരത്ത് വീണ്ടും

അയ്യല്ലൂരിന്റെ പരിസര പ്രദേശമായ വെമ്പടി, ചിറക്കാടി മേഖലയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരിൽ പുലിയുടെ സാന്നിധ്യമുണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നിയാവാനാണ് സാധ്യതയെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!