Breaking News
പുലിയെത്തേടി കൂടുതൽ ക്യാമറ, മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ; കൂട് വയ്ക്കാൻ നിയമ തടസ്സം
മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം വിടാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. പുലി പ്രദേശത്ത് തന്നെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ക്യാമറകൾ വയ്ക്കുന്നത്. പുലി വെള്ളം കുടിക്കാനെത്തുമെന്നുള്ള നിഗമനത്തെ തുടർന്നു കുളങ്ങളുടെ പരിസരങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.
അയ്യല്ലൂർ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശവും അധികൃതർ നൽകി. മേഖലയിൽ അനൗൺസ്മെന്റും തുടരുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം തെളിയുകയും ചെയ്തു. വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്. ജനങ്ങൾ ഭയപ്പടേണ്ടതില്ലെന്നും വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യമുള്ള പുലിയായതിനാൽ മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനം എടുക്കുന്നതിന് നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വനം വകുപ്പും പൊലീസും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂട് സ്ഥാപിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.
കൂട് വയ്ക്കാൻ നിയമ തടസ്സം
പുലിയെ ക്യാമറയിൽ കണ്ടെത്തിയെങ്കിലും കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം തടസ്സമുള്ളതിനാൽ വനം വകുപ്പ് അതിനു മുതിരുന്നില്ല. വന്യജീവി നാട്ടിലിറങ്ങി ജനങ്ങളുടേയും വളർത്തു മൃഗങ്ങളുടേയോ ജീവനു ഭീഷണിയായാൽ മാത്രമേ കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം അനുശാസിക്കുന്നുള്ളൂ. അയ്യല്ലൂരിൽ കാട്ടിലെ കുറുനരിയെ കൊന്നു തിന്നതല്ലാതെ ജനങ്ങൾക്ക് ഉപദ്രവമാകുന്ന വിധം ആക്രമണം പുലിയിൽ നിന്ന് ഉണ്ടായിട്ടില്ല. ഭക്ഷണം കിട്ടിയ ശേഷം പുലി തിരികെ കാട്ടിലേക്കു കടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള നടപടി ആവശ്യപ്പെട്ട് കെ.കെ.ശൈലജ എംഎൽഎ കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിക്കു കത്ത് നൽകിയിരുന്നു.
വീണ്ടും പുലിയെ കണ്ടെന്ന്
എടത്തൊട്ടി∙ പ്രദേശത്ത് പുലിയെ കണ്ടെത്തിയതായി ആശങ്ക. കഴിഞ്ഞ 2 ദിവസവും ഓരോ വ്യക്തികൾ പുലിയെ കണ്ടതായാണു അറിയിച്ചത്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാട് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനായില്ല. ബുധനാഴ്ച പുലർച്ചെ 2.30ന് എടത്തൊട്ടിയിലെ ഇല്ലിക്കൽ ബേബിയാണ് ആദ്യം പുലിയെ കണ്ടത്. റബർ ടാപ്പിങ്ങിനിടെ സമീപത്ത് പുലിയെ കണ്ടതോടെ വീട്ടിലേക്കു മടങ്ങി. രാത്രി എടത്തൊട്ടി – പെരുമ്പുന്ന റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ പി.പി.സുരേഷും പുലിയെ കണ്ടതായി പറഞ്ഞു. വനം ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനം ദ്രുത കർമ സേന ഉൾപ്പെടെ തിരച്ചിൽ നടത്തി.
അയ്യല്ലൂരിന്റെ പരിസരത്ത് വീണ്ടും
അയ്യല്ലൂരിന്റെ പരിസര പ്രദേശമായ വെമ്പടി, ചിറക്കാടി മേഖലയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരിൽ പുലിയുടെ സാന്നിധ്യമുണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നിയാവാനാണ് സാധ്യതയെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്