Connect with us

Breaking News

പുലിയെത്തേടി കൂടുതൽ ക്യാമറ, മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ; കൂട് വയ്ക്കാൻ നിയമ തടസ്സം

Published

on

Share our post

മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം വിടാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. പുലി പ്രദേശത്ത് തന്നെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ക്യാമറകൾ വയ്ക്കുന്നത്. പുലി വെള്ളം കുടിക്കാനെത്തുമെന്നുള്ള നിഗമനത്തെ തുടർന്നു കുളങ്ങളുടെ പരിസരങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.

അയ്യല്ലൂർ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശവും അധികൃതർ നൽകി. മേഖലയിൽ അനൗൺസ്മെന്റും തുടരുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം തെളിയുകയും ചെയ്തു. വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്. ജനങ്ങൾ ഭയപ്പടേണ്ടതില്ലെന്നും വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യമുള്ള പുലിയായതിനാൽ മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനം എടുക്കുന്നതിന് നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വനം വകുപ്പും പൊലീസും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂട് സ്ഥാപിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.

കൂട് വയ്ക്കാൻ നിയമ തടസ്സം

പുലിയെ ക്യാമറയിൽ കണ്ടെത്തിയെങ്കിലും കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം തടസ്സമുള്ളതിനാൽ വനം വകുപ്പ് അതിനു മുതിരുന്നില്ല. വന്യജീവി നാട്ടിലിറങ്ങി ജനങ്ങളുടേയും വളർത്തു മൃഗങ്ങളുടേയോ ജീവനു ഭീഷണിയായാൽ മാത്രമേ കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം അനുശാസിക്കുന്നുള്ളൂ. അയ്യല്ലൂരിൽ കാട്ടിലെ കുറുനരിയെ കൊന്നു തിന്നതല്ലാതെ ജനങ്ങൾക്ക് ഉപദ്രവമാകുന്ന വിധം ആക്രമണം പുലിയിൽ നിന്ന് ഉണ്ടായിട്ടില്ല. ഭക്ഷണം കിട്ടിയ ശേഷം പുലി തിരികെ കാട്ടിലേക്കു കടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള നടപടി ആവശ്യപ്പെട്ട് കെ.കെ.ശൈലജ എംഎൽഎ കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിക്കു കത്ത് നൽകിയിരുന്നു.

വീണ്ടും പുലിയെ കണ്ടെന്ന്

എടത്തൊട്ടി∙ പ്രദേശത്ത് പുലിയെ കണ്ടെത്തിയതായി ആശങ്ക. കഴിഞ്ഞ 2 ദിവസവും ഓരോ വ്യക്തികൾ പുലിയെ കണ്ടതായാണു അറിയിച്ചത്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാട് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനായില്ല. ബുധനാഴ്ച പുലർച്ചെ 2.30ന് എടത്തൊട്ടിയിലെ ഇല്ലിക്കൽ ബേബിയാണ് ആദ്യം പുലിയെ കണ്ടത്. റബർ ടാപ്പിങ്ങിനിടെ സമീപത്ത് പുലിയെ കണ്ടതോടെ വീട്ടിലേക്കു മടങ്ങി. രാത്രി എടത്തൊട്ടി – പെരുമ്പുന്ന റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ പി.പി.സുരേഷും പുലിയെ കണ്ടതായി പറഞ്ഞു. വനം ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനം ദ്രുത കർമ സേന ഉൾപ്പെടെ തിരച്ചിൽ നടത്തി.

അയ്യല്ലൂരിന്റെ പരിസരത്ത് വീണ്ടും

അയ്യല്ലൂരിന്റെ പരിസര പ്രദേശമായ വെമ്പടി, ചിറക്കാടി മേഖലയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരിൽ പുലിയുടെ സാന്നിധ്യമുണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നിയാവാനാണ് സാധ്യതയെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!