Connect with us

Breaking News

ധർമ്മടം തുരുത്തും ഡ്രൈവിംഗ് ബീച്ചും ഇനി വിസ്മയക്കാഴ്ചകളൊരുക്കും

Published

on

Share our post

തലശ്ശേരി: കന്നട രാജാക്കന്മാരുടെ കാവൽസേനയും, അറക്കൽ ബീവിയുടെ പടയാളികളും ഒടുവിൽ ബ്രിട്ടീഷുകാരും തന്ത്രമായ സൈനിക നീക്കങ്ങൾക്ക് കരുക്കൾ മെനഞ്ഞ ആറ് ഏക്കർ വരുന്ന കാക്കത്തുരുത്തും, ബുദ്ധചരിത്രവുമായി ബന്ധപ്പെട്ട ധർമ്മപട്ടണത്തിന് മനക്കണ്ണെഴുതിയ അഴിമുഖപ്രദേശവും ഇനി വിനോദ സഞ്ചാരികളുടെ ലോകോത്തര കേന്ദ്രമായി മാറും. അലമാലകളുടെ നിലയ്ക്കാത്ത സംഗീതവും, കാറ്റാടി മരങ്ങളുടെ മർമ്മരവും ഏതോ ശാന്തിതീരത്തെത്തിയ അനുഭൂതിയാണ് അനുവാചകർക്ക് ഇപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം പകർന്നേകുന്നത്.

243 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് മണ്ഡലത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. റോപ്പ് വേ, ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്, പഴയ മൊയ്തുപാലത്തി നിന്നും ആരംഭിക്കുന്ന പുഴയോര നടപ്പാത, കടൽ അക്വേറിയം എന്നിവയൊക്കെ പദ്ധതിയിലുൾപ്പെടും. മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ ഏതാണ്ട് തൊട്ട് കിടക്കുന്ന പുഴ, അഴീമുഖ കടലോര പ്രദേശങ്ങളെ കോർത്തിണക്കിയാണ് ലോകോത്തര ടൂറിസം പദ്ധതി പ്രാവർത്തികമാക്കുന്നത്.

രണ്ട് കാൽനട പാലങ്ങൾ നിർമ്മിച്ച് മൂന്ന് പ്രദേശങ്ങളേയും ബന്ധിപ്പിക്കുക എന്നതാണ് മുന്നോട്ട് വച്ച പ്രാഥമിക നിർദ്ദേശം. ആദ്യത്തെ കാൽനട പാലം മുഴപ്പിലങ്ങാട് ബീച്ചിനെ ധർമ്മടം ബീച്ചുമായും, രണ്ടാമത്തെ കാൽനട പാലം ധർമ്മടം ബീച്ചിനെ, ധർമ്മടം ദ്വീപുമായും ബന്ധിപ്പിക്കും. സൈറ്റിന്റെ വലുപ്പം വളരെ വലുതായതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ സാദ്ധ്യമാകും.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാട്ടുള്ളത്.

വിദേശ ആഭ്യന്തര സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കാനും, വിചിത്രമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി ‘ കുടുംബ കേന്ദ്രീകൃതമായ നിരവധി പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ഒരു നദീതടത്തിലെ സംഗീത ജലധാരയും ജയന്റ് വീലും ഒരുമിച്ച് ആസ്വദിക്കാവുന്ന അനുഭവം ധാരാളം വിനോദ സഞ്ചാരികളെ ധർമ്മടം ബീച്ചിലേക്ക് ആകർഷിക്കും.ആയുർവേദ ചികിത്സ, ഭൂഗർഭ ശില്പ ഉദ്യാനംജയന്റ് വീൽ, മ്യൂസിക്കൽ.

ഫൗണ്ടെയ്ൻ, പാർക്കിംഗ്, ജോഗിംഗ്, സൈക്ലിംഗ് ട്രാക്ക് എന്നിവയുടെ മനോഹരമായ കാഴ്ചകൾ അനുഭവിക്കാൻ റസ്റ്റോറന്റുകൾ, ബോട്ട് റസ്റ്റോറന്റുകൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനത് ആയുർവേദ ചികിത്സകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഹെൽത്ത് റിട്രീറ്റ് റിസോർട്ടും ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിന് കോട്ടേജുകളും മുറികളും അനുബന്ധ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും.

ധർമ്മടം ദ്വീപ് ചില ദേശാടന പക്ഷികൾ ഉൾപ്പെടെ വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രമാണ്. പ്രകൃതി സ്‌നേഹികളെ ആകർഷിക്കുന്നതിനായി ഇവിടെ ഒരു ഭൂഗർഭ ശിൽപ ഉദ്യാനവും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ഭൂമിക്ക് മുകളിലും വെള്ളത്തിനടിയിലും ഉള്ള അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ആലോചനയുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!