Breaking News
അന്തര്‍ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ്

അന്തര്‍ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ്. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരത്തിലേറെ പേരാണ് രണ്ടുദിവസങ്ങളിലായി എത്തിയത്. തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്തര്‍ദേശീയ ചലച്ചിത്രമേള വിരുന്നെത്തുന്നത്. സിനിമകള്‍ കാണാനും ചലച്ചിത്ര നഗരയിലെ പുനലൂര്‍ രാജന്റെ ഫോട്ടോ പ്രദര്‍ശനം കാണാനുമായി അനവധി പേരെത്തി.
ചലച്ചിത്ര മേളകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കണമെന്ന ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് മേളയിലെ ജനപങ്കാളിത്തമെന്നും ചുരുങ്ങിയ ദിവസം കൊണ്ട് സംഘടിപ്പിച്ച മേള ഏറ്റെടുത്ത് വിജയിപ്പാക്കാന്‍ തളിപ്പറമ്പിലെ ജനങ്ങള്‍ക്ക് കഴിഞ്ഞെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പറഞ്ഞു. നാടകങ്ങളെ ഏറെ സ്നേഹിക്കുന്ന തളിപ്പറമ്പ് ദേശവാസികള്‍ സിനിമയേയും സ്വീകരിച്ചതിന്റെ തെളിവാണ് ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിലെ ജനപങ്കാളിത്തമെന്നും വന്‍നഗരങ്ങളില്‍ മാത്രം നടത്തിയിരുന്ന ചലച്ചിത്രമേളകള്‍ നാട്ടിന്‍പുറത്തെ ജനങ്ങള്‍ക്കുകൂടി അനുഭവവേദ്യമാക്കുന്ന അക്കാദമിയുടെ നടപടി സന്തോഷമുണ്ടെന്നും നടനും പ്രദേശവാസിയുമായ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
മൂന്നു ദിവസമായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാംദിനം ആറ് മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മഹേഷ് നാരായണന്റെ അറിയിപ്പ്, വി എസ് ഇന്ദുവിന്റെ 19 (1) (മ) ഉം പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, ധബാരിക്യുരുവി, ആയിരത്തൊന്ന് നുണകള്‍, ബാക്കി വന്നവര്‍ തുടങ്ങിയവയാണ് മലയാള വിഭാഗത്തില്‍ തീയേറ്ററുകളിലെത്തിയത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ അറബിക് ചിത്രം അലം, ലോകസിനിമ വിഭാഗത്തില്‍ ജോര്‍ജ്ജിയന്‍ ചിത്രം എ റൂം ഓഫ് മൈ ഓണ്‍, പാലസ്തീന്‍ ചിത്രം ബിറം, ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് വിഭാഗത്തില്‍ ദി വിന്റര്‍ വിത്തിന്‍, കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയന്‍ ചിത്രമായ വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്നിവയും രണ്ടാംദിനം പ്രേക്ഷക ശ്രദ്ധനേടി. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ജോഷി പടമാടന്‍ മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്