Connect with us

Breaking News

കേരളം ആട്ടം തുടങ്ങി; സംസ്ഥാന കേരളോത്സവം കലാ മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നാമത്

Published

on

Share our post

കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. നഗരത്തിൽ 6 വേദികളിലായാണ് മത്സരം നടക്കുന്നത്.

ഇന്നലെ കേരളനടനം, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടോടിപ്പാട്ട്, ഫ്ലൂട്ട്, തബല, കാർട്ടൂൺ, ചിത്രരചന, കവിതാരചന, കഥാരചന, ഉപന്യാസ രചന, നാടകം, ലളിതഗാനം തുടങ്ങിയ മത്സരങ്ങൾ നടന്നു. ഇന്ന് 9ന് മത്സരങ്ങൾ ആരംഭിക്കും. 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ മൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കേരളോത്സവം നാളെ സമാപിക്കും.

തബലയിൽ നേട്ടം കൊയ്ത് അശ്വതി

കണ്ണൂർ∙ തബലയിൽ താളം പിടിക്കുമ്പോൾ അശ്വതിയുടെ കൈകൾക്കു ചടുലത കൂടും. പത്തനംതിട്ടയിലെ പന്തളത്തു നിന്ന് കണ്ണൂരിലെത്തി സംസ്ഥാന കേരളോത്സവത്തിൽ തബലയിൽ രണ്ടാം സ്ഥാനം നേടിയാണ് അശ്വതി മടങ്ങിയത്. തബല, ഡ്രംസ് എന്നിവയും ക്ലാസിക്കൽ ഡാൻസും എസ്.അശ്വതിക്ക് എളുപ്പമുള്ള ഇനങ്ങളാണ്.

സ്ത്രീകൾ കുറവുള്ള തബലയിൽ ഒട്ടേറെ വേദികളിൽ അശ്വതി പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു.മാവേലിക്കര ഐഎച്ച്ആർഡി കോളജിൽ രണ്ടാംവർഷ എംകോം വിദ്യാർഥിനിയാണ്. ഇത്തവണ കേരള സർവകലാശാല കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനവും ഡ്രംസിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. പിതാവ് അനിൽകുമാർ ആവണി തബലിസ്റ്റാണ്. അമ്മ ആർ.ഷീജ.

മുത്തശ്ശിച്ചിത്രം വരച്ച് ഒന്നാമത്

കണ്ണൂർ∙ കേരളോത്സവത്തിലെ ചിത്രരചനാ മത്സരത്തിൽ ‘പെൻഷൻ തുക കൈപ്പറ്റിയ മുത്തശ്ശിയോടൊപ്പം കുടുംബം’ എന്ന വിഷയം കേട്ടപ്പോൾ തന്നെ ഇരിട്ടി കാക്കയങ്ങാട് സ്വദേശി പി.ജിജിക്ക് കൂടുതൽ ആലോചിക്കേണ്ടതായി വന്നില്ല. എന്നും കാണുന്ന, പെൻഷൻ വാങ്ങുന്ന അമ്മമാരെ മനസ്സിൽ കണ്ട് പേപ്പറിലേക്ക് പകർത്തി, ഒന്നാം സ്ഥാനം കൂടെ കൂട്ടി.

12 പേർ മത്സരിച്ചതിൽ നിന്നാണ് ജിജി ഒന്നാം സ്ഥാനത്തെത്തിയത്. കിളിയന്തറ സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയാണ്. ഭർത്താവ് കെ.രതീഷ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. നിമിഷങ്ങൾക്കുള്ളിൽ ഒരാളുടെ മുഖചിത്രം വരയ്ക്കുന്നതിൽ വിദഗ്ധയാണ് ജിജി. മക്കൾ: ജാനി, തേജ.

വേദികളിൽ ഇന്ന്

വേദി –1 പൊലീസ് മൈതാനംദഫ്മുട്ട്, മാർഗംകളി, വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി, സംഘനൃത്തം വേദി–2 ദിനേശ് ഓഡിറ്റോറിയം നാടകംവേദി–3മുനിസിപ്പൽ ഹൈസ്കൂൾചെണ്ട, ചെണ്ടമേളം, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, കഥകളിവേദി–4ജവാഹർ ലൈബ്രറിസംഘഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗംവേദി–5ജവാഹർ ലൈബ്രറിവയലിൻ, വീണ, മദ്ദളം, ഗിത്താർവേദി–6കോളജ് ഓഫ് കൊമേഴ്സ്കളിമൺ ശിൽപനിർമാണം, ഫ്ലവർ അറേഞ്ച്മെന്റ്, മെഹന്തി

പോയിന്റ് നില

തിരുവനന്തപുരം–0കൊല്ലം –13പത്തനംതിട്ട – 8ആലപ്പുഴ– 21കോട്ടയം –6ഇടുക്കി– 6എറണാകുളം– 18തൃശൂർ– 16പാലക്കാട് –46മലപ്പുറം –18കോഴിക്കോട് –48വയനാട് –20കണ്ണൂർ– 33\കാസർകോട്– 7


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!