Connect with us

Breaking News

കേരളം ആട്ടം തുടങ്ങി; സംസ്ഥാന കേരളോത്സവം കലാ മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നാമത്

Published

on

Share our post

കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. നഗരത്തിൽ 6 വേദികളിലായാണ് മത്സരം നടക്കുന്നത്.

ഇന്നലെ കേരളനടനം, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടോടിപ്പാട്ട്, ഫ്ലൂട്ട്, തബല, കാർട്ടൂൺ, ചിത്രരചന, കവിതാരചന, കഥാരചന, ഉപന്യാസ രചന, നാടകം, ലളിതഗാനം തുടങ്ങിയ മത്സരങ്ങൾ നടന്നു. ഇന്ന് 9ന് മത്സരങ്ങൾ ആരംഭിക്കും. 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ മൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കേരളോത്സവം നാളെ സമാപിക്കും.

തബലയിൽ നേട്ടം കൊയ്ത് അശ്വതി

കണ്ണൂർ∙ തബലയിൽ താളം പിടിക്കുമ്പോൾ അശ്വതിയുടെ കൈകൾക്കു ചടുലത കൂടും. പത്തനംതിട്ടയിലെ പന്തളത്തു നിന്ന് കണ്ണൂരിലെത്തി സംസ്ഥാന കേരളോത്സവത്തിൽ തബലയിൽ രണ്ടാം സ്ഥാനം നേടിയാണ് അശ്വതി മടങ്ങിയത്. തബല, ഡ്രംസ് എന്നിവയും ക്ലാസിക്കൽ ഡാൻസും എസ്.അശ്വതിക്ക് എളുപ്പമുള്ള ഇനങ്ങളാണ്.

സ്ത്രീകൾ കുറവുള്ള തബലയിൽ ഒട്ടേറെ വേദികളിൽ അശ്വതി പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു.മാവേലിക്കര ഐഎച്ച്ആർഡി കോളജിൽ രണ്ടാംവർഷ എംകോം വിദ്യാർഥിനിയാണ്. ഇത്തവണ കേരള സർവകലാശാല കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനവും ഡ്രംസിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. പിതാവ് അനിൽകുമാർ ആവണി തബലിസ്റ്റാണ്. അമ്മ ആർ.ഷീജ.

മുത്തശ്ശിച്ചിത്രം വരച്ച് ഒന്നാമത്

കണ്ണൂർ∙ കേരളോത്സവത്തിലെ ചിത്രരചനാ മത്സരത്തിൽ ‘പെൻഷൻ തുക കൈപ്പറ്റിയ മുത്തശ്ശിയോടൊപ്പം കുടുംബം’ എന്ന വിഷയം കേട്ടപ്പോൾ തന്നെ ഇരിട്ടി കാക്കയങ്ങാട് സ്വദേശി പി.ജിജിക്ക് കൂടുതൽ ആലോചിക്കേണ്ടതായി വന്നില്ല. എന്നും കാണുന്ന, പെൻഷൻ വാങ്ങുന്ന അമ്മമാരെ മനസ്സിൽ കണ്ട് പേപ്പറിലേക്ക് പകർത്തി, ഒന്നാം സ്ഥാനം കൂടെ കൂട്ടി.

12 പേർ മത്സരിച്ചതിൽ നിന്നാണ് ജിജി ഒന്നാം സ്ഥാനത്തെത്തിയത്. കിളിയന്തറ സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയാണ്. ഭർത്താവ് കെ.രതീഷ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. നിമിഷങ്ങൾക്കുള്ളിൽ ഒരാളുടെ മുഖചിത്രം വരയ്ക്കുന്നതിൽ വിദഗ്ധയാണ് ജിജി. മക്കൾ: ജാനി, തേജ.

വേദികളിൽ ഇന്ന്

വേദി –1 പൊലീസ് മൈതാനംദഫ്മുട്ട്, മാർഗംകളി, വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി, സംഘനൃത്തം വേദി–2 ദിനേശ് ഓഡിറ്റോറിയം നാടകംവേദി–3മുനിസിപ്പൽ ഹൈസ്കൂൾചെണ്ട, ചെണ്ടമേളം, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, കഥകളിവേദി–4ജവാഹർ ലൈബ്രറിസംഘഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗംവേദി–5ജവാഹർ ലൈബ്രറിവയലിൻ, വീണ, മദ്ദളം, ഗിത്താർവേദി–6കോളജ് ഓഫ് കൊമേഴ്സ്കളിമൺ ശിൽപനിർമാണം, ഫ്ലവർ അറേഞ്ച്മെന്റ്, മെഹന്തി

പോയിന്റ് നില

തിരുവനന്തപുരം–0കൊല്ലം –13പത്തനംതിട്ട – 8ആലപ്പുഴ– 21കോട്ടയം –6ഇടുക്കി– 6എറണാകുളം– 18തൃശൂർ– 16പാലക്കാട് –46മലപ്പുറം –18കോഴിക്കോട് –48വയനാട് –20കണ്ണൂർ– 33\കാസർകോട്– 7


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!