Breaking News
വിദ്യാർഥികൾക്ക് ഇൻഷുറൻസുമായി കണ്ണൂർ സർവകലാശാലാ ബജറ്റ്
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ എൻ.സുകന്യയാണ് അവതരിപ്പിച്ചത്.
വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിവിസി ഡോ. സാബു എ.ഹമീദ്, അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, ഡോ.പി.കെ.പ്രസാദൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി, പദ്ധതിയിതര ഇനങ്ങളിൽ നിന്നും മറ്റിനങ്ങളിൽ നിന്നുമായി 248.52 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.
അക്കാദമിക് മേഖലയിലെ പ്രധാന നിർദേശങ്ങൾ
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ, മാനേജ്മെന്റ് പഠന വകുപ്പിൽ സായാഹ്‌ന കോഴ്സുകൾ, നൈപുണ്യ വികസന പ്രോഗ്രാമുകൾ, വിദ്യാർഥികളുടെ ആവശ്യപ്രകാരമുള്ള കോഴ്സുകൾ എന്നിവ തുടങ്ങും.സർവകലാശാലയിലെ വിദ്യാർഥികൾക്കു സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.ജനുവരി മുതൽ ബിരുദ പ്രോഗ്രാമുകൾക്കും ഓൺലൈൻ ചോദ്യ പേപ്പർ.
പരീക്ഷാ നടത്തിപ്പും മൂല്യ നിർണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ 10.82 കോടി രൂപ.വിദ്യാർഥികളുടെ ഭാഷാ നൈപുണ്യവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു പാലയാട് ക്യാംപസിൽ ലാംഗ്വേജ് ലാബ് നിർമിക്കാൻ 10 ലക്ഷം രൂപ.
കായികപരിശീലന ക്യാംപ്, കായിക താരങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഇന്റർ കൊളീജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ, കഷ് അവാർഡുകൾ, ട്രോഫികൾ എന്നിവയ്ക്കായി 98 ലക്ഷം രൂപ.സർവകലാശാല ഗവേഷണ സ്കോളർഷിപ്പിന് 75 ലക്ഷം രൂപ, ഗവേഷണ ഫെലോഷിപ്പിന് 1.50 കോടി രൂപ, സീനിയർ റിസർച്ച് ഫെലോഷിപ്പിന് 40 ലക്ഷം രൂപ
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 25 ലക്ഷം രൂപ.സയൻസ് ഫെസ്റ്റിന് 5 ലക്ഷം രൂപ.സ്റ്റുഡന്റ് ഡവലപ്മെന്റ് ഫണ്ടിലേക്ക് 10 ലക്ഷം രൂപ.വിദൂര വിദ്യാഭ്യാസ സ്ഥാപനത്തിനു പകരം സ്കൂൾ ഓഫ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ. ഇതിൽ ഹ്രസ്വകാല, നൈപുണ്യ കോഴ്സുകൾ നടത്തും.
പഠന വകുപ്പുകളിൽ പുതുതായി ആരംഭിച്ച കോഴ്‌സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾക്കുമായി 75 ലക്ഷം രൂപ.സർവകലാശാലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 63.5 ലക്ഷം രൂപ.വിദഗ്‌ധ ഫാക്കൽറ്റി സേവനം ലഭ്യമാക്കാൻ 50 ലക്ഷം രൂപ.ടീച്ചിങ് അസിസ്റ്റന്റ്ഷിപ്/ഏൺ വൈൽ യു ലേൺ പരിപാടികൾക്ക് 50 ലക്ഷം രൂപ.
അധ്യാപകരുടെ ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിന് 15 ലക്ഷം രൂപ.ഇൻറ്റർ/മൾട്ടി/ട്രാൻസ് ഡിസിപ്ലിനറി വിഭാഗങ്ങളുടെ ഗവേഷണ ഉന്നമനത്തിന് 25 ലക്ഷം രൂപ.മഞ്ചേശ്വരം ക്യാംപസിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ.പുതുമയുള്ള സംരംഭങ്ങൾ, അക്കാദമിക്, സ്റ്റുഡന്റ് സപ്പോർട്ട് സ്കീമുകൾ എന്നിവയ്ക്കായി 3 കോടി രൂപ.പബ്ലിക്കേഷൻ ഡിവിഷൻ ആരംഭിക്കുന്നതിനു 10 ലക്ഷം രൂപ.
നിർമാണ പദ്ധതികളും തുകയും
താവക്കര ക്യാംപസിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 1.15 കോടി രൂപ.വനിതാ ഹോസ്റ്റലിന്റെയും ലീഗൽ സ്റ്റഡീസ് വകുപ്പിന്റെയും വിപുലീകരണത്തിനു പാലയാട് ക്യാംപസിനു 90 ലക്ഷം രൂപ. ലൈഫ് സയൻസ് ബ്ലോക്കിന്റെ നിർമാണത്തിനായി 2.50 കോടി രൂപ.മാങ്ങാട്ടുപറമ്പ ക്യാംപസിലെ ലൈറ്റ് റൂഫിങ്ങിനും ഭൂമി നിരപ്പാക്കലിനുമായി ഒരു കോടി രൂപ.
പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റലിന് 2 കോടി രൂപ.പാലയാട്, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിലെ ലൈബ്രറി വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ.താവക്കര, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിൽ റാംപ്, ലിഫ്റ്റ് എന്നിവയ്ക്കായി ഒരു കോടി രൂപ.മാങ്ങാട്ടുപറമ്പ് ക്യാംപസിലെ എംസിജെ വകുപ്പിൽ സ്റ്റുഡിയോ നിർമാണത്തിന് ഒരു കോടി രൂപ.
2 കോടി രൂപ ചെലവിട്ട് കംപ്യൂട്ടർ, ഫർണിച്ചർ, ലാബ് ഉപകരണങ്ങൾ വാങ്ങും.ആയോധന കലകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പെൺകുട്ടികൾക്കു പരിശീലനം നൽകാൻ 10 ലക്ഷം രൂപ.ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിക്ക് 50 ലക്ഷം രൂപ.സർവകലാശാല ഡിജിറ്റലൈസ് ചെയ്യാൻ ഒരു കോടി രൂപ.
തുല്യ നീതി ഉറപ്പുവരുത്തുന്നതിന് 75 ലക്ഷം രൂപ.ലൈബ്രറികളുടെ ഉന്നമനത്തിനായും പഠന വകുപ്പുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ഒരു കോടി രൂപ.ആഭ്യന്തര ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇആർപി സോഫ്റ്റ്‌വെയറിന് ഒരു കോടി രൂപ.ലൈബ്രറി നവീകരണത്തിനു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്കായി 1.5 കോടി രൂപ. സർവകലാശാല സമൂഹത്തിന്റെ മാനസിക, കായിക ഉല്ലാസത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് 75 ലക്ഷം രൂപ.
വികസന പദ്ധതികൾക്കു വിവിധ ക്യാംപസുകൾക്കായി മാറ്റിവച്ച തുക
താവക്കര – 2.15 കോടി രൂപ.തലശ്ശേരി – 4 കോടി രൂപ.മാങ്ങാട്ടുപറമ്പ്, ധർമശാല – 3.3 കോടി രൂപ.പയ്യന്നൂർ – 3.25 കോടി രൂപ.മഞ്ചേശ്വരം – 2 കോടി രൂപ.മാനന്തവാടി 2 കോടി രൂപ.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്