Breaking News
വിദ്യാർഥികൾക്ക് ഇൻഷുറൻസുമായി കണ്ണൂർ സർവകലാശാലാ ബജറ്റ്
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ എൻ.സുകന്യയാണ് അവതരിപ്പിച്ചത്.
വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിവിസി ഡോ. സാബു എ.ഹമീദ്, അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, ഡോ.പി.കെ.പ്രസാദൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി, പദ്ധതിയിതര ഇനങ്ങളിൽ നിന്നും മറ്റിനങ്ങളിൽ നിന്നുമായി 248.52 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.
അക്കാദമിക് മേഖലയിലെ പ്രധാന നിർദേശങ്ങൾ
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ, മാനേജ്മെന്റ് പഠന വകുപ്പിൽ സായാഹ്‌ന കോഴ്സുകൾ, നൈപുണ്യ വികസന പ്രോഗ്രാമുകൾ, വിദ്യാർഥികളുടെ ആവശ്യപ്രകാരമുള്ള കോഴ്സുകൾ എന്നിവ തുടങ്ങും.സർവകലാശാലയിലെ വിദ്യാർഥികൾക്കു സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.ജനുവരി മുതൽ ബിരുദ പ്രോഗ്രാമുകൾക്കും ഓൺലൈൻ ചോദ്യ പേപ്പർ.
പരീക്ഷാ നടത്തിപ്പും മൂല്യ നിർണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ 10.82 കോടി രൂപ.വിദ്യാർഥികളുടെ ഭാഷാ നൈപുണ്യവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു പാലയാട് ക്യാംപസിൽ ലാംഗ്വേജ് ലാബ് നിർമിക്കാൻ 10 ലക്ഷം രൂപ.
കായികപരിശീലന ക്യാംപ്, കായിക താരങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഇന്റർ കൊളീജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ, കഷ് അവാർഡുകൾ, ട്രോഫികൾ എന്നിവയ്ക്കായി 98 ലക്ഷം രൂപ.സർവകലാശാല ഗവേഷണ സ്കോളർഷിപ്പിന് 75 ലക്ഷം രൂപ, ഗവേഷണ ഫെലോഷിപ്പിന് 1.50 കോടി രൂപ, സീനിയർ റിസർച്ച് ഫെലോഷിപ്പിന് 40 ലക്ഷം രൂപ
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 25 ലക്ഷം രൂപ.സയൻസ് ഫെസ്റ്റിന് 5 ലക്ഷം രൂപ.സ്റ്റുഡന്റ് ഡവലപ്മെന്റ് ഫണ്ടിലേക്ക് 10 ലക്ഷം രൂപ.വിദൂര വിദ്യാഭ്യാസ സ്ഥാപനത്തിനു പകരം സ്കൂൾ ഓഫ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ. ഇതിൽ ഹ്രസ്വകാല, നൈപുണ്യ കോഴ്സുകൾ നടത്തും.
പഠന വകുപ്പുകളിൽ പുതുതായി ആരംഭിച്ച കോഴ്‌സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾക്കുമായി 75 ലക്ഷം രൂപ.സർവകലാശാലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 63.5 ലക്ഷം രൂപ.വിദഗ്‌ധ ഫാക്കൽറ്റി സേവനം ലഭ്യമാക്കാൻ 50 ലക്ഷം രൂപ.ടീച്ചിങ് അസിസ്റ്റന്റ്ഷിപ്/ഏൺ വൈൽ യു ലേൺ പരിപാടികൾക്ക് 50 ലക്ഷം രൂപ.
അധ്യാപകരുടെ ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിന് 15 ലക്ഷം രൂപ.ഇൻറ്റർ/മൾട്ടി/ട്രാൻസ് ഡിസിപ്ലിനറി വിഭാഗങ്ങളുടെ ഗവേഷണ ഉന്നമനത്തിന് 25 ലക്ഷം രൂപ.മഞ്ചേശ്വരം ക്യാംപസിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ.പുതുമയുള്ള സംരംഭങ്ങൾ, അക്കാദമിക്, സ്റ്റുഡന്റ് സപ്പോർട്ട് സ്കീമുകൾ എന്നിവയ്ക്കായി 3 കോടി രൂപ.പബ്ലിക്കേഷൻ ഡിവിഷൻ ആരംഭിക്കുന്നതിനു 10 ലക്ഷം രൂപ.
നിർമാണ പദ്ധതികളും തുകയും
താവക്കര ക്യാംപസിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 1.15 കോടി രൂപ.വനിതാ ഹോസ്റ്റലിന്റെയും ലീഗൽ സ്റ്റഡീസ് വകുപ്പിന്റെയും വിപുലീകരണത്തിനു പാലയാട് ക്യാംപസിനു 90 ലക്ഷം രൂപ. ലൈഫ് സയൻസ് ബ്ലോക്കിന്റെ നിർമാണത്തിനായി 2.50 കോടി രൂപ.മാങ്ങാട്ടുപറമ്പ ക്യാംപസിലെ ലൈറ്റ് റൂഫിങ്ങിനും ഭൂമി നിരപ്പാക്കലിനുമായി ഒരു കോടി രൂപ.
പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റലിന് 2 കോടി രൂപ.പാലയാട്, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിലെ ലൈബ്രറി വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ.താവക്കര, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിൽ റാംപ്, ലിഫ്റ്റ് എന്നിവയ്ക്കായി ഒരു കോടി രൂപ.മാങ്ങാട്ടുപറമ്പ് ക്യാംപസിലെ എംസിജെ വകുപ്പിൽ സ്റ്റുഡിയോ നിർമാണത്തിന് ഒരു കോടി രൂപ.
2 കോടി രൂപ ചെലവിട്ട് കംപ്യൂട്ടർ, ഫർണിച്ചർ, ലാബ് ഉപകരണങ്ങൾ വാങ്ങും.ആയോധന കലകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പെൺകുട്ടികൾക്കു പരിശീലനം നൽകാൻ 10 ലക്ഷം രൂപ.ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിക്ക് 50 ലക്ഷം രൂപ.സർവകലാശാല ഡിജിറ്റലൈസ് ചെയ്യാൻ ഒരു കോടി രൂപ.
തുല്യ നീതി ഉറപ്പുവരുത്തുന്നതിന് 75 ലക്ഷം രൂപ.ലൈബ്രറികളുടെ ഉന്നമനത്തിനായും പഠന വകുപ്പുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ഒരു കോടി രൂപ.ആഭ്യന്തര ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇആർപി സോഫ്റ്റ്‌വെയറിന് ഒരു കോടി രൂപ.ലൈബ്രറി നവീകരണത്തിനു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്കായി 1.5 കോടി രൂപ. സർവകലാശാല സമൂഹത്തിന്റെ മാനസിക, കായിക ഉല്ലാസത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് 75 ലക്ഷം രൂപ.
വികസന പദ്ധതികൾക്കു വിവിധ ക്യാംപസുകൾക്കായി മാറ്റിവച്ച തുക
താവക്കര – 2.15 കോടി രൂപ.തലശ്ശേരി – 4 കോടി രൂപ.മാങ്ങാട്ടുപറമ്പ്, ധർമശാല – 3.3 കോടി രൂപ.പയ്യന്നൂർ – 3.25 കോടി രൂപ.മഞ്ചേശ്വരം – 2 കോടി രൂപ.മാനന്തവാടി 2 കോടി രൂപ.
Breaking News
പി.സി ജോർജ് ജയിലിലേക്ക്

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്