Connect with us

Breaking News

പഴശ്ശി പുഴയിൽ അനധികൃത മണല്‍വാരല്‍ വ്യാപകം

Published

on

Share our post

ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ് മണലൂറ്റ്.

അണക്കെട്ടിന്റെ ഭാഗമായ പുഴകളില്‍നിന്നാണ് മണൽ മാഫിയസംഘം രാപ്പകൽ വ്യത്യാസമില്ലാതെ കൂറ്റൻ തോണികളും അത്യാധുനിക സംവിധാനങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍വാരി കടത്തുന്നത്. അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.

2018ലെ പ്രളയത്തെ തുടർന്ന് കുത്തിയൊലിച്ച് പുഴയുടെ വിവിധ കടവുകളിൽ അടിഞ്ഞുകൂടിയ മണൽ പ്രാദേശികമായോ സർക്കാർ ഏജൻസി വഴിയോ ലേലംചെയ്ത് മണൽ വില്‍പന നടത്തണമെന്ന ജനകീയാവശ്യത്തോട് മുഖം തിരിച്ചുനിന്ന്, സർക്കാർതലത്തിൽ നടപടിയെടുക്കാത്തതിനാലാണ് മണൽ മാഫിയകളുടെ നേതൃത്വത്തിൽ പുഴകളിൽ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നത്.

ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്‍കിയാല്‍ വര്‍ഷം തോറും സര്‍ക്കാറിലേക്ക് കോടിക്കണക്കിന് രൂപ വരുമാനമെത്തും. മണലിനായി നെട്ടോട്ടമോടുന്ന സാധാരണക്കാർക്ക് ആവശ്യത്തിന് മണൽ എത്തിച്ചുനൽകാനുമാകും.

എന്നാല്‍, മണല്‍ വാരാന്‍ കരാര്‍ നല്‍കാത്തതിനാൽ ഈ അവസരം മുതലെടുത്ത് എടക്കാനം, ചേളത്തൂർ, പടിയൂർ, പെരുവംപറമ്പ്, നിടിയോടി, പൂവംഭാഗത്ത് മണൽ മാഫിയസംഘം അധികൃതരുടെ ഒത്താശയോടെ വ്യാപകമായി മണൽ വാരിക്കടത്തി വിൽപന തുടങ്ങിയതോടെ സര്‍ക്കാറിന് ലഭിക്കേണ്ട കോടികളാണ് മാഫിയസംഘം കൊള്ളയടിക്കുന്നത്.

പഴശ്ശി പുഴയിലെ മണൽ വാരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലംചെയ്യാന്‍ കഴിയുകയുള്ളൂ. എട്ട് വര്‍ഷം മുമ്പുവരെ പഴശ്ശി ഡാമില്‍നിന്ന് മണല്‍ വാരുന്നതിനായി സ്വകാര്യവ്യക്തികൾക്ക് ലേലംചെയ്തു നൽകാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് 2011ൽ ഒന്നരക്കോടിയോളം രൂപക്കാണ്.

സര്‍ക്കാര്‍ നല്‍കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. വര്‍ഷംതോറും നടക്കുന്ന ലേലനടപടികള്‍ ഹരിത ട്രൈബ്യൂണൽ വിധിയിൽ തട്ടി നടക്കാതെവന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്.

പുഴയിലെ മണല്‍ യഥാസമയം നീക്കംചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിയന്തരമായും മണൽക്കൊള്ള അവസാനിപ്പിച്ച് പഴശ്ശി പുഴയിലെ മണൽ ലേലംചെയ്ത് സാധാരണക്കാർക്കുകൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!