Breaking News
പഴശ്ശി പുഴയിൽ അനധികൃത മണല്‍വാരല്‍ വ്യാപകം

ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ് മണലൂറ്റ്.
അണക്കെട്ടിന്റെ ഭാഗമായ പുഴകളില്‍നിന്നാണ് മണൽ മാഫിയസംഘം രാപ്പകൽ വ്യത്യാസമില്ലാതെ കൂറ്റൻ തോണികളും അത്യാധുനിക സംവിധാനങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍വാരി കടത്തുന്നത്. അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.
2018ലെ പ്രളയത്തെ തുടർന്ന് കുത്തിയൊലിച്ച് പുഴയുടെ വിവിധ കടവുകളിൽ അടിഞ്ഞുകൂടിയ മണൽ പ്രാദേശികമായോ സർക്കാർ ഏജൻസി വഴിയോ ലേലംചെയ്ത് മണൽ വില്പന നടത്തണമെന്ന ജനകീയാവശ്യത്തോട് മുഖം തിരിച്ചുനിന്ന്, സർക്കാർതലത്തിൽ നടപടിയെടുക്കാത്തതിനാലാണ് മണൽ മാഫിയകളുടെ നേതൃത്വത്തിൽ പുഴകളിൽ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നത്.
ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്കിയാല് വര്‍ഷം തോറും സര്‍ക്കാറിലേക്ക് കോടിക്കണക്കിന് രൂപ വരുമാനമെത്തും. മണലിനായി നെട്ടോട്ടമോടുന്ന സാധാരണക്കാർക്ക് ആവശ്യത്തിന് മണൽ എത്തിച്ചുനൽകാനുമാകും.
എന്നാല്‍, മണല്‍ വാരാന്‍ കരാര്‍ നല്കാത്തതിനാൽ ഈ അവസരം മുതലെടുത്ത് എടക്കാനം, ചേളത്തൂർ, പടിയൂർ, പെരുവംപറമ്പ്, നിടിയോടി, പൂവംഭാഗത്ത് മണൽ മാഫിയസംഘം അധികൃതരുടെ ഒത്താശയോടെ വ്യാപകമായി മണൽ വാരിക്കടത്തി വിൽപന തുടങ്ങിയതോടെ സര്‍ക്കാറിന് ലഭിക്കേണ്ട കോടികളാണ് മാഫിയസംഘം കൊള്ളയടിക്കുന്നത്.
പഴശ്ശി പുഴയിലെ മണൽ വാരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലംചെയ്യാന്‍ കഴിയുകയുള്ളൂ. എട്ട് വര്‍ഷം മുമ്പുവരെ പഴശ്ശി ഡാമില്‍നിന്ന് മണല്‍ വാരുന്നതിനായി സ്വകാര്യവ്യക്തികൾക്ക് ലേലംചെയ്തു നൽകാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് 2011ൽ ഒന്നരക്കോടിയോളം രൂപക്കാണ്.
സര്‍ക്കാര്‍ നല്കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. വര്‍ഷംതോറും നടക്കുന്ന ലേലനടപടികള്‍ ഹരിത ട്രൈബ്യൂണൽ വിധിയിൽ തട്ടി നടക്കാതെവന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്.
പുഴയിലെ മണല്‍ യഥാസമയം നീക്കംചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിയന്തരമായും മണൽക്കൊള്ള അവസാനിപ്പിച്ച് പഴശ്ശി പുഴയിലെ മണൽ ലേലംചെയ്ത് സാധാരണക്കാർക്കുകൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്