Breaking News
പഴശ്ശി പുഴയിൽ അനധികൃത മണല്‍വാരല്‍ വ്യാപകം

ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ് മണലൂറ്റ്.
അണക്കെട്ടിന്റെ ഭാഗമായ പുഴകളില്‍നിന്നാണ് മണൽ മാഫിയസംഘം രാപ്പകൽ വ്യത്യാസമില്ലാതെ കൂറ്റൻ തോണികളും അത്യാധുനിക സംവിധാനങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍വാരി കടത്തുന്നത്. അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.
2018ലെ പ്രളയത്തെ തുടർന്ന് കുത്തിയൊലിച്ച് പുഴയുടെ വിവിധ കടവുകളിൽ അടിഞ്ഞുകൂടിയ മണൽ പ്രാദേശികമായോ സർക്കാർ ഏജൻസി വഴിയോ ലേലംചെയ്ത് മണൽ വില്പന നടത്തണമെന്ന ജനകീയാവശ്യത്തോട് മുഖം തിരിച്ചുനിന്ന്, സർക്കാർതലത്തിൽ നടപടിയെടുക്കാത്തതിനാലാണ് മണൽ മാഫിയകളുടെ നേതൃത്വത്തിൽ പുഴകളിൽ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നത്.
ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്കിയാല് വര്‍ഷം തോറും സര്‍ക്കാറിലേക്ക് കോടിക്കണക്കിന് രൂപ വരുമാനമെത്തും. മണലിനായി നെട്ടോട്ടമോടുന്ന സാധാരണക്കാർക്ക് ആവശ്യത്തിന് മണൽ എത്തിച്ചുനൽകാനുമാകും.
എന്നാല്‍, മണല്‍ വാരാന്‍ കരാര്‍ നല്കാത്തതിനാൽ ഈ അവസരം മുതലെടുത്ത് എടക്കാനം, ചേളത്തൂർ, പടിയൂർ, പെരുവംപറമ്പ്, നിടിയോടി, പൂവംഭാഗത്ത് മണൽ മാഫിയസംഘം അധികൃതരുടെ ഒത്താശയോടെ വ്യാപകമായി മണൽ വാരിക്കടത്തി വിൽപന തുടങ്ങിയതോടെ സര്‍ക്കാറിന് ലഭിക്കേണ്ട കോടികളാണ് മാഫിയസംഘം കൊള്ളയടിക്കുന്നത്.
പഴശ്ശി പുഴയിലെ മണൽ വാരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ ലേലംചെയ്യാന്‍ കഴിയുകയുള്ളൂ. എട്ട് വര്‍ഷം മുമ്പുവരെ പഴശ്ശി ഡാമില്‍നിന്ന് മണല്‍ വാരുന്നതിനായി സ്വകാര്യവ്യക്തികൾക്ക് ലേലംചെയ്തു നൽകാറുണ്ടായിരുന്നു. അവസാനമായി ലേലം നടന്നത് 2011ൽ ഒന്നരക്കോടിയോളം രൂപക്കാണ്.
സര്‍ക്കാര്‍ നല്കുന്ന പാസ് മുഖാന്തരമാണ് ആവശ്യക്കാര്‍ക്ക് മണല്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. വര്‍ഷംതോറും നടക്കുന്ന ലേലനടപടികള്‍ ഹരിത ട്രൈബ്യൂണൽ വിധിയിൽ തട്ടി നടക്കാതെവന്നതോടെ പുഴയില്‍ ആവശ്യത്തിലധികം മണല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്.
പുഴയിലെ മണല്‍ യഥാസമയം നീക്കംചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിയന്തരമായും മണൽക്കൊള്ള അവസാനിപ്പിച്ച് പഴശ്ശി പുഴയിലെ മണൽ ലേലംചെയ്ത് സാധാരണക്കാർക്കുകൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്