Connect with us

Breaking News

നാടിന്റെ സ്‌പന്ദനമറിയുന്ന അക്ഷരാലയം

Published

on

Share our post

പാനൂർ: സാംസ്‌കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ്‌ ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്‌. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ്‌ സ്ഥലം ജനകീയ പങ്കാളിത്തത്തോടെ വാങ്ങി സർക്കാറിന് നൽകി. കെട്ടിടത്തിന്‌ സർക്കാർ അനുവദിച്ച തുക തികയാതെ വന്നപ്പോൾ നിർമാണ പ്രവൃത്തിയിലും പങ്കാളിയായി. പന്ന്യന്നൂർ പഞ്ചായത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ്‌ കേന്ദ്രവും സ്ഥാപിച്ചു.

താഴെ ചമ്പാട് – കൂരാറ റോഡിൽ വാഹന ഗതാഗത സൗകര്യമൊരുക്കുന്നതിലും താഴെ ചമ്പാട് -കോട്ടായി കൂലോ മനേക്കര റോഡ് നിർമാണത്തിലും പങ്കാളികളായി. 1975 കാലഘട്ടത്തിൽ നാട്ടുകാരനായ കെ പി സുരേന്ദ്രന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള ഫണ്ട്‌ ശേഖരണത്തിനും മുന്നിട്ടിറങ്ങി.ബാല, യുവജന, വനിതാ, വയോജന വേദികൾ, കലാസാംസ്കാരിക വേദി, രാഗം മ്യൂസിക് ചിത്രരചന വിദ്യാലയം, നൃത്ത ക്ലാസ്, കോൽക്കളി, അക്ഷരസേന, കാർഷിക കൂട്ടായ്മഎന്നിവയുമുണ്ട്‌.

ലൈബ്രറി ഡിജിറ്റലൈസേഷൻ നടപടി പുരോഗമിക്കുന്നു. 2007ൽ ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള സുവർണ കൈരളി പുരസ്കാരവും 2012 ൽ താലൂക്ക് റഫറൻസ് ഗ്രന്ഥാലയം അംഗീകാരവും ലഭിച്ചു.1956 ഫെബ്രുവരി 16ന് വി. ആർ കൃഷ്ണയ്യർ, ഒ .എൻ. വി, ചെറുകാട്, വി .ടി കുമാരൻ, പി. ആർ കുറുപ്പ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മഹാകവി ജി ശങ്കരകുറുപ്പാണ് വായനശാല ഉദ്ഘാടനംചെയ്‌തത്‌. നാട്ടുകാരിൽനിന്ന്‌ സ്വരൂപിച്ച തുകയും കൂത്തുപറമ്പ് ഡെവലപ്‌മെന്റ്‌ ബ്ലോക്ക് അനുവദിച്ച ഫണ്ടും ഉപയോഗിച്ചാണ്‌ ഇരുനില കെട്ടിടം പണിതത്‌.

എ .കെ ഗോവിന്ദൻ ഗുമസ്ഥൻ (പ്രസിഡന്റ്‌), മുണ്ടങ്ങാടൻ ഗോപാലൻ മേസ്ത്രി (സെക്രട്ടറി) എന്നിവരായിരുന്നു ആദ്യകാല ഭാരവാഹികൾ. ഐ .വി ദാസ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന്റെ ഫലമായി 1959 ൽ സ്ഥാപനത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. 2006ൽ മൂന്നുനിലകളായി കെട്ടിടം പുതുക്കിപ്പണിതു.

കെ .വിജയൻ പ്രസിഡന്റും ഇ ശിവദാസൻ സെക്രട്ടറിയുമാണ്‌. കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനം വിജയിപ്പിക്കുന്ന ഒരുക്കത്തിലാണ്‌ ഗ്രന്ഥാലയം പ്രവർത്തകർ. രണ്ട്‌ പ്രതിനിധികൾ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!