Breaking News
കർഷകർക്ക് മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത് കോടിക്കണക്കിന് മാങ്ങകൾ പാഴാകുന്നത് പതിവാണ്. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക് ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക് താങ്ങാക്കി മാറ്റിയെടുക്കാമെന്ന ചിന്തയിൽനിന്നാണ് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്.
നാടാകെ ഖ്യാതിയുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ ജന്മദേശത്ത് ഇത്തരമൊരു കമ്പനി രൂപം കൊണ്ടത് യാദൃശ്‌ചികമല്ല. വിശദമായ പദ്ധതിയും മുന്നൊരുക്കവും നടത്തിയാണ് 2016ൽ കമ്പനി പ്രവർത്തനം തുടങ്ങിയത്. 616 അംഗങ്ങളാണുള്ളത്. 2021ൽ കുറ്റ്യാട്ടൂർ മാങ്ങയ്‌ക്ക് ഭൗമ സൂചികാ പദവി ലഭിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇതിന് ആറുകോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. കുറ്റ്യാട്ടൂർ മാങ്ങ മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിൽ ഇറക്കിയാൽ വർഷം 12 കോടി രൂപയുടെ വിപണന സാധ്യതയുണ്ട്.ദേശ സൂചികാ പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിൽ വിപണിക്ക് പ്രിയ ഇനമാകും. അന്തർദേശീയ നിലവാരമുള്ള ഭൗമ സൂചികാ പദവി (ജിഐ) ടാഗ് നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്.
ഈ വർഷം മുതൽ പ്രോഡ്യൂസർ കമ്പനി കർഷകരിൽനിന്ന് മാങ്ങ നേരിട്ട് സംഭരിക്കുകയും വില അതത് സമയത്ത് നൽകുകയും ചെയ്യും. സംഭരിച്ച മാങ്ങ വൃത്തിയാക്കി, ഗ്രേഡ് തിരിച്ച് ഗുണമേന്മ ഉറപ്പാക്കി ജിഐ മുദ്ര പതിപ്പിച്ചാണ് വിപണിയിൽ ഇറക്കുക.കമ്പനി നഴ്‌സറിയിലൂടെ മാവിൻ തൈകളും ഗ്രാഫ്‌റ്റ് തൈകളും വിതരണം ചെയ്യുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്, സ്‌ക്വാഷ് ജാം, ജ്യൂസ്, മാംഗോബർ, പച്ചമാങ്ങ സ്‌ക്വാഷ്, ജാം ,ജ്യൂസ്, ഗ്രീൻ മാങ്കോ പൗഡർ, അടമാങ്ങ എന്നിവ ഉൽപ്പാദിപ്പിച്ച് വിപണം നടത്തുന്നുണ്ട്.
നബാർഡിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ വി ഒ പ്രഭാകരനും എം.ഡി. കെ ഉണ്ണിക്കൃഷ്‌ണനും പറഞ്ഞു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സഹകരിച്ചാൽ കുറ്റ്യാട്ടൂർ മാങ്ങയെ ലോക വിപണിയിലെത്തിക്കാനും അതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും ഇരുവരും വ്യക്തമാക്കി. ഫോൺ: 9744202555.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്