Connect with us

Breaking News

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Published

on

Share our post

കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത്‌ കോടിക്കണക്കിന്‌ മാങ്ങകൾ പാഴാകുന്നത്‌ പതിവാണ്‌. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക്‌ ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക്‌ താങ്ങാക്കി മാറ്റിയെടുക്കാമെന്ന ചിന്തയിൽനിന്നാണ്‌ കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്‌.

നാടാകെ ഖ്യാതിയുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ ജന്മദേശത്ത്‌ ഇത്തരമൊരു കമ്പനി രൂപം കൊണ്ടത്‌ യാദൃശ്‌ചികമല്ല. വിശദമായ പദ്ധതിയും മുന്നൊരുക്കവും നടത്തിയാണ്‌ 2016ൽ കമ്പനി പ്രവർത്തനം തുടങ്ങിയത്‌. 616 അംഗങ്ങളാണുള്ളത്‌. 2021ൽ കുറ്റ്യാട്ടൂർ മാങ്ങയ്‌ക്ക്‌ ഭൗമ സൂചികാ പദവി ലഭിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപാദിപ്പിക്കുന്നുണ്ട്‌.

ഇതിന്‌ ആറുകോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌. കുറ്റ്യാട്ടൂർ മാങ്ങ മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിൽ ഇറക്കിയാൽ വർഷം 12 കോടി രൂപയുടെ വിപണന സാധ്യതയുണ്ട്‌.ദേശ സൂചികാ പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിൽ വിപണിക്ക്‌ പ്രിയ ഇനമാകും. അന്തർദേശീയ നിലവാരമുള്ള ഭൗമ സൂചികാ പദവി (ജിഐ) ടാഗ്‌ നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്‌.

ഈ വർഷം മുതൽ പ്രോഡ്യൂസർ കമ്പനി കർഷകരിൽനിന്ന്‌ മാങ്ങ നേരിട്ട്‌ സംഭരിക്കുകയും വില അതത്‌ സമയത്ത്‌ നൽകുകയും ചെയ്യും. സംഭരിച്ച മാങ്ങ വൃത്തിയാക്കി, ഗ്രേഡ്‌ തിരിച്ച്‌ ഗുണമേന്മ ഉറപ്പാക്കി ജിഐ മുദ്ര പതിപ്പിച്ചാണ്‌ വിപണിയിൽ ഇറക്കുക.കമ്പനി നഴ്‌സറിയിലൂടെ മാവിൻ തൈകളും ഗ്രാഫ്‌റ്റ്‌ തൈകളും വിതരണം ചെയ്യുന്നുണ്ട്‌. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്‌, സ്‌ക്വാഷ്‌ ജാം, ജ്യൂസ്‌, മാംഗോബർ, പച്ചമാങ്ങ സ്‌ക്വാഷ്‌, ജാം ,ജ്യൂസ്‌, ഗ്രീൻ മാങ്കോ പൗഡർ, അടമാങ്ങ എന്നിവ ഉൽപ്പാദിപ്പിച്ച്‌ വിപണം നടത്തുന്നുണ്ട്‌.

നബാർഡിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന്‌ ചെയർമാൻ വി ഒ പ്രഭാകരനും എം.ഡി. കെ ഉണ്ണിക്കൃഷ്‌ണനും പറഞ്ഞു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സഹകരിച്ചാൽ കുറ്റ്യാട്ടൂർ മാങ്ങയെ ലോക വിപണിയിലെത്തിക്കാനും അതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും ഇരുവരും വ്യക്തമാക്കി. ഫോൺ: 9744202555.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!