Connect with us

Breaking News

ഹാപ്പിനെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Published

on

Share our post

തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്‌ചകളിലേക്ക്‌ മിഴിതുറന്ന്‌ ഹാപ്പിനസ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്‌ തിരിതെളിഞ്ഞു. തളിപ്പറമ്പ്‌ മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ രാഘവൻ തളിപ്പറമ്പിനെ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു.

നടൻ സന്തോഷ്‌ കീഴാറ്റൂർ രാഘവൻ തളിപ്പറമ്പിനെ പരിചയപ്പെടുത്തി. സിനിമകളുടെ ബുക്ക്‌ലെറ്റ്‌ അക്കാദമി വൈസ്‌ ചെയർമാനും നടനുമായ പ്രേംകുമാർ രാഘവൻ തളിപ്പറമ്പിന്‌ നൽകി പ്രകാശിപ്പിച്ചു. മേളയെക്കുറിച്ചുള്ള ഡെയിലി ബുള്ളറ്റിൻ നഗരസഭ വൈസ്‌ ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണന്‌ നൽകി പ്രകാശിപ്പിച്ചു. ആർട്ടിസ്‌റ്റ്‌ ഡയറക്ടർ ദീപിക സുശീലൻ സിനിമകൾ പരിചയപ്പെടുത്തി. സിനിമാ നിർമാതാവ്‌ രാജൻ മൊട്ടമ്മൽ, ചലച്ചിത്ര അക്കാദമി അംഗങ്ങളായ മനോജ്‌ കാന, പ്രദീപ്‌ ചൊക്ലി, എ നിശാന്ത്‌ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ സ്വാഗതവും ഷെറി ഗോവിന്ദ്‌ നന്ദിയും പറഞ്ഞു.

ഐ.എഫ്എഫ്കെയുടെ റീജണൽ ഫെസ്റ്റ് എന്ന നിലയിലാണ്‌ ചലച്ചിത്രമേള നടക്കുന്നത്‌. 21വരെ നടക്കുന്ന മേളയിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസിക് ക്രൗൺ, മൊട്ടമ്മൽ മാൾ തിയറ്ററുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദർശിപ്പിക്കുക.

ആദ്യദിനത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാൻ ചിത്രമായ ഹൂപ്പ്, മെമ്മറി ലാൻഡ്, എ പ്ലേസ് ഓഫ് ഔർ ഔൺ, മണിപ്പൂരി ചിത്രം ഔർ ഹോം എന്നിവയും മലയാളചിത്ര വിഭാഗത്തിൽ ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ബാക്കി വന്നവർ എന്നിങ്ങനെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സുവർണ ചകോരം നേടിയ ഉതമ, രജത ചകോരം നേടിയ ആലം, മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് – ഫിപ്രസി പുരസ്കാരങ്ങൾ നേടിയ അവർ ഹോം, മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരം കരസ്ഥമാക്കിയ അറിയിപ്പ്, നവാഗത സംവിധായകനുള്ള ഫീപ്രസി കരസ്ഥമാക്കിയ 19(1)എ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഓപ്പണ്‍ ഫോറം ഇന്ന്‌ തുടങ്ങും
തളിപ്പറമ്പ്‌
ഹാപ്പിനെസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ ഓപ്പൺ ഫോറം ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് നാലിന് തളിപ്പറമ്പ് രാജാസ് കൺവൻഷൻ സെന്ററിൽ ‘രാഷ്ട്രീയ സിനിമയും പ്രചാരണ സിനിമയും’ വിഷയത്തിലാണ് ഓപ്പൺഫോറം. പി പ്രേമചന്ദ്രൻ മോഡറേറ്ററാകും. പ്രിയനന്ദനൻ, വി കെ ജോസഫ്, ഷെറി ഗോവിന്ദ്, കെ രാമചന്ദ്രൻ, ജി രാരിഷ് എന്നിവർ പങ്കെടുക്കും.

സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് 
വിധേയനാക്കും: അടൂർ ഗോപാലകൃഷ്‌ണൻ
തളിപ്പറമ്പ്‌
സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന്‌ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. സമഷ്ടിയുടെ ഭാഗമാണ് നമ്മൾ ഓരോരുത്തരുമെന്ന് ഓർമപ്പെടുത്തുന്നതാണ്‌ സിനിമ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള കലകൾക്കൊപ്പം നിൽക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമ. ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കലാരൂപമായി സിനിമയും മാറുകയാണ്‌. സാഹിത്യ സൃഷ്ടി വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നൽകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ളവൻ സന്തോഷിക്കുമ്പോഴാണ് ഒരാൾക്ക് സ്വയം സന്തോഷവാനായി മാറാൻ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവയ്‌പ്പായി ഹാപ്പിനസ് ഫെസ്റ്റിവൽ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് മൊട്ടമ്മൽ മാളിലെ രാജാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹിക -സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരം ലഭിച്ച ‘ട്രയാംഗിൾ ഓഫ് സാഡ്നെസ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!