Connect with us

Breaking News

ഹാപ്പിനെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Published

on

Share our post

തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്‌ചകളിലേക്ക്‌ മിഴിതുറന്ന്‌ ഹാപ്പിനസ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്‌ തിരിതെളിഞ്ഞു. തളിപ്പറമ്പ്‌ മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ രാഘവൻ തളിപ്പറമ്പിനെ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു.

നടൻ സന്തോഷ്‌ കീഴാറ്റൂർ രാഘവൻ തളിപ്പറമ്പിനെ പരിചയപ്പെടുത്തി. സിനിമകളുടെ ബുക്ക്‌ലെറ്റ്‌ അക്കാദമി വൈസ്‌ ചെയർമാനും നടനുമായ പ്രേംകുമാർ രാഘവൻ തളിപ്പറമ്പിന്‌ നൽകി പ്രകാശിപ്പിച്ചു. മേളയെക്കുറിച്ചുള്ള ഡെയിലി ബുള്ളറ്റിൻ നഗരസഭ വൈസ്‌ ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണന്‌ നൽകി പ്രകാശിപ്പിച്ചു. ആർട്ടിസ്‌റ്റ്‌ ഡയറക്ടർ ദീപിക സുശീലൻ സിനിമകൾ പരിചയപ്പെടുത്തി. സിനിമാ നിർമാതാവ്‌ രാജൻ മൊട്ടമ്മൽ, ചലച്ചിത്ര അക്കാദമി അംഗങ്ങളായ മനോജ്‌ കാന, പ്രദീപ്‌ ചൊക്ലി, എ നിശാന്ത്‌ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ സ്വാഗതവും ഷെറി ഗോവിന്ദ്‌ നന്ദിയും പറഞ്ഞു.

ഐ.എഫ്എഫ്കെയുടെ റീജണൽ ഫെസ്റ്റ് എന്ന നിലയിലാണ്‌ ചലച്ചിത്രമേള നടക്കുന്നത്‌. 21വരെ നടക്കുന്ന മേളയിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസിക് ക്രൗൺ, മൊട്ടമ്മൽ മാൾ തിയറ്ററുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദർശിപ്പിക്കുക.

ആദ്യദിനത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാൻ ചിത്രമായ ഹൂപ്പ്, മെമ്മറി ലാൻഡ്, എ പ്ലേസ് ഓഫ് ഔർ ഔൺ, മണിപ്പൂരി ചിത്രം ഔർ ഹോം എന്നിവയും മലയാളചിത്ര വിഭാഗത്തിൽ ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ബാക്കി വന്നവർ എന്നിങ്ങനെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സുവർണ ചകോരം നേടിയ ഉതമ, രജത ചകോരം നേടിയ ആലം, മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് – ഫിപ്രസി പുരസ്കാരങ്ങൾ നേടിയ അവർ ഹോം, മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരം കരസ്ഥമാക്കിയ അറിയിപ്പ്, നവാഗത സംവിധായകനുള്ള ഫീപ്രസി കരസ്ഥമാക്കിയ 19(1)എ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഓപ്പണ്‍ ഫോറം ഇന്ന്‌ തുടങ്ങും
തളിപ്പറമ്പ്‌
ഹാപ്പിനെസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ ഓപ്പൺ ഫോറം ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് നാലിന് തളിപ്പറമ്പ് രാജാസ് കൺവൻഷൻ സെന്ററിൽ ‘രാഷ്ട്രീയ സിനിമയും പ്രചാരണ സിനിമയും’ വിഷയത്തിലാണ് ഓപ്പൺഫോറം. പി പ്രേമചന്ദ്രൻ മോഡറേറ്ററാകും. പ്രിയനന്ദനൻ, വി കെ ജോസഫ്, ഷെറി ഗോവിന്ദ്, കെ രാമചന്ദ്രൻ, ജി രാരിഷ് എന്നിവർ പങ്കെടുക്കും.

സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് 
വിധേയനാക്കും: അടൂർ ഗോപാലകൃഷ്‌ണൻ
തളിപ്പറമ്പ്‌
സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന്‌ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. സമഷ്ടിയുടെ ഭാഗമാണ് നമ്മൾ ഓരോരുത്തരുമെന്ന് ഓർമപ്പെടുത്തുന്നതാണ്‌ സിനിമ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള കലകൾക്കൊപ്പം നിൽക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമ. ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കലാരൂപമായി സിനിമയും മാറുകയാണ്‌. സാഹിത്യ സൃഷ്ടി വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നൽകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ളവൻ സന്തോഷിക്കുമ്പോഴാണ് ഒരാൾക്ക് സ്വയം സന്തോഷവാനായി മാറാൻ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവയ്‌പ്പായി ഹാപ്പിനസ് ഫെസ്റ്റിവൽ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് മൊട്ടമ്മൽ മാളിലെ രാജാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹിക -സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരം ലഭിച്ച ‘ട്രയാംഗിൾ ഓഫ് സാഡ്നെസ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!