Connect with us

Breaking News

മലയോരത്തിന്റെ അക്ഷര വെളിച്ചം

Published

on

Share our post

ആലക്കോട്: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മലയോര മണ്ണിൽ പൊന്ന് വിളയിക്കുന്ന കുടിയേറ്റ കർഷകന്‌ അറിവിന്റെ വെളിച്ചം പകർന്നതിൽ മുൻപന്തിയിലാണ്‌ മാമ്പൊയിൽ പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയം. പ്രദേശവാസികളുടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമാണിവിടം. പ്രദേശവാസികൾക്ക്‌ കായികക്ഷമത നൽകുക എന്ന ലക്ഷ്യത്തോടെ ദിവസവും പ്രവർത്തിക്കുന്ന ഫിറ്റ്നസ് കേന്ദ്രവും ഇവിടെയുണ്ട്‌.

വനിതാ, ബാല, വയോജന വേദികൾ കാര്യക്ഷമായി പ്രവർത്തിക്കുന്നു. കായിക വിനോദങ്ങളെയും വായനശാല പ്രോത്സാഹിപ്പിക്കുന്നു.ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരവും അക്ഷര ജ്വാല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.1976 ലാണ്‌ വായനശാലയുടെ പിറവി. പരേതനായ സെബാസ്റ്റ്യൻ മേപ്പറക്കാവിൽ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കർമ്മൽ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ ചെറിയ കെട്ടിടത്തിനോട് ചേർന്ന ചായിപ്പിലായിരുന്നു തുടക്കം.

ജോസഫ് മേപ്രക്കാവിലും അധ്യാപകനായ ജോസഫ് പാലപ്പള്ളിയുമായിരുന്നു സ്ഥാപക സാരഥികൾ. അറുപതോളം അംഗങ്ങളായിരുന്നു തുടക്കത്തിൽ.2008 ൽ പുതിയ കെട്ടിടം പണിതു. 2020ൽ ഇരുനില കെട്ടിടമാക്കി ഉയർത്തി. കപ്യൂട്ടർ ഉൾപ്പെടെ ഉപയോഗിച്ച് ആധുനിക രീതിയിലാണ്‌ പ്രവർത്തനം. 600 അംഗങ്ങളും വിവിധ വിഭാഗങ്ങളിലായി 10400 പുസ്തകങ്ങളുമുണ്ട്‌. ഗ്രന്ഥാലയത്തിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനം നടക്കുകയാണ്‌.

സെബാസ്റ്റ്യൻ കലവനാൽ പ്രസിഡന്റായും ബിനോയ്‌ പേഴത്തിങ്കൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിലള്ളത്‌.കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി വിവിധ പ്രവർത്തനം വായനശാല ഏറ്റെടുത്തിരുന്നു. ഇവയെല്ലാം മികച്ച രീതിയിൽ വിജയിപ്പിക്കാനുമായി. ലൈബ്രറി കോൺഗ്രസിൽ വലിയ പ്രതീക്ഷയാണ്‌ വായനശാല പ്രവർത്തകർക്ക്‌. മറ്റ്‌ ഗ്രന്ഥശാലകളുടെ പ്രവർത്തനം അറിയാനും പഠിക്കാനുമുള്ള അവസരമായാണ്‌ ഇതിനെ കാണുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!