Breaking News
ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പായി പയ്യാമ്പലം; പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ

കണ്ണൂർ: ഖത്തറിൽ നിന്നു കണ്ണൂരിലേക്ക് ഇന്നലെ ഒരു കാൽപന്തിന്റെ അകലം മാത്രം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടന്ന ഖത്തറിലെ ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പു തന്നെയായി ഇന്നലെ രാത്രി കണ്ണൂർ പയ്യാമ്പലം കടപ്പുറം. ആവേശക്കടലിന്റെ തീരത്ത്, ആരാധകരുടെ ആകാംക്ഷത്തിരമാലകളിലേറി അർജന്റീനയും ഫ്രാൻസും ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയിൽ പയ്യാമ്പലത്തെ പൂഴിപ്പരപ്പിൽ ഏറ്റുമുട്ടി.
പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ മെസ്സിക്കും എംബാപ്പയ്ക്കും അകമ്പടിക്കാരായി. ഫിഫ ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ച് കണ്ണൂരിലെ ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂൾ ഒരുക്കിയ ‘ഫിഫ ബീച്ച് ഫെസ്റ്റ് 2022’ അക്ഷരാർഥത്തിൽ നാടിന്റെ ഉത്സവമായി.
350 ചതുരശ്ര വലുപ്പമുള്ള പടുകൂറ്റൻ സ്ക്രീനിൽ കളിയുടെ തത്സമയ പ്രദർശനമൊരുക്കിയാണ് കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ വിരുന്നൊരുക്കിയത്. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ വൈകുന്നേരം തൊട്ടേ കടപ്പുറത്തേക്ക് ഒഴുകുകയായിരുന്നു. സെമി കാണാതെ പുറത്തായ ബ്രസീലിന്റെ ആരാധകരും നിരാശ മറച്ചുവച്ച് കലാശക്കളിയുടെ ആവേശപ്പോരിൽ പങ്കുചേരാനെത്തി.
8.30നു കിക്കോഫ് തൊട്ടേ ബിഗ് സ്ക്രീനിനു മുൻപിലെ ആൾക്കൂട്ടം അറബിക്കടലിനെ തോൽപിക്കുന്ന ആവേശക്കടലായി. രാജ്യമോ പതാകയോ നിറമോ ഒന്നും തന്നെ തടസ്സമായില്ല. കാൽപന്ത് പ്രണയം മാത്രം. ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂളിന്റെ പി.പി.നിസാം, എം.മുഹമ്മദ്, എ.പി.റാഷിദ്, കെ.ജദീർ, എം.അഷർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. മെഹ്ഫിൽ, ഡിജെ നൈറ്റ്, കരിമരുന്ന് പ്രയോഗം എന്നിവ ഫെസ്റ്റിനു കൊഴുപ്പേകി.
കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക്
കണ്ണൂർ∙ ലോകകപ്പ് ഫുട്ബോൾ കലാശക്കൊട്ടിനു ആവേശവുമായി പൊലീസ് മൈതാനിയിലെ കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക് സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബാേർഡിന്റെ നേതൃത്വത്തിലാണ് ചർച്ചാ വേദി സംഘടിപ്പിച്ചത്. മാധ്യമ പ്രവർത്തക എ.പി.സജിഷ മോഡറേറ്ററായിരുന്നു.
മുൻ ഫുട്ബോൾ താരം പി.കെ.ബാലചന്ദ്രൻ, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്ബോൾ താരം ബിനീഷ് കിരൺ, യുവജനക്ഷേമ ബോർഡ് അംഗം വി.കെ.സനോജ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് എസ്.സതീഷ്, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം കോച്ച് പി.വി.പ്രിയ, കായിക നിരീക്ഷകൻ പി.ദേവദാസ്, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, സന്ദീപ് ആലിങ്കൽ, കോമളവല്ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിഗ് സ്ക്രീനിൽ ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും നടന്നു.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
Breaking News
ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ


കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്