Connect with us

Breaking News

ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പായി പയ്യാമ്പലം; പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ

Published

on

Share our post

കണ്ണൂർ: ഖത്തറിൽ നിന്നു കണ്ണൂരിലേക്ക് ഇന്നലെ ഒരു കാൽപന്തിന്റെ അകലം മാത്രം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടന്ന ഖത്തറിലെ ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പു തന്നെയായി ഇന്നലെ രാത്രി കണ്ണൂർ പയ്യാമ്പലം കടപ്പുറം. ആവേശക്കടലിന്റെ തീരത്ത്, ആരാധകരുടെ ആകാംക്ഷത്തിരമാലകളിലേറി അർജന്റീനയും ഫ്രാൻസും ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയിൽ പയ്യാമ്പലത്തെ പൂഴിപ്പരപ്പിൽ ഏറ്റുമുട്ടി.

പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ മെസ്സിക്കും എംബാപ്പയ്ക്കും അകമ്പടിക്കാരായി. ഫിഫ ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ച് കണ്ണൂരിലെ ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂൾ ഒരുക്കിയ ‘ഫിഫ ബീച്ച് ഫെസ്റ്റ് 2022’ അക്ഷരാർഥത്തിൽ നാടിന്റെ ഉത്സവമായി.

350 ചതുരശ്ര വലുപ്പമുള്ള പടുകൂറ്റൻ സ്ക്രീനിൽ കളിയുടെ തത്സമയ പ്രദർശനമൊരുക്കിയാണ് കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ വിരുന്നൊരുക്കിയത്. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ വൈകുന്നേരം തൊട്ടേ കടപ്പുറത്തേക്ക് ഒഴുകുകയായിരുന്നു. സെമി കാണാതെ പുറത്തായ ബ്രസീലിന്റെ ആരാധകരും നിരാശ മറച്ചുവച്ച് കലാശക്കളിയുടെ ആവേശപ്പോരിൽ പങ്കുചേരാനെത്തി.

8.30നു കിക്കോഫ് തൊട്ടേ ബിഗ് സ്ക്രീനിനു മുൻപിലെ ആൾക്കൂട്ടം അറബിക്കടലിനെ തോൽപിക്കുന്ന ആവേശക്കടലായി. രാജ്യമോ പതാകയോ നിറമോ ഒന്നും തന്നെ തടസ്സമായില്ല. കാൽപന്ത് പ്രണയം മാത്രം. ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂളിന്റെ പി.പി.നിസാം, എം.മുഹമ്മദ്, എ.പി.റാഷിദ്, കെ.ജദീർ, എം.അഷർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. മെഹ്ഫിൽ, ഡിജെ നൈറ്റ്, കരിമരുന്ന് പ്രയോഗം എന്നിവ ഫെസ്റ്റിനു കൊഴുപ്പേകി.

കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക്

കണ്ണൂർ∙ ലോകകപ്പ് ഫുട്ബോൾ കലാശക്കൊട്ടിനു ആവേശവുമായി പൊലീസ് മൈതാനിയിലെ കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക് സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബാേർഡിന്റെ നേതൃത്വത്തിലാണ് ചർച്ചാ വേദി സംഘടിപ്പിച്ചത്. മാധ്യമ പ്രവർത്തക എ.പി.സജിഷ മോഡറേറ്ററായിരുന്നു.

മുൻ ഫുട്ബോൾ താരം പി.കെ.ബാലചന്ദ്രൻ, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്ബോൾ താരം ബിനീഷ് കിരൺ, യുവജനക്ഷേമ ബോർഡ് അംഗം വി.കെ.സനോജ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് എസ്.സതീഷ്, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം കോച്ച് പി.വി.പ്രിയ, കായിക നിരീക്ഷകൻ പി.ദേവദാസ്, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, സന്ദീപ് ആലിങ്കൽ, കോമളവല്ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിഗ് സ്ക്രീനിൽ ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും നടന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!