Connect with us

Breaking News

പാനുണ്ട ജങ്‌ഷന്‌ ഇനി ഉദ്യാന ശോഭ

Published

on

Share our post

പിണറായി: സൗന്ദര്യവൽക്കരിച്ച പാനുണ്ട റോഡ്‌ ജങ്‌ഷനും മെക്കാഡം ടാറിങ്‌ നടത്തിയ പാനുണ്ട–-പൊട്ടൻപാറ റോഡും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി പി .എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ (പിണറായി), കെ ഗീത (വേങ്ങാട്‌), പൊതുമരാമത്ത് വകുപ്പ് ഉത്തര മേഖലാ സൂപ്രണ്ടിങ്‌ എൻജിനീയർ ഇ ജി വിശ്വപ്രകാശ്, അസി.

എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, നിസാർ അഹമ്മദ്, എ .പി മോഹനൻ, ഷിംന പ്രസാദ്, പുതുക്കുടി ശ്രീധരൻ, ടി സുധീർ, കെ പി സദു എന്നിവർ സംസാരിച്ചു. കരാറുകാരൻ നിധിൻ പുരുഷോത്തമന്‌ മുഖ്യമന്ത്രി ഉപഹാരം നൽകി.അഞ്ച് കോടി രൂപ ചെലവിലാണ് പാനുണ്ട റോഡ് ജങ്‌ഷൻ സൗന്ദര്യവൽക്കരണവും അനുബന്ധ റോഡ് അഭിവൃദ്ധിപ്പെടുത്തലും പൂർത്തിയാക്കിയത്.

പാനുണ്ട -–-പൊട്ടൻപാറ റോഡ് വീതികൂട്ടിയാണ്‌ മെക്കാഡം ടാർ ചെയ്തത്‌. ഗതാഗതം സുഗമമാക്കുന്നതിന് കയറ്റം കുറയ്ക്കുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ ഉയർത്തുകയും ചെയ്തു. ഡ്രൈനേജും കവറിങ് സ്ലാബും ടൈൽസും പാകി നടപ്പാത നിർമിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൈവരിയുമുണ്ട്‌.

ബസ് കാത്തിരിപ്പ് കേന്ദ്രം, ഓപ്പൺ സ്റ്റേജ്, വൈദ്യുത വിളക്കുകൾ, ഇന്റർലോക്ക് പ്രവൃത്തി എന്നിവയും പൂർത്തിയായി. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൈവരിയിൽ വ്യാപാരികളുമായി സഹകരിച്ച്‌ നൂറോളം ചെടിച്ചട്ടികളും സ്ഥാപിച്ചു.

റോഡുകളുടെ വികസനം നാടിന്റെ 
പുരോഗതിക്ക് അനിവാര്യം: മുഖ്യമന്ത്രി
പിണറായി റോഡുകളുടെ വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ –- കൂത്തുപറമ്പ് റോഡിലെ പാനുണ്ട റോഡ് ജങ്‌ഷൻ സൗന്ദര്യവൽക്കരണവും ബിഎംബിസി ചെയ്ത് നവീകരിച്ച പാനുണ്ട –-പൊട്ടൻപാറ റോഡ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട റോഡ്‌ യാത്രാസൗകര്യം സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ സഹായിക്കുന്നുണ്ട്‌. നേരത്തെ യാത്രാസൗകര്യത്തിന്റെ ബുദ്ധിമുട്ട്‌ കൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ പോയി നിക്ഷേപിച്ചവരുണ്ടായിരുന്നു. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടായി.കേരളത്തിലെ വില്ലേജ്, പിഡബ്ല്യുഡി, ദേശീയപാത തുടങ്ങി എല്ലാ റോഡുകളും മെച്ചപ്പെടുത്താൻ സംസ്ഥാനത്തിനായി.

ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളുടെ വരവും വർധിച്ചു. ഏറ്റവും കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ കേരളത്തിലേക്ക് എത്തി. ദേശീയപാത വികസനം കാലതാമസമില്ലാതെ ഓരോ റീച്ചും പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ നിലവാരമുള്ള റോഡ് പ്രവൃത്തികളിൽ ഒന്നാണ് ബി.എം ആൻഡ് ബി.സി ടെക്നോളജിയെന്ന്‌ അധ്യക്ഷനായ പൊതുമരാമത്ത്‌ മന്ത്രി പി .എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ചെലവ് കൂടുതലാണെങ്കിലും പരമാവധി റോഡുകളെ ബി.എം.ബി.സി ആക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. 2026 ഓടെ 50 ശതമാനം പിഡബ്ല്യുഡി റോഡുകളും ബിഎംബിസിയാക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!