Connect with us

Breaking News

ലൈഫ് പദ്ധതിയിലൂടെ പാർപ്പിട പ്രശ്‌നം സമ്പൂർണമായി പരിഹരിക്കും: എം .വി ഗോവിന്ദൻ

Published

on

Share our post

കരുനാഗപ്പള്ളി : ലൈഫ് പദ്ധതിയിലൂടെ കേരളത്തിലെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സന്നദ്ധസംഘടനകളും വ്യക്തികളും ലൈഫ്‌ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

കുട്ടികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാവുന്ന കെഎസ്‌ടിഎ ‘കുട്ടിക്കൊരു വീട്’ പദ്ധതിയിലൂടെ മികച്ച മാതൃകയാണ് നടപ്പാക്കുന്നത്‌. എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഉയർത്തി ആധുനിക വിജ്ഞാനസമൂഹത്തിലേക്ക് കുതിക്കാനുള്ള പദ്ധതികൾക്കാണ് കേരളത്തിൽ രൂപംനൽകുന്നതെന്നും എം .വി ഗോവിന്ദൻ പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ് അധ്യക്ഷനായി. സി.പി.ഐ .എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി. രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി .കെ. ബാലചന്ദ്രൻ, കെ.എസ്ടി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി. കെ ഹരികുമാർ, ടി. ആർ മഹേഷ്, എസ്. സബിത, സംസ്ഥാന കമ്മിറ്റി അംഗം ആർ .ബി ശൈലേഷ് കുമാർ, ജില്ലാ സെക്രട്ടറി ബി സജീവ്, പ്രസിഡന്റ് എസ് സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ. എസ് ജയകുമാർ, കെ .രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീകുമാരൻപിള്ള, എം. കെ ലേഖകുമാരി, ഉപജില്ലാ സെക്രട്ടറി ഒ അനീഷ്, പ്രസിഡന്റ്‌ ജെ പി ജയലാൽ,

പ്രധാനാധ്യാപികമാരായ രശ്മിദേവി, എസ്. ഐ .ജമീല, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ആർ .ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ശിവദാസ് എന്നിവർ സംസാരിച്ചു. കൺവീനർ എ. എ സമദ് സ്വാഗതവും ഉപജില്ലാ ട്രഷറർ അശ്വതി ആർ നന്ദിയും പറഞ്ഞു. വീട് നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ സുരേഷ് പാലക്കോടിനെ എം. വി ഗോവിന്ദൻ ആദരിച്ചു.

കരുനാഗപ്പള്ളി യു.പി.ജി.എസിൽ ഏഴാം ക്ലാസിലും ബോയ്‌സ് എച്ച്എസ്‌.എസിൽ എട്ടിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് വീട് നിർമിച്ചുനൽകിയത്. എട്ടുലക്ഷം രൂപ ചെലവിൽ 500 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള വീടാണ് നിർമിച്ചത്. വൃക്കരോഗിയായ അച്ഛന്റെ മരണശേഷം ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടികളും അമ്മയും താമസിച്ചിരുന്നത്‌. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന കുടുംബത്തിന്‌ കെഎസ്‌ടിഎ ഇടപെടലിലാണ്‌ ബന്ധുക്കൾ ഭൂമി ലഭ്യമാക്കിയത്‌. കരുനാഗപ്പള്ളി ഉപജില്ലയിൽ കെ.എസ്‌.ടി.എ ഉപജില്ലാ കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടാണിത്‌.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!