Connect with us

Breaking News

സുപ്രീംകോടതി–-കേന്ദ്രസർക്കാർ പോര്‌ മുറുകുന്നു

Published

on

Share our post

ന്യൂഡൽഹി: സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ–-പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ച്‌ സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്‌താവനയ്ക്ക്‌ വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി .വൈ ചന്ദ്രചൂഡ്‌ മറുപടി നൽകിയിരുന്നു.

ഒരു കേസും ചെറുതല്ലെന്നും ഓർമിപ്പിച്ച ചീഫ്‌ ജസ്‌റ്റിസ്‌ ശനിയാഴ്‌ച മുൻ അറ്റോർണിജനറൽ അശോക്‌ദേശായിയുടെ സ്‌മരണാർഥമുള്ള പ്രഭാഷണത്തിലും നിലപാട്‌ ആവർത്തിച്ചു. ‘പൗരരുടെ വ്യക്തിസ്വാതന്ത്ര്യം എന്ത്‌ വില കൊടുത്തും കോടതി സംരക്ഷിക്കും. ആ കാര്യത്തിൽ ഞങ്ങളെ ഉറച്ചുവിശ്വസിക്കാം. ജനങ്ങൾക്ക്‌ കോടതികളിൽ വിശ്വാസമുണ്ട്‌’–- അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഭീമാ കൊറേഗാവ്‌ പ്രതികൾക്ക്‌ ആശ്വാസംനൽകിയ സുപ്രീംകോടതി ഇടപെടലുകൾ കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്‌. നോട്ട്‌ അസാധുവാക്കലിനെതിരായ ഹർജികൾ തള്ളണമെന്ന ആവശ്യം നിരസിച്ചതും രാജ്യദ്രോഹക്കുറ്റത്തിന്റെ ഉപയോഗം മരവിപ്പിച്ചതും സർക്കാരിന്‌ തിരിച്ചടിയായി. ഇതോടെയാണ്‌ ജഡ്‌ജി നിയമനങ്ങളിൽ ഇടപെട്ട്‌ സുപ്രീംകോടതിയെ നിയന്ത്രിക്കാനുള്ള നീക്കം തുടങ്ങിയത്‌.

കൊളീജിയം സംവിധാനത്തിനെതിരെ നിയമമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പടെ രംഗത്തെത്തി. സംവിധാനം രാജ്യത്തിന്റെ നിയമമാണെന്നും കേന്ദ്രസർക്കാർ അത്‌ പാലിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ വിമർശങ്ങൾ നടത്തുന്നത്‌ അവസാനിപ്പിക്കണമെന്നും കോടതി താക്കീത്‌ നൽകി.
എന്നാൽ, പിൻമാറാൻ ഉദ്ദേശമില്ലെന്ന്‌ വ്യക്തമാക്കുന്ന പ്രസ്‌താവനകളാണ്‌ നിയമമന്ത്രി പാർലമെന്റിൽ നടത്തിയത്‌. വരുംദിവസങ്ങളിൽ ഭിന്നത കൂടുതൽ രൂക്ഷമാകാനിടയുണ്ട്‌.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!