Connect with us

Breaking News

പശുക്കൾ ചത്തസംഭവം കാലിത്തീറ്റയിൽ വിഷാംശമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

Published

on

Share our post

കണ്ണൂർ : കൂടാളി കോവൂരിലെ ഡെയറി ഫാമിൽ പശുക്കൾ ചത്ത സംഭവത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ കാലിത്തീറ്റയിൽ വിഷാംശമില്ലെന്നു കണ്ടെത്തി. വകുപ്പ് ശേഖരിച്ച കേരള ഫീഡ്സ് കാലിത്തീറ്റയുടെ സാംപിൾ പരിശോധിച്ചതിൽ പൂപ്പലിന്റെയോ കീടനാശിനിയുടെയോ മറ്റ് മാരകമായ രാസവസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

പെട്ടെന്നുണ്ടായ വയർപെരുക്കമാണ് (അസിഡോസിസ്) പശു ചാകാനുള്ള കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതു ദഹനസംബന്ധമായ അസുഖമാണ്. ഫാമിലെ മൂന്നു പശുക്കളും 5 കിടാക്കളും 4 കോഴികളുമാണ് ചത്തത്. ഒരു പശുവിന്റെ പോസ്റ്റ്മോർട്ടമാണു നടത്തിയത്. ഫാമിൽ സൂക്ഷിച്ചിരുന്ന മറ്റു കാലിത്തീറ്റകളുടെ സാംപിൾ പരിശോധിച്ചിട്ടില്ല.

കേരള ഫീഡ്സ് കാലിത്തീറ്റയാണ് ഈ ദിവസങ്ങളിൽ പശുക്കൾക്കു നൽകിയതെന്ന ഫാമുടമ കെ.പ്രതീഷ് പറഞ്ഞതിനെത്തുടർന്നാണ് ഇതിന്റെ സാംപിളുകൾ പരിശോധിച്ചത്.ചത്ത പശുവിന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ആമാശയത്തിൽ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിലും പാലക്കാട് ആർപി ലബോറട്ടറിയിലുമാണ് പരിശോധനയ്ക്ക് അയച്ചത്.

പൂപ്പലിന്റെയും കീടനാശിനിയുടെയും സാന്നിധ്യം പരിശോധിച്ചിരുന്നു. തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളജ് ലാബിലും സാംപിൾ പരിശോധിച്ചു. കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക്സ് ലാബിലെ പരിശോധനയിലും മരണകാരണം കാലിത്തീറ്റയിലെ വിഷാംശമല്ലെന്നു കണ്ടെത്തിയിരുന്നു. കേരള ഫീഡ്സ് നടത്തിയ പരിശോധനകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

കൂടുതൽ പരിശോധന നടത്തും

പുല്ലു കഴിച്ചപ്പോഴോ വെള്ളത്തിലൂടെയോ ഉണ്ടായ പ്രശ്നങ്ങളാണ് പശുക്കൾ ചാകാൻ കാരണമായതെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. എന്നാൽ കാലിത്തീറ്റ മാറിയപ്പോൾ മറ്റു പ്രശന്ങ്ങളില്ല. ഇപ്പോഴും ഇതേ പുല്ലും വെള്ളവും തന്നെയാണ് നൽകുന്നത്. കോഴിക്കോട് ലാബിൽ സാംപിൾ പരിശോധനയ്ക്കു കൊടുത്തിട്ടുണ്ട്. കേരളത്തിനു പുറത്ത് ഒരു സ്ഥലത്ത് കൂടി പരിശോധനയ്ക്കു കൊടുക്കാൻ സാംപിൾ എടുത്തു വച്ചിട്ടുണ്ട്. കേരള ഫീഡ്സ് അധികൃതർ 4 ദിവസം മുൻപ് ബന്ധപ്പെട്ടിരുന്നു. നഷ്ടപരിഹാരം തരാമെന്ന് അറിയിച്ചിട്ടുണ്ട്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!