Connect with us

Breaking News

മലയോര കര്‍ഷകരുടെ വേദന മനസ്സിലാക്കാതെ ഭൂപടമുണ്ടാക്കിയവര്‍ക്ക് മാപ്പില്ലെന്ന് താമരശ്ശേരി ബിഷപ്പ്

Published

on

Share our post

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സമരമുഖത്തേക്ക് നീങ്ങുകയാണ് കത്തോലിക്കാസഭ. പ്രസ്തുത വിഷയത്തില്‍, തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതായാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ അറിയിച്ചു.

കേരള സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹസര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പ് പിന്‍വലിക്കണമെന്നും പകരം പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വ്വേ നടത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നുമാണ് സമരത്തിന് പിന്നിലെ ആവശ്യം.

തങ്ങളുടെ അഭ്യര്‍ത്ഥന പല തവണ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത വിഷയത്തില്‍ തരിമ്പും ആത്മാര്‍ത്ഥതയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സര്‍ക്കാരിന് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. എന്നിട്ടും, കണ്ടാല്‍ ആര്‍ക്കും അതിര്‍ത്തികള്‍ മനസ്സിലാവാത്ത തരത്തിലുള്ളതും തെറ്റുകള്‍ നിറഞ്ഞതുമായ ഒരു ഭൂപടമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരെയും ജനങ്ങളെയും കൂടുതല്‍ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റാലി നടത്തുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. സമരത്തിന്റെ ഉദ്ഘാടകന്‍ താമരശ്ശേരി ബിഷപ്പ് തന്നെയായിരിക്കും.

മലയോര ജനതയുടെ വേദന മനസ്സിലാക്കാതെ ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് എങ്ങനെയാണ് മാപ്പ് നല്‍കാനാവുക എന്ന് ബിഷപ്പ് ചോദിച്ചു. ഇതുമായി പന്ധപ്പെട്ട് കഴിഞ്ഞദിവസം വനംമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക്, ബഫര്‍സോണ്‍ വിഷയത്തില്‍ വനംമന്ത്രി തന്നെയാണ് ഉറക്കം നടിക്കുന്നതെന്ന് ബിഷപ്പ് മറുപടി പറഞ്ഞു.

ബഫര്‍സോണ്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം നിയോഗിക്കാതെ, രണ്ടുമൂന്ന് മന്ത്രിമാരെയെങ്കിലും സര്‍ക്കാര്‍ നിയോഗിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍, മലയോരകര്‍ഷകരുടെ ആശങ്കപരിഹരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് കെസിബിസിയും കെസിബിസി നേതൃത്വത്തിലുള്ള കര്‍ഷകസംഘടനകളും ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി കര്‍ഷകര്‍ക്കെതിരാണെന്ന് കെസിബിസി കരുതുന്നില്ല. ബഫര്‍സോണുമായി ബന്ധപ്പെട്ട ജനദ്രോഹ നടപടികള്‍ക്കുപിന്നില്‍ മറ്റേതോ ലോബിയാണെന്നാണ്‌ സംശയിക്കുന്നത്. എന്തുകൊണ്ടാണ് സര്‍വ്വേ റിപ്പോര്‍ട്ട് ഇത്രയും വൈകിപ്പിച്ചത് എന്നത് സംശയാജനകമാണ്. ബഫര്‍സോണിനുപിന്നില്‍ നിശ്ശബ്ദ കുടിയിറക്കാണ് നടത്തുന്നതെന്നും താമരശ്ശേരി രൂപത ആരോപിക്കുന്നു.

വനമേഖല കൂടാതെ റവന്യൂഭൂമി അടക്കമുള്ള സ്ഥലങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ മാത്രമാണ് സര്‍വ്വേ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥരെ നടപടികളുടെ ഭാഗമാക്കിയില്ല എന്നും ചോദിക്കുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!