Connect with us

Breaking News

ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയെന്ന്‌ ജനതയെ ബോധ്യപ്പെടുത്തണം: തപൻസെൻ

Published

on

Share our post

കോഴിക്കോട്‌: ഹിന്ദുത്വം മതപദ്ധതിയല്ല, രാഷ്‌ട്രീയ അജൻഡയാണെന്ന വസ്‌തുത മതവിശ്വാസികൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്താനാകണമെന്ന്‌ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയാണെന്ന്‌ സവർക്കർ തന്നെ സമ്മതിച്ചിട്ടുണ്ട്‌.

അത് ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല, തൊഴിലാളിവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു പതിനഞ്ചാം സംസ്ഥാന സമ്മേളനം ടാഗോർ ഹാളി (കാട്ടാക്കട ശശി നഗർ)ൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതം നോക്കിയല്ല അവർ തൊഴിലാളിവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌. ആരാണ്‌ യഥാർഥ ശത്രുവെന്ന്‌ തൊഴിലാളികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണം.വർഗീയവൽക്കരണം മുതലാളിത്ത അജൻഡയാണെന്ന് തിരിച്ചറിയണം. ദ്രോഹ നയങ്ങൾ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ്‌ ബാധിക്കുന്നത്‌. അതിന്‌ മതപരമായ വേർതിരിവില്ല.

എന്നാൽ, രാജ്യത്തെ കൊള്ളയടിക്കാൻ ഭരിക്കുന്നവർ വർഗീയവിഭജനം സൃഷ്ടിക്കുകയാണ്‌. കോർപറേറ്റ്‌, രാഷ്‌ട്രീയ കൂട്ടുകെട്ടാണ്‌ രാജ്യത്തെ നിയന്ത്രിക്കുന്നത്‌. നിക്ഷേപം നടത്താതെ ലാഭംകൊയ്യാൻ കോർപറേറ്റുകൾക്ക്‌ അവസരമൊരുക്കുകയാണ്‌.

തൊഴിലാളി വർഗം അധ്വാനിച്ചുണ്ടാക്കുന്ന മിച്ചമാണ്‌ കോർപറേറ്റുകൾക്ക് നൽകുന്നത്‌. പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ പത്തുലക്ഷം കോടി രൂപയുടെ കടമാണ്‌ എഴുതിത്തള്ളിയത്. ഇത്‌ ദേശവിരുദ്ധവും ക്രിമിനൽ പ്രവൃത്തിയുമാണ്‌. ഇതിനായി നിയമങ്ങളുണ്ടാക്കുന്നു. പാർലമെന്റിൽ ഭരണപക്ഷത്തോടൊപ്പം ബൂർഷ്വാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നു. ഇടതുപക്ഷ പാർടികൾ അവിടെ ഒറ്റപ്പെടുന്ന അനുഭവമാണ്.

മുതലാളിത്തം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. അത്‌ രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക സന്തുലിതാവസ്ഥയും തകർക്കും. കോർപറേറ്റുകൾ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി പൊതുബോധത്തെ സ്വാധീനിക്കുന്നു. ഇത്‌ തുറന്നുകാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ബദൽ നയം നടപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തെ തകർക്കാൻ സംഘടിത ഗൂഢാലോചനയാണ്‌ നടക്കുന്നത്‌.

ക്ഷേമപ്രവർത്തനങ്ങളിൽനിന്നെല്ലാം കേന്ദ്ര സർക്കാർ പിൻവാങ്ങുമ്പോൾ കേരളം മാറിച്ചിന്തിക്കുന്നു. അവശത അനുഭവിക്കുന്നവരുടെ ക്ഷേമം സർക്കാർ ഏറ്റെടുക്കുന്നു. എന്നാൽ, ഇതിനുള്ള സാമ്പത്തിക വിഭവസമാഹരണംപോലും കേന്ദ്രം തടയുകയാണ്‌. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ്‌ ശ്രമം. കോർപറേറ്റ്‌, വർഗീയ അജൻഡയെക്കുറിച്ച്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്‌ ട്രേഡ്‌ യൂണിയനുകൾ ഏറ്റെടുക്കേണ്ട പ്രധാന രാഷ്‌ട്രീയദൗത്യമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!