Connect with us

Breaking News

ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയെന്ന്‌ ജനതയെ ബോധ്യപ്പെടുത്തണം: തപൻസെൻ

Published

on

Share our post

കോഴിക്കോട്‌: ഹിന്ദുത്വം മതപദ്ധതിയല്ല, രാഷ്‌ട്രീയ അജൻഡയാണെന്ന വസ്‌തുത മതവിശ്വാസികൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്താനാകണമെന്ന്‌ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയാണെന്ന്‌ സവർക്കർ തന്നെ സമ്മതിച്ചിട്ടുണ്ട്‌.

അത് ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല, തൊഴിലാളിവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു പതിനഞ്ചാം സംസ്ഥാന സമ്മേളനം ടാഗോർ ഹാളി (കാട്ടാക്കട ശശി നഗർ)ൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതം നോക്കിയല്ല അവർ തൊഴിലാളിവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌. ആരാണ്‌ യഥാർഥ ശത്രുവെന്ന്‌ തൊഴിലാളികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണം.വർഗീയവൽക്കരണം മുതലാളിത്ത അജൻഡയാണെന്ന് തിരിച്ചറിയണം. ദ്രോഹ നയങ്ങൾ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ്‌ ബാധിക്കുന്നത്‌. അതിന്‌ മതപരമായ വേർതിരിവില്ല.

എന്നാൽ, രാജ്യത്തെ കൊള്ളയടിക്കാൻ ഭരിക്കുന്നവർ വർഗീയവിഭജനം സൃഷ്ടിക്കുകയാണ്‌. കോർപറേറ്റ്‌, രാഷ്‌ട്രീയ കൂട്ടുകെട്ടാണ്‌ രാജ്യത്തെ നിയന്ത്രിക്കുന്നത്‌. നിക്ഷേപം നടത്താതെ ലാഭംകൊയ്യാൻ കോർപറേറ്റുകൾക്ക്‌ അവസരമൊരുക്കുകയാണ്‌.

തൊഴിലാളി വർഗം അധ്വാനിച്ചുണ്ടാക്കുന്ന മിച്ചമാണ്‌ കോർപറേറ്റുകൾക്ക് നൽകുന്നത്‌. പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ പത്തുലക്ഷം കോടി രൂപയുടെ കടമാണ്‌ എഴുതിത്തള്ളിയത്. ഇത്‌ ദേശവിരുദ്ധവും ക്രിമിനൽ പ്രവൃത്തിയുമാണ്‌. ഇതിനായി നിയമങ്ങളുണ്ടാക്കുന്നു. പാർലമെന്റിൽ ഭരണപക്ഷത്തോടൊപ്പം ബൂർഷ്വാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നു. ഇടതുപക്ഷ പാർടികൾ അവിടെ ഒറ്റപ്പെടുന്ന അനുഭവമാണ്.

മുതലാളിത്തം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. അത്‌ രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക സന്തുലിതാവസ്ഥയും തകർക്കും. കോർപറേറ്റുകൾ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി പൊതുബോധത്തെ സ്വാധീനിക്കുന്നു. ഇത്‌ തുറന്നുകാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ബദൽ നയം നടപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തെ തകർക്കാൻ സംഘടിത ഗൂഢാലോചനയാണ്‌ നടക്കുന്നത്‌.

ക്ഷേമപ്രവർത്തനങ്ങളിൽനിന്നെല്ലാം കേന്ദ്ര സർക്കാർ പിൻവാങ്ങുമ്പോൾ കേരളം മാറിച്ചിന്തിക്കുന്നു. അവശത അനുഭവിക്കുന്നവരുടെ ക്ഷേമം സർക്കാർ ഏറ്റെടുക്കുന്നു. എന്നാൽ, ഇതിനുള്ള സാമ്പത്തിക വിഭവസമാഹരണംപോലും കേന്ദ്രം തടയുകയാണ്‌. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ്‌ ശ്രമം. കോർപറേറ്റ്‌, വർഗീയ അജൻഡയെക്കുറിച്ച്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്‌ ട്രേഡ്‌ യൂണിയനുകൾ ഏറ്റെടുക്കേണ്ട പ്രധാന രാഷ്‌ട്രീയദൗത്യമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!