Connect with us

Breaking News

ഇവിടെ പങ്കിടും പാതി മുറ്റവും അക്ഷരങ്ങളും

Published

on

Share our post

ശ്രീകണ്ഠപുരം: സ്‌കൂളും വായനശാലയും ഒറ്റമതിലിനുള്ളിൽ പ്രവർത്തിക്കുന്ന അപൂർവതയാണ്‌ കാവുമ്പായി തളിയൻ രാമൻ നമ്പ്യാർ സ്മാരക പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തെ വേറിട്ട്‌ നിർത്തുന്നത്‌. കാവുമ്പായി ഗവ. എൽപി സ്‌കൂളാണ്‌ വായനശാല കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്‌. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ജ്വലിക്കുന്ന കാവുമ്പായി കർഷകസമരത്തിന്റെ സ്മാരകം കൂടിയാണ്‌ വായനശാല.

കാവുമ്പായി സമരനായകരിലൊരാളായ തളിയൻ രാമൻ നമ്പ്യാരുടെ സ്മരണയ്‌ക്കായി 1962ലാണ്‌ വായനശാല സ്ഥാപിക്കുന്നത്‌. രാമൻ നമ്പ്യാരുടെ മകൻ ഇ കെ രാഘവൻ നമ്പ്യാർ കമ്യൂണിസ്റ്റ് പാർടിയുടെ അന്നത്തെ ബ്രാഞ്ച് സെക്രട്ടറി പി .പി ഗോവിന്ദൻ നമ്പ്യാരുടെ പേരിൽ നൽകിയ സ്ഥലത്താണ് വായനശാല നിർമിച്ചത്.

പി. പി ഗോവിന്ദൻ നമ്പ്യാർ, എം .സി കേപ്പുക്കുട്ടി, ഇ .കെ രാഘവൻ നമ്പ്യാർ, എസ്‌. കെ മാധവൻ തുടങ്ങിയവരായിരുന്നു ആദ്യകാല സംഘാടകർ. കാവുമ്പായി ബാലകൃഷ്ണൻ, എം .സി ഹരിദാസൻ, എസ്‌. കെ നാരായണൻ, എം. സി ശ്രീധരൻ, എം .വി കുഞ്ഞിരാമൻ തുടങ്ങിയവർ ഗ്രന്ഥാലയത്തെ ഉന്നതിയിലെത്തിക്കുന്നതിന്‌ മുന്നിട്ട്‌ പ്രവർത്തിച്ചു. 2000 ലാണ്‌ കെട്ടിടം നവീകരിച്ചത്‌.

ആറ്‌ ലക്ഷത്തോളം രൂപ വിലമതിക്കുന്ന 11,158 പുസ്തകങ്ങളുടെ ശേഖരമുണ്ട് ഗ്രന്ഥശാലയിൽ. ആനുകാലികങ്ങളായി 35ഓളം പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. വായനശാല അംഗങ്ങളായി 505 പേരുണ്ട്‌. ആയിരക്കണക്കിനു കുട്ടികൾക്ക് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം പകരാൻ വായനശാലക്ക്‌ കഴിഞ്ഞു. പഠനവീട്, വായനക്കളരി, പുസ്തക കൂട്ട്, സ്‌നേഹസദനം, സ്റ്റഡി സെന്റർ, വനിതാ, ബാലവേദികൾ തുടങ്ങിയവ ഈ സാംസ്‌കാരിക കേന്ദ്രത്തെ മികവിലേക്ക്‌ ഉയർത്തുന്നു.

ടി .വി ജയേഷ്‌ പ്രസിഡന്റും എ. രാമൻ സെക്രട്ടറിയുമാണ്‌.
രാജ്യത്തെ പ്രഥമ ലൈബ്രറി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നതിന്റെ ആവേശത്തിലാണ്‌ ഗ്രന്ഥശാല പ്രവർത്തകർ. വായനശാലയുടെ ചരിത്രം ഡോക്യുമെന്ററിയായി ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!