Connect with us

Breaking News

മഹിളകൾക്ക് കണ്ണൂരിൽ ആസ്ഥാന മന്ദിരം

Published

on

Share our post

കണ്ണൂർ: തനിച്ചാകുന്നവർക്കും അതിക്രമം നേരിടുന്നവർക്കുമുള്ള ആശ്വാസകേന്ദ്രമായി സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന്‌ ഞായറാഴ്‌ച അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പി .കെ ശ്രീമതി കല്ലിടും. തളാപ്പ്‌ മിക്‌സഡ്‌ യുപി സ്‌കൂളിനു സമീപം അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ്‌ മൂന്നുനില കെട്ടിടം നിർമിക്കുന്നത്‌.

രാവിലെ പത്തിന്‌ നടക്കുന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റിയംഗം കെ .കെ ശൈലജ എം.എൽ.എ അധ്യക്ഷയാകും. വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി സുശീലാ ഗോപാലൻ അനുസ്‌മരണ പ്രഭാഷണം നടത്തും.
വീടുകളിൽ അതിക്രമം നേരിടുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ എത്തിച്ചേരുന്നതിനും അവർക്ക്‌ നിയമസഹായം ലഭ്യമാക്കുന്നതിനും കൗൺസിലേഴ്‌സിനെ ഉൾപ്പെടെ ലഭ്യമാക്കി മുഴുവൻ സമയപ്രവർത്തനമാണ്‌ ഉദ്ദേശിക്കുന്നത്‌.

സ്‌ത്രീകളുടെ ശാക്തീകരണത്തിനും അവർക്ക്‌ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുശീലാ ഗോപാലൻ മെമ്മോറിയൽ സൊസൈറ്റി ഫോർ വിമൻ എംപവർമെന്റ്‌ ആൻഡ്‌ ചൈൽഡ്‌ പ്രൊട്ടക്ഷൻ എന്ന പേരിൽ സന്നദ്ധസംഘടനയ്‌ക്കു രൂപംനൽകിയിട്ടുണ്ട്‌. ഇതിന്റെ പേരിലാണ്‌ 11.45സെന്റ്‌ സ്ഥലം വാങ്ങിയത്‌.കെട്ടിട നിർമാണത്തിനായി അമ്പത്‌, നൂറ്‌, ഇരുനൂറ്‌ രൂപ കൂപ്പണുകളുമായി പ്രവർത്തകർ ജനങ്ങളിലേക്ക്‌ ഇറങ്ങുകയായിരുന്നു. ആഗസ്‌ത്‌ 20 മുതൽ 26 വരെയാണ്‌ 4000 യൂണിറ്റുകൾ ഫണ്ട്‌ പിരിവ്‌ നടത്തിയത്‌. ആദ്യകാല പ്രവർത്തകരുടെ കുടുംബാംഗങ്ങളും സംഘടനയോട്‌ ആത്മബന്ധമുള്ള നിരവധിപേരും സംഭാവന നൽകി.

ഒന്നാംനിലയിൽ ജില്ലാകമ്മിറ്റി ഓഫീസും വായനമുറിയും ഡൈനിങ് ഹാളും. കൗൺസലിങ് ഹാളും ഇവിടെയാണ്‌. പഠനാവശ്യത്തിനും പരീക്ഷയ്‌ക്കും മറ്റുമായി ദൂരസ്ഥലങ്ങളിൽനിന്ന്‌ ജില്ലയിലേത്തുന്നവർക്ക്‌ സുരക്ഷിതമായി താമസിക്കാനുള്ള ഡോർമിറ്ററികളാണ്‌ രണ്ടാംനിലയിൽ. ട്രെയിനുകളിലും മറ്റും രാത്രി എത്തുന്ന സ്‌ത്രീകൾക്ക്‌ ഒരു ദിവസം തങ്ങാനുള്ള സൗകര്യവും ഒരുക്കും. 30 പേർക്കുള്ള മുറികളാണുണ്ടാവുക. മൂന്നാംനില മൾട്ടിപർപ്പസ്‌ കോൺഫറൻസ്‌ ഹാളാണ്‌.

സൗജന്യ വൈഫൈ ഉൾപ്പെടെ നൽകി സ്‌ത്രീകൾക്ക്‌ തൊഴിലിടങ്ങളായും ഉപയോഗിക്കാം. ഐടി സംരംഭകർക്കും മറ്റും ഈ സ്ഥലം വിനിയോഗിക്കാനാകും. റൂഫ്‌ മഴമറ നിർമിച്ച്‌ വിശാലമായ പച്ചക്കറി കൃഷിക്ക്‌ സജ്ജമാക്കും. മതിയായ പാർക്കിങ്‌ സൗകര്യവുമുണ്ട്‌. തൻസിഹയാണ്‌ രൂപകൽപ്പന നിർവഹിച്ചത്‌. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!