Connect with us

Breaking News

ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട് -മുഖ്യമന്ത്രി

Published

on

Share our post

പയ്യോളി: ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും എക്കാലത്തും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായ പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യാനുള്ള ശ്രമം അതിന്റെ തുടക്കകാലം മുതൽതന്നെ ശത്രുപക്ഷം ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ട ചരിത്രമാണ് ഉണ്ടായത്. നിരവധി സഖാക്കൾ ജീവൻത്യജിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമം ഒരു ശക്തിക്കും സാധ്യമല്ല.

1957ൽ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിലൂടെ രാജ്യത്തിനുതന്നെ തീരാക്കളങ്കമായ നടപടി മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളെ വേട്ടയാടുന്ന സമീപനമാണ് വലതുപക്ഷത്തുനിന്ന് എന്നും നേരിടേണ്ടിവന്നിട്ടുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ പോലും ഒറ്റിക്കൊടുത്ത സംഘ്പരിവാർ ശക്തികൾ രാജ്യം ഭരിക്കുന്നത് കോൺഗ്രസിന്റെ ബലഹീനതയെയാണ് വെളിപ്പെടുത്തുന്നതെന്നും പാഠപുസ്തകങ്ങളിൽ വർഗീയത തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസമേഖല കൈയടക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി. ചന്തു അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കാനത്തിൽ ജമീല, ടി.പി. രാമകൃഷ്ണൻ, മുൻ എം.എൽ.എമാരായ കെ. ദാസൻ, പി. വിശ്വൻ, ജില്ല സെക്രട്ടറി പി. മോഹനൻ, ഏരിയ സെക്രട്ടറി എം.പി. ഷിബു, കെ.കെ. മുഹമ്മദ്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയെ കാണാൻ വൻ ജനക്കൂട്ടം
പയ്യോളി: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായി പയ്യോളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത് വൻ ജനക്കൂട്ടം.

പ്രത്യേകം സജ്ജമാക്കിയ വേദിയിലും സമീപത്തെ കെട്ടിടത്തിന്റെ മുകളിലും റോഡിലുമെല്ലാം നുറുകണക്കിനു പേരെത്തി. വൈകീട്ട് നാലരയോടെ എത്തുമെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിട്ട് മാത്രമാണ് വൈകിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം 35 മിനിട്ട് നീണ്ടു. പാർട്ടിയുടെ ആരംഭകാലം മുതലുള്ള ചരിത്രവിവരണങ്ങൾ ഉൾക്കൊണ്ട സംസാരം ഏറെ ശ്രദ്ധയോടെയാണ് സദസ്സ് കേട്ടത്.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!