Connect with us

Breaking News

സംരംഭക വര്‍ഷം: ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍

Published

on

Share our post

കണ്ണൂര്‍:സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 77.61 ശതമാനമാണ് ജില്ല ഇതുവരെ കൈവരിച്ച നേട്ടം. 551.84 കോടിയുടെ നിക്ഷേപവും ഉണ്ടായി. 18223 തൊഴില്‍ സൃഷ്ടിക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ജില്ല അഞ്ചാം സ്ഥാനത്താണ്. പദ്ധതിയുടെ ഭാഗമായി 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 94 ഇന്റേണുകളെയാണ് നിയമിച്ചത്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ്‌ഡെസ്‌ക് കാര്യക്ഷമമാണെന്ന് യോഗം വിലയിരുത്തി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മൂന്നാമത് അവലോകന യോഗമാണ് ചേര്‍ന്നത്.ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ ചെറിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്നും തുടക്കത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുമെങ്കിലും അത് മറികടന്ന് വിജയത്തിലെത്താന്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് നടന്ന ശില്‍പശാലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച ഇന്റേണ്‍മാരെ അനുമോദിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് എം. എസ്. എം ഇ ലോണ്‍ പോയിന്റ് മേധാവി വി കെ ആദര്‍ശ് മോട്ടിവേഷന്‍ പരിശീലനക്ലാസെടുത്തു. ‘സംരംഭകത്വം-നൂതനാശയങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചയും ഇന്റേണ്‍മാരുടെ അനുഭവം പങ്കിടലും നടന്നു. തുടര്‍ന്ന് സംഗീത സാഹിത്യ സദസ് അരങ്ങേറി.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ .എസ് ഷിറാസ് അധ്യക്ഷത വഹിച്ചു.

ഇ .ഐ മാനേജര്‍ വി .കെ ശ്രീജന്‍, ക്രെഡിറ്റ് മാനേജര്‍ എസ്. കെ ഷമ്മി, ആര്‍. ഇ .ടി മാനേജര്‍ ഇ ആര്‍ നിധിന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ(ഹെഡ് ക്വാര്‍ട്ടേഴ്സ്) ടി ശിവദാസന്‍, കെ .ഷിബിന്‍, തളിപ്പറമ്പ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ. പി ഗിരീഷ്‌കുമാര്‍, കണ്ണൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ(കണ്ണൂര്‍)കെ അരവിന്ദാക്ഷന്‍, കെ. കെ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!