Breaking News
മണ്ണറിഞ്ഞു വേണം കൃഷി; പാഠം പകർന്ന് പരിശീലനം
തളിപ്പറമ്പ് : മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾ പോലെയാണ് മണ്ണിന് ജൈവാംശമെന്ന് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.വനജ. മലയാള മനോരമയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവും ചേർന്നു കർഷകർക്കായി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വനജ.
കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ അധ്യക്ഷത വഹിച്ചു.മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് പ്രസംഗിച്ചു.പ്രകൃതി സൗഹൃദ കൃഷി സംബന്ധിച്ച ക്ലാസും ഡോ. വനജ നയിച്ചു.അശാസ്ത്രീയവും വിവേചനരഹിതവുമായ വളപ്രയോഗം മണ്ണിന്റെ ജൈവാംശം പാടേ നശിപ്പിക്കും. ചെടികളുടെ രോഗലക്ഷണങ്ങൾ മാത്രം നോക്കിയല്ല മരുന്നു തളിക്കേണ്ടതെന്നും മൂലകാരണം കണ്ടെത്തിയാണ് കീടനാശിനികൾ ഉപയോഗിക്കേണ്ടതെന്നും ഡോ. വനജ ഓർമപ്പെടുത്തി.
കുരുമുളക് ചെടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ ക്ലാസെടുത്തു.വാഴക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിമ വിര നിയന്ത്രണം, ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ പടന്നക്കാട് കാർഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസി. പ്രഫസർ ഡോ. ഗവാസ് രാഗേഷ് വിശദമാക്കി.
വിളകളുടെ ആരോഗ്യത്തിന് സൂക്ഷ്മ മൂലക പോഷണം സംബന്ധിച്ച് പടന്നക്കാട് കാർഷിക കോളജിലെ മണ്ണ് ഗവേഷണ വിഭാഗം അസി. പ്രഫസർ ഡോ. എൻ.കെ.ബിനിത ക്ലാസെടുത്തു. മണ്ണ് പരിശോധിച്ച് ആവശ്യമായ അളവിൽ മാത്രമേ വളങ്ങൾ ചേർക്കാവൂ എന്ന് ബിനിത പറഞ്ഞു. കർഷകരുടെ സംശയ നിവാരണത്തിന് കൃഷി ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
കർഷകരുടെ ചോദ്യങ്ങൾക്ക് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ, കുരുമുളക് ഗവേഷണ കേന്ദ്രം അസി. പ്രഫസർമാരായ ഡോ. ബി.സുധ, ഡോ. രശ്മി പോൾ, കെ.കെ.ദിവ്യ തുടങ്ങിയവർ മറുപടി നൽകി. രക്ഷാ സോപ്പ്, കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ഉൽപന്നങ്ങളായ പാനകം കാപ്പിക്കൂട്ട്, കുരുമുളക് പപ്പടം, ജൈവപോഷകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ ഉൾപ്പെട്ട കിറ്റുകളും പങ്കെടുത്ത കർഷകർക്ക് നൽകി.
പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ നിന്നായി 130 കർഷകർ പങ്കെടുത്തു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കർഷകർക്കായി ജനുവരിയിൽ ഇരിട്ടിയിലും പരിശീലന പരിപാടി ഒരുക്കും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്