Breaking News
മണ്ണറിഞ്ഞു വേണം കൃഷി; പാഠം പകർന്ന് പരിശീലനം
തളിപ്പറമ്പ് : മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾ പോലെയാണ് മണ്ണിന് ജൈവാംശമെന്ന് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.വനജ. മലയാള മനോരമയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവും ചേർന്നു കർഷകർക്കായി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വനജ.
കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ അധ്യക്ഷത വഹിച്ചു.മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് പ്രസംഗിച്ചു.പ്രകൃതി സൗഹൃദ കൃഷി സംബന്ധിച്ച ക്ലാസും ഡോ. വനജ നയിച്ചു.അശാസ്ത്രീയവും വിവേചനരഹിതവുമായ വളപ്രയോഗം മണ്ണിന്റെ ജൈവാംശം പാടേ നശിപ്പിക്കും. ചെടികളുടെ രോഗലക്ഷണങ്ങൾ മാത്രം നോക്കിയല്ല മരുന്നു തളിക്കേണ്ടതെന്നും മൂലകാരണം കണ്ടെത്തിയാണ് കീടനാശിനികൾ ഉപയോഗിക്കേണ്ടതെന്നും ഡോ. വനജ ഓർമപ്പെടുത്തി.
കുരുമുളക് ചെടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ ക്ലാസെടുത്തു.വാഴക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിമ വിര നിയന്ത്രണം, ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ പടന്നക്കാട് കാർഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസി. പ്രഫസർ ഡോ. ഗവാസ് രാഗേഷ് വിശദമാക്കി.
വിളകളുടെ ആരോഗ്യത്തിന് സൂക്ഷ്മ മൂലക പോഷണം സംബന്ധിച്ച് പടന്നക്കാട് കാർഷിക കോളജിലെ മണ്ണ് ഗവേഷണ വിഭാഗം അസി. പ്രഫസർ ഡോ. എൻ.കെ.ബിനിത ക്ലാസെടുത്തു. മണ്ണ് പരിശോധിച്ച് ആവശ്യമായ അളവിൽ മാത്രമേ വളങ്ങൾ ചേർക്കാവൂ എന്ന് ബിനിത പറഞ്ഞു. കർഷകരുടെ സംശയ നിവാരണത്തിന് കൃഷി ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
കർഷകരുടെ ചോദ്യങ്ങൾക്ക് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ, കുരുമുളക് ഗവേഷണ കേന്ദ്രം അസി. പ്രഫസർമാരായ ഡോ. ബി.സുധ, ഡോ. രശ്മി പോൾ, കെ.കെ.ദിവ്യ തുടങ്ങിയവർ മറുപടി നൽകി. രക്ഷാ സോപ്പ്, കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ഉൽപന്നങ്ങളായ പാനകം കാപ്പിക്കൂട്ട്, കുരുമുളക് പപ്പടം, ജൈവപോഷകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ ഉൾപ്പെട്ട കിറ്റുകളും പങ്കെടുത്ത കർഷകർക്ക് നൽകി.
പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ നിന്നായി 130 കർഷകർ പങ്കെടുത്തു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കർഷകർക്കായി ജനുവരിയിൽ ഇരിട്ടിയിലും പരിശീലന പരിപാടി ഒരുക്കും.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്