Connect with us

Breaking News

മണ്ണറിഞ്ഞു വേണം കൃഷി; പാഠം പകർന്ന് പരിശീലനം

Published

on

Share our post

തളിപ്പറമ്പ് : മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾ പോലെയാണ് മണ്ണിന് ജൈവാംശമെന്ന് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.വനജ. മലയാള മനോരമയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവും ചേർന്നു കർഷകർക്കായി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വനജ.

കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ അധ്യക്ഷത വഹിച്ചു.മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് പ്രസംഗിച്ചു.പ്രകൃതി സൗഹൃദ കൃഷി സംബന്ധിച്ച ക്ലാസും ഡോ. വനജ നയിച്ചു.അശാസ്ത്രീയവും വിവേചനരഹിതവുമായ വളപ്രയോഗം മണ്ണിന്റെ ജൈവാംശം പാടേ നശിപ്പിക്കും. ചെടികളുടെ രോഗലക്ഷണങ്ങൾ മാത്രം നോക്കിയല്ല മരുന്നു തളിക്കേണ്ടതെന്നും മൂലകാരണം കണ്ടെത്തിയാണ് കീടനാശിനികൾ ഉപയോഗിക്കേണ്ടതെന്നും ഡോ. വനജ ഓർമപ്പെടുത്തി.

കുരുമുളക് ചെടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ ക്ലാസെടുത്തു.വാഴക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിമ വിര നിയന്ത്രണം, ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ പടന്നക്കാട് കാർഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസി. പ്രഫസർ ഡോ. ഗവാസ് രാഗേഷ് വിശദമാക്കി.

വിളകളുടെ ആരോഗ്യത്തിന് സൂക്ഷ്മ മൂലക പോഷണം സംബന്ധിച്ച് പടന്നക്കാട് കാർഷിക കോളജിലെ മണ്ണ് ഗവേഷണ വിഭാഗം അസി. പ്രഫസർ ഡോ. എൻ.കെ.ബിനിത ക്ലാസെടുത്തു. മണ്ണ് പരിശോധിച്ച് ആവശ്യമായ അളവിൽ മാത്രമേ വളങ്ങൾ ചേർക്കാവൂ എന്ന് ബിനിത പറഞ്ഞു. കർഷകരുടെ സംശയ നിവാരണത്തിന് കൃഷി ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

കർഷകരുടെ ചോദ്യങ്ങൾക്ക് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ, കുരുമുളക് ഗവേഷണ കേന്ദ്രം അസി. പ്രഫസർമാരായ ഡോ. ബി.സുധ, ഡോ. രശ്മി പോൾ, കെ.കെ.ദിവ്യ തുടങ്ങിയവർ മറുപടി നൽകി. രക്ഷാ സോപ്പ്, കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ഉൽപന്നങ്ങളായ പാനകം കാപ്പിക്കൂട്ട്, കുരുമുളക് പപ്പടം, ജൈവപോഷകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ ഉൾപ്പെട്ട കിറ്റുകളും പങ്കെടുത്ത കർഷകർക്ക് നൽകി.

പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ നിന്നായി 130 കർഷകർ പങ്കെടുത്തു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കർഷകർക്കായി ജനുവരിയിൽ ഇരിട്ടിയിലും പരിശീലന പരിപാടി ഒരുക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!