Connect with us

Breaking News

തളിപ്പറമ്പിൽ മൊത്ത വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; 70 ലക്ഷം രൂപയുടെ നഷ്ടം

Published

on

Share our post

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണു ബുധനാഴ്ച അർധരാത്രി തീ പിടിച്ചത്. 2 നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനം പൂർണമായും കത്തിനശിച്ചു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ 5 യൂണിറ്റ് അഗ്നിരക്ഷാ സേന 4 മണിക്കൂറോളം യത്നിച്ചാണ് തീ കെടുത്തിയത്.

ഈ സ്ഥാപനത്തിന് അടുത്ത മുറിയിൽ പടക്കക്കട പ്രവർത്തിക്കുന്നത് ആശങ്ക പരത്തി. ഓടിക്കൂടിയ നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ അതിവേഗം പടക്കങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്താണ് ദുരന്തം ഒഴിവാക്കിയത്. അർധരാത്രിയോടെ ഇതുവഴി പോയവരാണ് കടയിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ആളുകളെ വിളിച്ച് കൂട്ടുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. കടയുടെ ഒന്നാം നിലയിൽ വെളിച്ചെണ്ണയും മറ്റും ഉണ്ടായിരുന്നു.

ഇവയ്ക്കു തീ പിടിച്ചതോടെ അഗ്നിബാധ നിയന്ത്രണാതീതമായി. ലോകകപ്പ് ഫുട്ബോൾ മത്സരം കാണുവാൻ സമീപ സ്ഥലങ്ങളിൽ കൂടി നിന്നവരാണ് ഓടിയെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

അക്ബർ ട്രേഡേഴ്സിൽ ഉണ്ടായിരുന്ന ചാക്ക് കണക്കിന് അരി, ആട്ടപൊടി, മറ്റു പലവ്യഞ്ജന സാധനങ്ങളെല്ലാം കത്തി കരിഞ്ഞ നിലയിലാണ്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാ സേന റീജനൽ ഓഫിസർ പി.രഞ്ജിത്ത്, തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്.

എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്. റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർ സി. സിറാജ് എന്നിവരും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടുത്ത കാലത്ത് ഇതിന് സമീപത്തുള്ള മറ്റൊരു സ്ഥാപനവും ഇത്തരത്തിൽ കത്തി നശിച്ചിരുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!