Connect with us

Breaking News

ടാറിങ് പൂർണമായി തകർന്നു; എങ്ങനെ കയറുമീ ചുരം ?

Published

on

Share our post

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗമാണ് റോഡ് പൂർണമായി തകർന്നത്. കോവിഡ് കാലത്തിനു ശേഷം മാത്രം ഈ റോഡിൽ 63 ലക്ഷം രൂപയുടെ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്.

ടാറിങ് പൂർണമായി പൊളിച്ചു നീക്കി വീണ്ടും റോഡിന്റെ ഉപരിതലം പുതുക്കി പണിതിരുന്നു. എന്നാൽ വലിയഭാരം കയറ്റിയ ചരക്കു വാഹനങ്ങളും ചെങ്കല്ല് കയറ്റിയ ലോറികളും നിരന്തരം കടന്നു പോകുന്നതിനെ തുടർന്നാണു ചുരത്തിലെ ദുർഘടമായ ഭാഗത്തെ ടാറിങ് തകരുന്നതെന്നു നാട്ടുകാർ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന നാലുവരി പാതയുടെ ഭാഗം എന്ന നിലയിൽ റോഡ് ഫണ്ട് ബോർഡ് ഈ ചുരം റോഡിനെ ഏറ്റെടുത്തിരുന്നു. എല്ലാ വർഷവും ചുരം മേഖലയിലെ അറ്റകുറ്റപണികൾക്കായി വൻ തുകകൾ നീക്കി വയ്ക്കാറുണ്ടെങ്കിലും ഓരോ പണികൾ കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ റോഡ് തകരുന്ന സ്ഥിതിയാണ്.

ഈ വർഷം ചുരം ഭാഗത്തിനു സമീപം റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം അതും തകർന്നു. 2018ലും 2019ലും ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് ചുരത്തിലെ റോഡിന്റെ വശങ്ങൾ തകർന്നു പോയിരുന്നു. ഈ ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണത്തിനുള്ള നടപടികൾ മാത്രമാണു സ്വീകരിച്ചത്.

5 മീറ്റർ മാത്രമാണു ചുരത്തിലെ പല ഇടങ്ങളിലും റോഡിന്റെ ആകെ വീതി. റോഡ് തകരുന്നതിനാൽ ചെറിയ വാഹനങ്ങളുമായി എത്തുന്നവരാണു കുടുങ്ങുന്നത്. കയറ്റത്തിൽ വാഹനം നിന്നു പോകുന്നതും കുഴിയിൽ നിന്നു കയറാൻ കഴിയാതെ വരുന്നതും ഗതാഗതക്കുരുക്കുകൾക്കും കാരണമാകുന്നുണ്ട്. നിർമാണ വസ്തുക്കളുമായി ചുരം കയറി പോകുന്ന വാഹനങ്ങളിൽ നിന്നു തെറിച്ചു വീഴുന്ന കല്ലുകളും ചെറു വാഹനങ്ങൾക്കും പിന്നാലെ കയറ്റം കയറി ചെല്ലുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.

കല്ലും മണലും കൽപ്പൊടിയും കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് ഉയരുന്ന പൊടിയും പ്രശ്നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വിമാനത്താവളത്തിലേക്ക് നാലുവരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത ഈ റോഡ് പക്ഷെ, ചുരം ഭാഗത്ത് പരമാവധി ലഭിക്കുന്ന വീതിയിൽ മാത്രമാകും വികസിപ്പിക്കുക.

അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള വിമാനത്താവള റോഡ് രണ്ടു വരി പാത മാത്രമായിരിക്കും എന്നും റോഡ് ഫണ്ട് ബോർഡ് അറിയിച്ചിരുന്നു.വിമാനത്താവള റോഡിന്റെ ഭാഗമാക്കിയതോടെ അറ്റകുറ്റപണികളും വൈകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

കെഎസ്ആർടിസിയുടെ മുപ്പതോളം സർവീസുകൾ ഈ റോഡിലുണ്ട്. സ്കൂൾ, കോളജ്, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾ വൈകിയാൽ വൻ അപകടങ്ങൾക്കും സാധ്യത ഉള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!