Breaking News
ടാറിങ് പൂർണമായി തകർന്നു; എങ്ങനെ കയറുമീ ചുരം ?

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗമാണ് റോഡ് പൂർണമായി തകർന്നത്. കോവിഡ് കാലത്തിനു ശേഷം മാത്രം ഈ റോഡിൽ 63 ലക്ഷം രൂപയുടെ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്.
ടാറിങ് പൂർണമായി പൊളിച്ചു നീക്കി വീണ്ടും റോഡിന്റെ ഉപരിതലം പുതുക്കി പണിതിരുന്നു. എന്നാൽ വലിയഭാരം കയറ്റിയ ചരക്കു വാഹനങ്ങളും ചെങ്കല്ല് കയറ്റിയ ലോറികളും നിരന്തരം കടന്നു പോകുന്നതിനെ തുടർന്നാണു ചുരത്തിലെ ദുർഘടമായ ഭാഗത്തെ ടാറിങ് തകരുന്നതെന്നു നാട്ടുകാർ പറയുന്നു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന നാലുവരി പാതയുടെ ഭാഗം എന്ന നിലയിൽ റോഡ് ഫണ്ട് ബോർഡ് ഈ ചുരം റോഡിനെ ഏറ്റെടുത്തിരുന്നു. എല്ലാ വർഷവും ചുരം മേഖലയിലെ അറ്റകുറ്റപണികൾക്കായി വൻ തുകകൾ നീക്കി വയ്ക്കാറുണ്ടെങ്കിലും ഓരോ പണികൾ കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ റോഡ് തകരുന്ന സ്ഥിതിയാണ്.
ഈ വർഷം ചുരം ഭാഗത്തിനു സമീപം റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം അതും തകർന്നു. 2018ലും 2019ലും ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് ചുരത്തിലെ റോഡിന്റെ വശങ്ങൾ തകർന്നു പോയിരുന്നു. ഈ ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണത്തിനുള്ള നടപടികൾ മാത്രമാണു സ്വീകരിച്ചത്.
5 മീറ്റർ മാത്രമാണു ചുരത്തിലെ പല ഇടങ്ങളിലും റോഡിന്റെ ആകെ വീതി. റോഡ് തകരുന്നതിനാൽ ചെറിയ വാഹനങ്ങളുമായി എത്തുന്നവരാണു കുടുങ്ങുന്നത്. കയറ്റത്തിൽ വാഹനം നിന്നു പോകുന്നതും കുഴിയിൽ നിന്നു കയറാൻ കഴിയാതെ വരുന്നതും ഗതാഗതക്കുരുക്കുകൾക്കും കാരണമാകുന്നുണ്ട്. നിർമാണ വസ്തുക്കളുമായി ചുരം കയറി പോകുന്ന വാഹനങ്ങളിൽ നിന്നു തെറിച്ചു വീഴുന്ന കല്ലുകളും ചെറു വാഹനങ്ങൾക്കും പിന്നാലെ കയറ്റം കയറി ചെല്ലുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.
കല്ലും മണലും കൽപ്പൊടിയും കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് ഉയരുന്ന പൊടിയും പ്രശ്നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വിമാനത്താവളത്തിലേക്ക് നാലുവരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത ഈ റോഡ് പക്ഷെ, ചുരം ഭാഗത്ത് പരമാവധി ലഭിക്കുന്ന വീതിയിൽ മാത്രമാകും വികസിപ്പിക്കുക.
അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള വിമാനത്താവള റോഡ് രണ്ടു വരി പാത മാത്രമായിരിക്കും എന്നും റോഡ് ഫണ്ട് ബോർഡ് അറിയിച്ചിരുന്നു.വിമാനത്താവള റോഡിന്റെ ഭാഗമാക്കിയതോടെ അറ്റകുറ്റപണികളും വൈകുമെന്ന ഭീതിയിലാണ് നാട്ടുകാർ.
കെഎസ്ആർടിസിയുടെ മുപ്പതോളം സർവീസുകൾ ഈ റോഡിലുണ്ട്. സ്കൂൾ, കോളജ്, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾ വൈകിയാൽ വൻ അപകടങ്ങൾക്കും സാധ്യത ഉള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്