Connect with us

Breaking News

തളിപ്പറമ്പിലെ അഗ്നിബാധ; വൻ ദുരന്തമൊഴിവാക്കിയത് കൂട്ടായശ്രമം

Published

on

Share our post

തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെ‍ടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ മറ്റൊരു വ്യാപാര സ്ഥാപനം ഇതേ രീതിയിൽ രാത്രി കത്തി നശിച്ചിരുന്നു.

ഇവിടെയുള്ളവയിൽ ഭൂരിഭാഗവും പഴയ കെട്ടിടങ്ങളായതിനാൽ അഗ്നിബാധ അതിവേഗം വ്യാപിക്കുന്ന അവസ്ഥയാണ്. ഇന്നലെ കത്തി നശിച്ച അക്ബർ ട്രേഡേഴ്സിന്റെ അടുത്ത മുറിയിൽ പടക്ക വ്യാപാര സ്ഥാപനമാണ് ഉണ്ടായിരുന്നത്.

മറ്റ് വ്യാപാരികളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് അതിവേഗം പടക്കങ്ങൾ മാറ്റിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. അഗ്നിരക്ഷാ സേന അതിവേഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ആശ്വാസമായി. അർധരാത്രിയോടെ എത്തിയ അഗ്നിരക്ഷാ സേന പുലർച്ചെ നാലോടെയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.

അഗ്നിബാധ ഏതാണ്ട് തുടക്കത്തിൽ തന്നെ വഴിയാത്രക്കാർ കണ്ടതും ദുരന്തം മറ്റ് സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാതെ തടയാൻ സാധിച്ചു. ഇവിടെയുള്ളത് പഴയകാലത്തെ കെട്ടിടങ്ങളായതിനാൽ വൈദ്യുതി വയറിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുതൽ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് അഗ്നിരക്ഷാ സേന അധികൃതരുടെയും നിർദേശം.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!