Connect with us

Breaking News

ബഫർസോൺ: പ്രതീക്ഷ വിദഗ്‌ധ സമിതിയിൽ

Published

on

Share our post

ഇരിട്ടി: വനമേഖലയ്‌ക്ക്‌ ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണിൽനിന്ന്‌ ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി പരിഗണിക്കുമെന്ന്‌ പ്രതീക്ഷ. വനപരിസരത്തെ ഒരു കിലോമീറ്റർ ബഫർസോണാക്കണമെന്ന്‌ നേരത്തെ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെ തുടർന്ന് പരിധിക്കുള്ളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെഎസ്ആർഇസി) ഉപഗ്രഹ സർവേ നടത്തി പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു.

ഈ റിപ്പോർട്ടും ഭൂപടവും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ അവ്യക്തതയുണ്ടാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്‌.വില്ലേജ്‌, പഞ്ചായത്ത്‌ പരിധിയിലെ സർവേ നമ്പർ അടക്കമുള്ള നിർമിതികളുടെ വിവരങ്ങളും ഭൂപടങ്ങളുമാണ്‌ ഉപഗ്രഹ സർവേയുടെ ഭാഗമായുള്ള റിപ്പോർട്ടായി പ്രസിദ്ധീകരിച്ചത്‌. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള ആറളം, കൊട്ടിയൂർ, കേളകം വില്ലേജുകളെക്കുറിച്ചുള്ള വിവരങ്ങളിലാണ്‌ അവ്യക്തതയെന്നാണ്‌ പരാതി.

ആറളം വന്യജീവി സങ്കേതം അതിരിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയാണ്. 3,500 പട്ടികവർഗ കുടുംബങ്ങൾക്ക്‌ ഒരേക്കർ വീതം പതിച്ചുനൽകിയ ഈ പ്രദേശം സീറോ സോണാക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർന്നതാണ്‌. ഉപഗ്രഹ സർഗവ റിപ്പോർട്ടിൽ ഈ ഭാഗം ജനവാസമേഖലയെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സർവേ റിപ്പോർട്ടിൽ ഇല്ല. ഇതുകൂടി ഉൾപ്പെടുത്തി റിപ്പോർട്ട്‌ ജനസൗഹൃദമാക്കണമെന്നാണ്‌ ആവശ്യം. കൊട്ടിയൂർ മേഖലയും ഇതേ ആവശ്യമാണ്‌ ഉന്നയിക്കുന്നത്‌.
പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകൾ നിർണയിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്‌ധസമിതി നിർദേശത്തിലാണ്‌ സാറ്റലെറ്റ്‌ സർവേ നടത്തി പ്രാഥമിക റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചത്‌.

വിദഗ്ധസമിതിയുടെ അന്തിമതീരുമാനം വരുന്നതോടെ ജനവാസമേഖലകൾ സീറോ സോൺ പരിധിയിൽ വരുമെന്നാണ്‌ പ്രതീക്ഷ. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ ഭാഗമായി ജനവാസ മേഖലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ ബി സന്തോഷ് കുമാർ പറഞ്ഞു. വിദഗ്‌ധ സമിതിയെ സഹായിക്കാൻ ആറളം, കൊട്ടിയൂർ എന്നിവിടങ്ങളിലെ രണ്ട് പേർക്ക് പരിശീലനം നൽകുന്നതായും വൈൽഡ്‌ ലൈഫ്‌ വാർഡൻ അറിയിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!