Breaking News
ബഫർസോൺ: പ്രതീക്ഷ വിദഗ്‌ധ സമിതിയിൽ

ഇരിട്ടി: വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി പരിഗണിക്കുമെന്ന് പ്രതീക്ഷ. വനപരിസരത്തെ ഒരു കിലോമീറ്റർ ബഫർസോണാക്കണമെന്ന് നേരത്തെ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെ തുടർന്ന് പരിധിക്കുള്ളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെഎസ്ആർഇസി) ഉപഗ്രഹ സർവേ നടത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
ഈ റിപ്പോർട്ടും ഭൂപടവും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ അവ്യക്തതയുണ്ടാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്.വില്ലേജ്, പഞ്ചായത്ത് പരിധിയിലെ സർവേ നമ്പർ അടക്കമുള്ള നിർമിതികളുടെ വിവരങ്ങളും ഭൂപടങ്ങളുമാണ് ഉപഗ്രഹ സർവേയുടെ ഭാഗമായുള്ള റിപ്പോർട്ടായി പ്രസിദ്ധീകരിച്ചത്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള ആറളം, കൊട്ടിയൂർ, കേളകം വില്ലേജുകളെക്കുറിച്ചുള്ള വിവരങ്ങളിലാണ് അവ്യക്തതയെന്നാണ് പരാതി.
ആറളം വന്യജീവി സങ്കേതം അതിരിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയാണ്. 3,500 പട്ടികവർഗ കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകിയ ഈ പ്രദേശം സീറോ സോണാക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർന്നതാണ്. ഉപഗ്രഹ സർഗവ റിപ്പോർട്ടിൽ ഈ ഭാഗം ജനവാസമേഖലയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സർവേ റിപ്പോർട്ടിൽ ഇല്ല. ഇതുകൂടി ഉൾപ്പെടുത്തി റിപ്പോർട്ട് ജനസൗഹൃദമാക്കണമെന്നാണ് ആവശ്യം. കൊട്ടിയൂർ മേഖലയും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.
പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകൾ നിർണയിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്‌ധസമിതി നിർദേശത്തിലാണ് സാറ്റലെറ്റ് സർവേ നടത്തി പ്രാഥമിക റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചത്.
വിദഗ്ധസമിതിയുടെ അന്തിമതീരുമാനം വരുന്നതോടെ ജനവാസമേഖലകൾ സീറോ സോൺ പരിധിയിൽ വരുമെന്നാണ് പ്രതീക്ഷ. ഉപഗ്രഹ സർവേ റിപ്പോർട്ട് ഭാഗമായി ജനവാസ മേഖലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ ബി സന്തോഷ് കുമാർ പറഞ്ഞു. വിദഗ്‌ധ സമിതിയെ സഹായിക്കാൻ ആറളം, കൊട്ടിയൂർ എന്നിവിടങ്ങളിലെ രണ്ട് പേർക്ക് പരിശീലനം നൽകുന്നതായും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്