Connect with us

Breaking News

17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം; ഇപ്പോൾ കാട്ടാനത്താവളം

Published

on

Share our post

ഇരിട്ടി: കടുവ ഭീഷണിക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കൂടിയായതോടെ ഭീതിയൊഴിയാതെ ആറളം ഫാം നിവാസികൾ. ഫാമിൽ പട്ടികവർഗ വകുപ്പു പണിത മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ ഇന്നലെ കാട്ടാനക്കൂട്ടം തകർത്തു. ഒരു കിലോമീറ്റർ മാറി ഫാം നഴ്സറിയിലെ ഒന്നര ഏക്കർ സ്ഥലത്തെ കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടികൾ വളർന്ന ചെറിയ മരങ്ങൾ ചവിട്ടി ഒടിച്ചു. 3 ആനകളാണ് നാശം വരുത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അഞ്ചാം ബ്ലോക്കിൽ 3 ദിവസം മുൻപ് സാന്നിധ്യം സ്ഥിരീകരിച്ച കടുവയ്ക്കായി ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചനകൾ ലഭിക്കാത്തതിനാൽ ഇപ്പോഴും ഫാമിൽ തുടരുന്നതായാണ് നിഗമനം. ഫാമിൽ എഴുപതോളം കാട്ടാനകൾ തമ്പടിച്ചതായി നേരത്തെ മുതൽ പരാതിയുണ്ട്.

കടുവയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനാൽ കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇപ്പോൾ നടക്കുന്നില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഫാമിൽ കാട്ടാനകൾ വരുത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും തെങ്ങുകൾ നശിപ്പിക്കുന്നുണ്ട്.

17.39 കോടി രൂപ മുടക്കി; ഇപ്പോൾ കാട്ടാനത്താവളം

ആറളം ഫാമിന്റെ ഏഴാം ബ്ലോക്കിൽ ഒരു വർഷം മുൻപ് 17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കി പട്ടികവർഗ വകുപ്പിനു കൈമാറിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം ഇനിയും തുറന്നു പ്രവർത്തിപ്പിച്ചിട്ടില്ല. 350 വിദ്യാർഥികൾക്ക്‌ താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്‌, പഠന മുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടറുകൾ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രവർത്തനസജ്ജമല്ലാത്തതിനാൽ പരിസരം കാടുകയറി കാട്ടാനകളെ ആകർഷിക്കുന്ന നിലയിലാണ്. ഇതിനു സമീപമാണ് 460 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകിയത്. കാട്ടാന ഭീഷണിമൂലം നൂറിൽത്താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കി സ്ഥലം കാടുപിടിച്ചു കാട്ടാനത്താവളമായി മാറി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!