Connect with us

Breaking News

17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം; ഇപ്പോൾ കാട്ടാനത്താവളം

Published

on

Share our post

ഇരിട്ടി: കടുവ ഭീഷണിക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കൂടിയായതോടെ ഭീതിയൊഴിയാതെ ആറളം ഫാം നിവാസികൾ. ഫാമിൽ പട്ടികവർഗ വകുപ്പു പണിത മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ ഇന്നലെ കാട്ടാനക്കൂട്ടം തകർത്തു. ഒരു കിലോമീറ്റർ മാറി ഫാം നഴ്സറിയിലെ ഒന്നര ഏക്കർ സ്ഥലത്തെ കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടികൾ വളർന്ന ചെറിയ മരങ്ങൾ ചവിട്ടി ഒടിച്ചു. 3 ആനകളാണ് നാശം വരുത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അഞ്ചാം ബ്ലോക്കിൽ 3 ദിവസം മുൻപ് സാന്നിധ്യം സ്ഥിരീകരിച്ച കടുവയ്ക്കായി ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചനകൾ ലഭിക്കാത്തതിനാൽ ഇപ്പോഴും ഫാമിൽ തുടരുന്നതായാണ് നിഗമനം. ഫാമിൽ എഴുപതോളം കാട്ടാനകൾ തമ്പടിച്ചതായി നേരത്തെ മുതൽ പരാതിയുണ്ട്.

കടുവയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനാൽ കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇപ്പോൾ നടക്കുന്നില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഫാമിൽ കാട്ടാനകൾ വരുത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും തെങ്ങുകൾ നശിപ്പിക്കുന്നുണ്ട്.

17.39 കോടി രൂപ മുടക്കി; ഇപ്പോൾ കാട്ടാനത്താവളം

ആറളം ഫാമിന്റെ ഏഴാം ബ്ലോക്കിൽ ഒരു വർഷം മുൻപ് 17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കി പട്ടികവർഗ വകുപ്പിനു കൈമാറിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം ഇനിയും തുറന്നു പ്രവർത്തിപ്പിച്ചിട്ടില്ല. 350 വിദ്യാർഥികൾക്ക്‌ താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്‌, പഠന മുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടറുകൾ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രവർത്തനസജ്ജമല്ലാത്തതിനാൽ പരിസരം കാടുകയറി കാട്ടാനകളെ ആകർഷിക്കുന്ന നിലയിലാണ്. ഇതിനു സമീപമാണ് 460 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകിയത്. കാട്ടാന ഭീഷണിമൂലം നൂറിൽത്താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കി സ്ഥലം കാടുപിടിച്ചു കാട്ടാനത്താവളമായി മാറി.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!