Breaking News
പഞ്ചായത്ത് അധീനതയിൽ സൂക്ഷിച്ച മണൽ ശേഖരം കവരാനെത്തി; പോലീസ് പിടികൂടി

ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ മോഷ്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ രാത്രി സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് പുലർച്ചെ 3.30 ന് മണൽ കവരാൻ ലോറി എത്തിയത്.
2 പേർ ലോറിയിൽ നിന്ന് ഇറങ്ങി മണൽ കോരാൻ ശ്രമിച്ചതോടെ പോലീസ് സംഘം ചാടിവീണു എങ്കിലും ഇവർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശിയുടേതാണു ലോറി എന്നു കണ്ടെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ചു സൂചന ലഭിച്ചു. ഇവരുടെ വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പുഴകളിൽ അടിഞ്ഞ പ്രളയാവശിഷ്ടം നീക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് ബാവലിപ്പുഴയിൽ നിന്നു വാരി സൂക്ഷിച്ചതാണ് മണൽ ശേഖരം. ടെൻഡർ ഇല്ലാതെ പ്രളയാവശിഷ്ടം നീക്കൽ എന്ന പേരിൽ മണൽ വാരുന്നതിന് എതിരെ ജനരോഷം ശക്തമാകുകയും ബി.ജെ.പി സമരവും ആയി രംഗത്ത് ഇറങ്ങുകകയും ചെയ്തതോടെ പരാതിയിൽ തീർപ്പ് ആകും വരെ വാരിക്കൂട്ടിയ മണൽ അതതു സ്ഥലങ്ങളിൽ പഞ്ചായത്ത് അധീനതയിൽ സൂക്ഷിക്കാൻ തീരുമാനം ആകുകയായിരുന്നു.
കേരള ക്ലേയ്സ് അധികൃതരുടെ പരിശോധനയിൽ 10 ലോഡോളം മണൽ മോഷണം പോയതായി സംശയം തോന്നിയതിനെ തുടർന്നാണു പഞ്ചായത്ത് മുഖേന പൊലീസിൽ പരാതി നൽകിയത്. പരാതി എത്തിയ കാര്യം പരസ്യമാക്കാതെ സ്ഥലത്ത് രാത്രി പോലീസ് മഫ്തിയിൽ നിരീക്ഷണം ഏർപ്പെടുത്തിയതാണ് മണൽ കടത്ത് പിടികൂടാൻ സഹായകമായത്.
100 കണക്കിന് ലോഡ് മണൽ ശേഖരം:മറുവശത്ത് ലോറി നിർത്തിയാൽ കാണില്ല
കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് വള്ളിത്തോട് മേഖലയിൽ വാരിക്കൂട്ടി സൂക്ഷിച്ചിട്ടുള്ളത് 100 കണക്കിന് ലോഡ് മണൽ ശേഖരം. വള്ളിത്തോട്ടിൽ ലോറി പിടികൂടിയ സ്ഥലത്ത് മണൽ കൂനയ്ക്കു മറുവശത്ത് ലോറി നിർത്തിയിട്ടാൽ റോഡിൽ കൂടി പോകുന്നവർക്ക് കാണാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. ഒന്നര ആൾ പൊക്കത്തിലാണു മണൽ കൂന ഉള്ളത്. ലോറി നിർത്തി മണൽ കൂനയ്ക്കു മുകളിൽ നിന്ന് മൺവെട്ടി കൊണ്ട് കോരി ഇട്ടാൽ വളരെ വേഗം ലോഡ് ആക്കാൻ സാധിക്കും എന്നും പൊലീസ് പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്