Connect with us

Breaking News

പഞ്ചായത്ത് അധീനതയിൽ സൂക്ഷിച്ച മണൽ ശേഖരം കവരാനെത്തി; പോലീസ് പിടികൂടി

Published

on

Share our post

ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ മോഷ്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ രാത്രി സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് പുലർച്ചെ 3.30 ന് മണൽ കവരാൻ ലോറി എത്തിയത്.

2 പേർ ലോറിയിൽ നിന്ന് ഇറങ്ങി മണൽ കോരാൻ ശ്രമിച്ചതോടെ പോലീസ് സംഘം ചാടിവീണു എങ്കിലും ഇവർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശിയുടേതാണു ലോറി എന്നു കണ്ടെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ചു സൂചന ലഭിച്ചു. ഇവരുടെ വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പുഴകളിൽ അടിഞ്ഞ പ്രളയാവശിഷ്ടം നീക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റ‍ഡ് ബാവലിപ്പുഴയിൽ നിന്നു വാരി സൂക്ഷിച്ചതാണ് മണൽ ശേഖരം. ടെൻഡർ ഇല്ലാതെ പ്രളയാവശിഷ്ടം നീക്കൽ എന്ന പേരിൽ മണൽ വാരുന്നതിന് എതിരെ ജനരോഷം ശക്തമാകുകയും ബി.ജെ.പി സമരവും ആയി രംഗത്ത് ഇറങ്ങുകകയും ചെയ്തതോടെ പരാതിയിൽ തീർപ്പ് ആകും വരെ വാരിക്കൂട്ടിയ മണൽ അതതു സ്ഥലങ്ങളിൽ പഞ്ചായത്ത് അധീനതയിൽ സൂക്ഷിക്കാൻ തീരുമാനം ആകുകയായിരുന്നു.

കേരള ക്ലേയ്സ് അധികൃതരുടെ പരിശോധനയിൽ 10 ലോഡോളം മണൽ മോഷണം പോയതായി സംശയം തോന്നിയതിനെ തുടർന്നാണു പഞ്ചായത്ത് മുഖേന പൊലീസിൽ പരാതി നൽകിയത്. പരാതി എത്തിയ കാര്യം പരസ്യമാക്കാതെ സ്ഥലത്ത് രാത്രി പോലീസ് മഫ്തിയിൽ നിരീക്ഷണം ഏർപ്പെടുത്തിയതാണ് മണൽ കടത്ത് പിടികൂടാൻ സഹായകമായത്.

100 കണക്കിന് ലോഡ് മണൽ ശേഖരം:മറുവശത്ത് ലോറി നിർത്തിയാൽ കാണില്ല

കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് വള്ളിത്തോട് മേഖലയിൽ വാരിക്കൂട്ടി സൂക്ഷിച്ചിട്ടുള്ളത് 100 കണക്കിന് ലോഡ് മണൽ ശേഖരം. വള്ളിത്തോട്ടിൽ ലോറി പിടികൂടിയ സ്ഥലത്ത് മണൽ കൂനയ്ക്കു മറുവശത്ത് ലോറി നിർത്തിയിട്ടാൽ റോഡിൽ കൂടി പോകുന്നവർക്ക് കാണാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. ഒന്നര ആൾ പൊക്കത്തിലാണു മണൽ കൂന ഉള്ളത്. ലോറി നിർത്തി മണൽ കൂനയ്ക്കു മുകളിൽ നിന്ന് മൺവെട്ടി കൊണ്ട് കോരി ഇട്ടാൽ വളരെ വേഗം ലോഡ് ആക്കാൻ സാധിക്കും എന്നും പൊലീസ് പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!