Connect with us

Breaking News

പഞ്ചായത്ത് അധീനതയിൽ സൂക്ഷിച്ച മണൽ ശേഖരം കവരാനെത്തി; പോലീസ് പിടികൂടി

Published

on

Share our post

ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ മോഷ്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ രാത്രി സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് പുലർച്ചെ 3.30 ന് മണൽ കവരാൻ ലോറി എത്തിയത്.

2 പേർ ലോറിയിൽ നിന്ന് ഇറങ്ങി മണൽ കോരാൻ ശ്രമിച്ചതോടെ പോലീസ് സംഘം ചാടിവീണു എങ്കിലും ഇവർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശിയുടേതാണു ലോറി എന്നു കണ്ടെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ചു സൂചന ലഭിച്ചു. ഇവരുടെ വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പുഴകളിൽ അടിഞ്ഞ പ്രളയാവശിഷ്ടം നീക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റ‍ഡ് ബാവലിപ്പുഴയിൽ നിന്നു വാരി സൂക്ഷിച്ചതാണ് മണൽ ശേഖരം. ടെൻഡർ ഇല്ലാതെ പ്രളയാവശിഷ്ടം നീക്കൽ എന്ന പേരിൽ മണൽ വാരുന്നതിന് എതിരെ ജനരോഷം ശക്തമാകുകയും ബി.ജെ.പി സമരവും ആയി രംഗത്ത് ഇറങ്ങുകകയും ചെയ്തതോടെ പരാതിയിൽ തീർപ്പ് ആകും വരെ വാരിക്കൂട്ടിയ മണൽ അതതു സ്ഥലങ്ങളിൽ പഞ്ചായത്ത് അധീനതയിൽ സൂക്ഷിക്കാൻ തീരുമാനം ആകുകയായിരുന്നു.

കേരള ക്ലേയ്സ് അധികൃതരുടെ പരിശോധനയിൽ 10 ലോഡോളം മണൽ മോഷണം പോയതായി സംശയം തോന്നിയതിനെ തുടർന്നാണു പഞ്ചായത്ത് മുഖേന പൊലീസിൽ പരാതി നൽകിയത്. പരാതി എത്തിയ കാര്യം പരസ്യമാക്കാതെ സ്ഥലത്ത് രാത്രി പോലീസ് മഫ്തിയിൽ നിരീക്ഷണം ഏർപ്പെടുത്തിയതാണ് മണൽ കടത്ത് പിടികൂടാൻ സഹായകമായത്.

100 കണക്കിന് ലോഡ് മണൽ ശേഖരം:മറുവശത്ത് ലോറി നിർത്തിയാൽ കാണില്ല

കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് വള്ളിത്തോട് മേഖലയിൽ വാരിക്കൂട്ടി സൂക്ഷിച്ചിട്ടുള്ളത് 100 കണക്കിന് ലോഡ് മണൽ ശേഖരം. വള്ളിത്തോട്ടിൽ ലോറി പിടികൂടിയ സ്ഥലത്ത് മണൽ കൂനയ്ക്കു മറുവശത്ത് ലോറി നിർത്തിയിട്ടാൽ റോഡിൽ കൂടി പോകുന്നവർക്ക് കാണാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. ഒന്നര ആൾ പൊക്കത്തിലാണു മണൽ കൂന ഉള്ളത്. ലോറി നിർത്തി മണൽ കൂനയ്ക്കു മുകളിൽ നിന്ന് മൺവെട്ടി കൊണ്ട് കോരി ഇട്ടാൽ വളരെ വേഗം ലോഡ് ആക്കാൻ സാധിക്കും എന്നും പൊലീസ് പറഞ്ഞു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!