Connect with us

Breaking News

കണ്ണൂർ ജില്ലയിൽനിന്ന്‌ ഹരിതകർമ സേന നീക്കംചെയ്‌തത്‌ 3800 ടൺ മാലിന്യം

Published

on

Share our post

കണ്ണൂർ: ഒരു വർഷം ജില്ലയിൽനിന്ന്‌ ഹരിതകർമ സേന നീക്കംചെയ്‌തത്‌ 3800 ടൺ മാലിന്യം. ഓരോ മാസവും 150 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ പുനരുപയോഗിക്കാനായി ക്ലീൻ കേരള കമ്പനിക്ക്‌ നൽകുന്നുണ്ട്‌. കൂടാതെ കലണ്ടർ കലക്ഷൻ വഴി 337 ടൺ മാലിന്യവും ഓരോ മാസവും ശേഖരിച്ച്‌ കൈമാറുന്നുണ്ട്‌. ഹരിത കേരള മിഷനും ശുചിത്വമിഷനും ചേർന്ന്‌ ആരംഭിച്ച പ്രവർത്തനം 66 പഞ്ചായത്തുകളിലും രണ്ട്‌ മുൻസിപ്പിലാറ്റികളിലുമായി വൻവിജയത്തോടെ മുന്നോട്ടുപോകുന്നു.

പ്ലാസ്‌റ്റിക്കിനൊപ്പം മറ്റ്‌ നിഷ്‌ക്രിയ മാലിന്യങ്ങളും ശേഖരിക്കുന്നതിൽ ജില്ല മുന്നിലാണ്‌.
കലണ്ടർ കലക്ഷനിലൂടെ ഓരോ മാസവും പ്ലാസ്‌റ്റിക്കുകൾക്ക്‌ പുറമെ വീടുകളിൽനിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ മാലിന്യങ്ങൾ, കുപ്പി ഗ്ലാസുകൾ, പഴയ വസ്‌ത്രങ്ങൾ, ചെരുപ്പ്‌, ബാഗ്‌ എന്നിവയെല്ലാം ശേഖരിക്കുന്നുണ്ട്‌. പുനരുപയോഗിക്കുന്നതിനായി സംസ്‌കരണ കേന്ദ്രങ്ങളിലേക്കാണ്‌ ഇവയെല്ലാം തരംതിരിച്ച്‌ കൈമാറുന്നത്‌. പൊടിയാക്കിയ പ്ലാസ്‌റ്റിക്‌ റോഡ്‌ ടാറിടുമ്പോൾ ഉപയോഗിക്കുന്നതിനാണ്‌ കൂടുതലും നൽകുന്നത്‌. മറ്റു ജില്ലകളിലേക്ക്‌ ഉൾപ്പെടെ ഇവ കയറ്റിയയക്കുന്നുണ്ട്‌.

ഗവ. സ്ഥാപനങ്ങളിൽനിന്ന്‌ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്നുണ്ട്‌. ഇ –-മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്‌ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ്‌ ഫിലിപ്പ്‌ പറഞ്ഞു. ജി.പി.എസ്‌ ഘടിപ്പിച്ച വാഹനത്തിലാണ്‌ മാലിന്യനീക്കം പൂർണമായും നടക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം തുക ഹരിതകർമ സേനയ്‌ക്ക്‌ എല്ലാ മാസവും കൊടുക്കുന്ന ജില്ലയാണ്‌ കണ്ണൂർ. കലണ്ടർ പ്രകാരമുള്ള മാലിന്യശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്‌.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മാലിന്യനീക്കം കഴിഞ്ഞ മൂന്നുവർഷമായി ക്ലീൻകേരള കമ്പനി വഴിയാണ്‌ നടക്കുന്നത്‌. റീബിൽഡ്‌ കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനി ഫോറസ്‌റ്റ്‌ ഓഫീസ്‌ ആസ്ഥാനത്ത്‌ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. സ്‌പെഷ്യൽ സബ്‌ജെയിൽ, കലക്ടറേറ്റ്‌ എന്നിവിടങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ എംസിസിഎഫ്‌ പ്രവർത്തനം ആരംഭിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!